മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ
വയനാട് ടൌണ്‍ഷിപ്പിൽ മമ്മൂട്ടി സന്ദർശിച്ചതിനിടെ സി പി എം ജില്ലാസെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വലിയ വിവാദമാണ് ഉയർന്നത്. ദുരന്തസമയത്ത് കയ്മെയ് മറന്ന് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട ജില്ലാ സെക്രട്ടറി ഷഫീഖിനെ മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് മമ്മൂട്ടി പരസ്യമായി അപമാനിക്കുകയായിരുന്നുവെന്നാണ് വിമർശനം ഉയർന്നത്. തനിക്കൊപ്പം നടന്നാൽ താൻ സി പി എമ്മിൻ്റെ ഭാഗമായി എത്തിയതാണെന്ന് ആളുകൾ തെറ്റിധരിക്കുമെന്നായിരുന്നു മമ്മൂട്ടി ഷഫീഖിനോട് പറഞ്ഞത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണവും കടുത്തു.
ഇപ്പോഴിതാ ആ സംഭവത്തിൽ പ്രതികരിക്കുകയാണ് മന്ത്രിയും നടനുമായ ഗണേഷ് കുമാർ. അദ്ദേഹത്തിൻ്റെ രീതി അതാണെന്നും വിവാദത്തിൻ്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. സംവിധായകൻ ബ്ലെസിയുടെ മകളുടെ വിവാഹത്തിന് വന്നപ്പോൾ ഓണ്‍ലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിൻ്റെ വാക്കുകളിലേക്ക്

'ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങളാണ് .ഓരോരുത്തരും ഓരോ നേച്ചർ അല്ലേ. അദ്ദേഹത്തിന്റെ നേച്ചർ അനുസരിച്ച് അദ്ദേഹം പറഞ്ഞു . തെറ്റിദ്ധാരണ പരത്തിയതാണ്. അദ്ദേഹം ഇത്രയും വലിയൊരു മനുഷ്യനല്ലേ. അദ്ദേഹം മലയാള സിനിമയ്ക്ക് ഇത്ര വലിയ സംഭാവന നൽകിയാണ്. ഒരാളുടെ വായിൽ നിന്ന് ഒരു തെറ്റ് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. പ്രായമുള്ള ആളാണ് അദ്ദേഹം മുതിർന്ന ആളാണ്. അദ്ദേഹം അത് പറഞ്ഞു. അത് തെറ്റുണ്ടോ ശരിയുണ്ടോ എന്നത് വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല.
ജില്ലാ സെക്രട്ടറിക്കും ഒന്നും സംഭവിക്കുന്നില്ല, അദ്ദേഹത്തിനൊന്നും സംഭവിക്കുന്നില്ല. ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി അല്ലാതെ ആകുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടും .മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ മമ്മൂട്ടിയെ ഇഷ്ടപ്പെടും. മമ്മൂക്കയുടെ ഒരു സ്വഭാവം ഇങ്ങനെയൊക്കെയാണ്. നമ്മളൊക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് എനിക്കൊരു പ്രശ്നമായിട്ട് തോന്നിയില്ല. പുള്ളി മുഖത്ത് നോക്കി ഓരോ കാര്യങ്ങൾ ഇങ്ങനെ പറയും. അതത്ര സീരിയസ് ആയിട്ട് എടുക്കേണ്ട. പുള്ളി ദുഷ്ട ലക്ഷ്യത്തിലൂടെ പറയുന്നതല്ല. ദുഷ്ടലാക്ക് ഒന്നുമില്ല ,അങ്ങ് പറയുന്നതാണ്.
അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും. പാവമാണ്. അതുകൊണ്ട് അതൊക്കെ നമ്മൾ നിസ്സാരമായി എടുക്കണം. അദ്ദേഹം ഒരു വലിയേട്ടനാണ് .സിനിമയിൽ കാണുന്ന വല്ല്യേട്ടനല്ല. പുള്ളിയുടെ രീതി അങ്ങനെയാണ്', ഗണേഷ് കുമാർ പറഞ്ഞു. നേരത്തേ വിവാദത്തിൽ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദം അനാവശ്യമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞു.
-
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
"ഗണേഷിന് ഒരുപാട് സ്ത്രീകളുമായി സൗഹൃദം ഉണ്ടായിരുന്നു, പത്തനാപുരത്തെ വീട്ടിൽ ആരോ ആഭിചാരം ചെയ്തിട്ടുണ്ട്" -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി














Click it and Unblock the Notifications