കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ലഹരിയുടെ ആലസ്യത്തിൽ ആയിരുന്നുവെന്ന് എഴുതിവച്ചവരെയൊന്നും വെറുതേവിടില്ല; നടിയുടെ വെളിപ്പെടുത്തലുകൾ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മലയാള സിനിമയിലെ ഏറ്റവും ശക്തയും ധീരയും ആയ നായിക ആരെന്ന് ചോദിച്ചാല്‍ ഇന്ന് ഒരു സംശയവും ഇല്ലാതെ ഉത്തരം പറയാം. അത് ആ നടി തന്നെ. ഏതൊരു മനുഷ്യനും(സ്ത്രീയോ പുരുഷനോ ആകട്ടെ) തകര്‍ന്നുപോകുന്ന ഒരു അവസ്ഥയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ്, തലയുയര്‍ത്തി നിന്ന് ആളാണ് അവർ.

'രാജീവേ... ഒരു കോപ്പിലെ ചാനലും കേന്ദ്രഭരണവും ഉണ്ടെന്ന് കരുതി ഉണ്ടാക്കാന്‍ വരല്ലേ'... ട്വിറ്റർ വിശേഷം'രാജീവേ... ഒരു കോപ്പിലെ ചാനലും കേന്ദ്രഭരണവും ഉണ്ടെന്ന് കരുതി ഉണ്ടാക്കാന്‍ വരല്ലേ'... ട്വിറ്റർ വിശേഷം

അദ്വാനി ഇട്ട കല്ല് എവിടെ? അമിത് ഷാ ഇട്ട കല്ലില്‍ കേരളത്തില്‍ ബിജെപിയ്ക്ക് ആസ്ഥാനമുയരുമോ?അദ്വാനി ഇട്ട കല്ല് എവിടെ? അമിത് ഷാ ഇട്ട കല്ലില്‍ കേരളത്തില്‍ ബിജെപിയ്ക്ക് ആസ്ഥാനമുയരുമോ?

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവങ്ങളെ കുറിച്ച് നടി ഒരിക്കല്‍ കൂടി മനസ്സ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തത്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വക്കീലായി മമ്മൂട്ടി, കേസ് വാദിച്ചത് ഇന്ദ്രജയ്ക്ക് വേണ്ടി !!

അച്ഛന്‍ മരിച്ചപ്പോള്‍ വിഷമിച്ചതിന് ഒരു അന്തസ്സുണ്ട്. ഏതോ ഒരുത്തന്‍ ന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് താന്‍ വിഷമിച്ചാല്‍ അത് മനസ്സാക്ഷിയോട് ചെയ്യുന്ന വഞ്ചനയായിരിക്കും എന്നാണ് ധീരതയോടെ അവൾ പറയുന്നത്. നടിയുടെ വെളിപ്പെടുത്തലുകള്‍...

അച്ഛന്‍ മരിച്ചപ്പോള്‍

അച്ഛന്‍ മരിച്ചപ്പോള്‍

അച്ഛന്‍ മരിച്ചപ്പോള്‍ താന്‍ വിഷമിച്ചതിന് ഒരു അന്തസ്സുണ്ട് എന്നാണ് നടി പറയുന്നത്. തന്നെ വളര്‍ത്തിയ ആളാണ്, സ്‌നേഹത്തോട് കൊണ്ടുനടന്ന ആളാണ്. അങ്ങനെയുള്ള അച്ഛന്‍ മരിച്ചപ്പോള്‍ മനസ്സിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടെങ്കില്‍ അതിനൊരു അന്തസ്സുണ്ടെന്നാണ് നടി പറയുന്നത്.

ഏതോ ഒരുത്തന്‍ ചെയ്തതിന്

ഏതോ ഒരുത്തന്‍ ചെയ്തതിന്

എന്നാല്‍ ഏതോ ഒരുത്തന്‍ തന്റെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്താല്‍ അത് മനസ്സാക്ഷിയോടുള്ള വഞ്ചനയായിരിക്കും എന്നാണ് നടിയുടെ പക്ഷം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ താന്‍ എന്തിന് ദു:ഖിക്കണം എന്നാണ് നടിയുടെ ചോദ്യം.

അവന്റെ അടുപ്പക്കാര്‍ മനസ്സിലാക്കണം

അവന്റെ അടുപ്പക്കാര്‍ മനസ്സിലാക്കണം

തെറ്റ് ചെയ്തവരാണ് വിഷമിക്കേണ്ടത്. പൊതു സമൂഹത്തില്‍ അവന്റെ തനിസ്വരൂപം വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസ്സിലാക്കണം- നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

അമ്മയെ പോലും സ്‌നേഹിക്കാത്തവന്‍

അമ്മയെ പോലും സ്‌നേഹിക്കാത്തവന്‍

സ്വന്തം അമ്മയേയും സഹോദരിയേയും കാമുകിയേയും ഭാര്യയേയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടുള്ള ആര്‍ക്കും ഇങ്ങനെ ഒന്നും ചെയ്യാനാവില്ല. ഇങ്ങനെയുള്ളവനൊന്നും സ്വന്തം അമ്മയെ പോലും സ്‌നേഹിച്ചിട്ടില്ലെന്ന് അവരുടെ ചരിത്രം നോക്കിയാല്‍ അറിയാമെന്നും നടി പറയുന്നു.

തോല്‍പിക്കാന്‍ ശ്രമിച്ചു

തോല്‍പിക്കാന്‍ ശ്രമിച്ചു

ആരൊക്കെയോ തോല്‍പിക്കാന്‍ ശ്രമിച്ചു, പക്ഷേ സമൂഹം അവരെ തോല്‍പിച്ചു എന്നതല്ലേ സത്യം എന്ന ചോദ്യത്തിന് താന്‍ അങ്ങനെ വിചാരിക്കുന്നില്ലെന്നായിരുന്നു മറുപടി. ആര് ജയിച്ചു, തോറ്റു എന്നതില്‍ പ്രസക്തിയില്ലെന്നും നടി പറയുന്നു.

അന്ന് സംഭവിച്ച കാര്യങ്ങള്‍

അന്ന് സംഭവിച്ച കാര്യങ്ങള്‍

അന്ന് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ സംഭവിച്ച കാര്യങ്ങള്‍ വീണ്ടും വിശദീകരിക്കുന്നുണ്ട് നടി. അതില്‍ ഒരു ദു:ഖവും ഇല്ല, നിരാശയും ഇല്ല.

സമയം നോക്കിയല്ല

സമയം നോക്കിയല്ല

സമയം നോക്കി ജോലി ചെയ്യാവുന്ന മേഖലയല്ല സിനിമ. കഴിഞ്ഞ 15 വര്‍ഷമായി കാന്‍ രാത്രിയും പകലും എല്ലാം ജോലി ചെയ്യുന്നുണ്ട്. അന്ന് അത് സംഭവിക്കുന്നതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.

വീട്ടില്‍ നിന്ന് എറണാകുളത്തേക്ക്

വീട്ടില്‍ നിന്ന് എറണാകുളത്തേക്ക്

തൃശൂരിലെ വീട്ടില്‍ നിന്നാണ് അന്ന് വൈകീട്ട് എറണാകുളത്തേക്ക് യാത്ര തിരിച്ചത് എന്നാണ് നടി പറയുന്നത്. അതിനിടയിലാണ് കാറ്ററിങ് വാന്‍ തന്റെ കാറിന് പിന്നില്‍ ഇടിച്ചത്. തുടര്‍ന്ന് ഡ്രൈവറുമായ വാക്കുതര്‍ക്കം.

രണ്ട് പേര്‍... കൈകളില്‍ ബലമായി പിടിച്ചു

രണ്ട് പേര്‍... കൈകളില്‍ ബലമായി പിടിച്ചു

ഡ്രൈവറുമായി വാക്കുതര്‍ക്കം നടക്കുന്നതിനിടെ പെട്ടെന്നാണ് രണ്ട് പേര്‍ കാറില്‍ കയറിയത്. അവര്‍ തന്റെ കൈകള്‍ ബലമായി പിടിച്ചുവച്ചു എന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എന്നും നടി പറയുന്നു.

ശരീരം വല്ലാതെ തണുത്തു

ശരീരം വല്ലാതെ തണുത്തു

ആദ്യത്തെ അഞ്ച് മിനിട്ടുകളില്‍ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റില്ലെന്നാണ് നടി പറയുന്നത്. തന്റെ ശരീരം വല്ലാതം തണുത്തുവെന്നും മാനസിക നില നിയന്ത്രിക്കാന്‍ പറ്റാതെ വന്നു എന്നും നടി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

ആദ്യം ആശ്വാസം... പിന്നെ

ആദ്യം ആശ്വാസം... പിന്നെ

താനല്ല, ഡ്രൈവറാണ് ലക്ഷ്യം എന്ന് കാറിലുള്ളവര്‍ പറഞ്ഞപ്പോള്‍ സമാധാനം തോന്നി. ബഹളം വച്ചാല്‍ അവര്‍ ഉപദ്രവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി.

വാനിന്റെ നമ്പര്‍, കടന്നുപോയ സ്ഥലങ്ങള്‍

വാനിന്റെ നമ്പര്‍, കടന്നുപോയ സ്ഥലങ്ങള്‍

യാത്രക്കിടെ പിന്നിലുള്ള വാനിന്റെ നമ്പര്‍ മനപ്പാഠം പഠിച്ചു, ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ശ്രദ്ധിച്ചു, കാറിലുള്ളവരുടെ സംഭാഷണങ്ങളും മാനറിസങ്ങളും ശ്രദ്ധിച്ചു. പക്ഷേ കാര്‍ ലാല്‍ മീഡിയയിലേക്ക് തിരിയാതെ മുന്നോട്ട് പോയപ്പോള്‍ വീണ്ടും ഭയമായി എന്നാണ് നടി പറയുന്നത്.

പ്രധാന വില്ലന്‍

പ്രധാന വില്ലന്‍

ഇതിനിടെയാണ് പ്രധാന വില്ലന്‍ കാറില്‍ കയറുന്നതത്രെ. ഇയാളെ മുമ്പ് പരിചയം ഉണ്ട... പക്ഷേ അയാള്‍ അപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍... അത് എന്ത് വികാരമാണ് സൃഷ്ടിച്ചത്.

ക്വട്ടേഷന്‍... സ്ത്രീ... വീഡിയോ

ക്വട്ടേഷന്‍... സ്ത്രീ... വീഡിയോ

ഇത് തനിക്കുള്ള ക്വട്ടേഷന്‍ ആണെന്നാണ് അയാള്‍ പറഞ്ഞത്. പിന്നില്‍ ഒരു സ്ത്രീ ആണെന്നും. വീഡിയോ എടുക്കണം എന്നും ബാക്കിയുള്ള ഡീല്‍ അവര്‍ സംസാരിക്കുമെന്നും പറഞ്ഞു. പക്ഷേ, ഇത് കേട്ടിട്ട് തനിക്ക് വലിയ ഞെട്ടല്‍ ഒന്നും ഉണ്ടായില്ലെന്നാണ് നടി പറയുന്നത്.

ഭേദം മരണമാണെന്ന്

ഭേദം മരണമാണെന്ന്

ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നിസംഗരായിപ്പോകുന്നത് പോലെ ആയിരുന്നു തന്റെ അനുഭവം. ഇതിലും ഭേദം മരണമാണെന്ന് തോന്നിപ്പോയി. എന്തൊക്കെ ചിന്തകളിലൂടെയാണ് കടന്നുപോയത് എന്ന ദൈവത്തിനേ അറിയൂ എന്നും നടി പറയുന്നു.

ആജ്ഞകള്‍.. ദേഷ്യം കൊണ്ട് വിറച്ചു

ആജ്ഞകള്‍.. ദേഷ്യം കൊണ്ട് വിറച്ചു

അതിനിടെ 'അവന്‍' പല ആജ്ഞകളും പുറപ്പെടുവിച്ചു. ആ സമയത്ത് താന്‍ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. ശരീരം തണുത്ത് മരവിച്ചുപോയ അവസ്ഥ. കാര്‍ സെന്‍ട്രല്‍ ലോക്കില്‍ ആയതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായിരുന്നുവെന്നും പറയുന്നുണ്ട ഭാവന.

ഫ്‌ലാറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന്

ഫ്‌ലാറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന്

സഹകരിച്ചില്ലെങ്കില്‍ ഫ്‌ലാറ്റില്‍ കൊണ്ടുപോകും എന്നും അവിടെ അഞ്ച് പേര്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. മയക്കുമരുന്ന് നല്‍കി ബത്സാംഗം ചെയ്ത് വീഡിയോ പകര്‍ത്തും എന്നായിരുന്നത്രെ ഭീഷണി.

ഒരുപാട് സംഭവ വികാസങ്ങള്‍

ഒരുപാട് സംഭവ വികാസങ്ങള്‍

എന്താണ് നടക്കുന്നത്... സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് മനസ്സിലാകാത്ത അവസ്ഥയില്‍ ആയിരുന്നു. അതിനിടെ പലരീതിയില്‍ അവന്‍ തന്നെ ഉപദ്രവിക്കുന്നുണ്ടായിരുന്നു എന്നും നടി പറയുന്നുണ്ട്.

പ്രകോപനം ഉണ്ടാക്കിയാല്‍

പ്രകോപനം ഉണ്ടാക്കിയാല്‍

താന്‍ ശരിക്കും നിസ്സഹായയായിപ്പോയിരുന്നു എന്നാണ് നടി പറയുന്നത്. പ്രകോപനം ഉണ്ടാക്കിയാല്‍ അവര്‍ എന്ത് ചെയ്യും എന്ന് അറിയില്ലല്ലോ... അവരുടെ കൈയ്യില്‍ ആയുധങ്ങള്‍ ഉണ്ടോ എന്നും അറിയില്ല.

നുണപ്രചരണം നടത്തിയവരെ വെറുതേ വിടില്ല

നുണപ്രചരണം നടത്തിയവരെ വെറുതേ വിടില്ല

താന്‍ കേസ് പിന്‍വലിച്ചു, എല്ലാം ഒത്തുതീര്‍പ്പായി തുടങ്ങിയ രീതിയില്‍ പലയിടത്തും വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷേ അതെല്ലാം നൂറ് ശതമാനവും കള്ളമാണെന്നാണ് നടി പറയുന്നത്.

ലഹരിയുടെ ആലസ്യത്തില്‍ ആയിരുന്നു!!!

ലഹരിയുടെ ആലസ്യത്തില്‍ ആയിരുന്നു!!!

തന്നെ അപമാനിക്കാന്‍ വേണ്ടി, താന്‍ ലഹരിയുടെ ആലസ്യത്തില്‍ ആയിരുന്നു എന്ന് പോലും പലരും എഴുതിവിട്ടിട്ടുണ്ട്. ഇങ്ങനെ എഴുതി വച്ച കള്ളക്കഥകള്‍ എല്ലാം താന്‍ എടുത്തു വച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കും എന്നും നടി പറയുന്നുണ്ട്.

English summary
Actress Bhavana's interview with Vanitha reveals the saddest incident that happened in her life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X