'നിന്റെ കള്ള പ്രണയത്തിൽ പെട്ട സാധു സ്ത്രീകൾ നീ തലകുനിക്കുന്നത് കാണും'; ബാലക്കെതിരെ വീണ്ടും അഭിരാമി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാല-അമൃത സുരേഷ് വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. അച്ഛൻ തങ്ങളെ ദ്രോഹിക്കുകയാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഇല്ലാക്കഥ പറഞ്ഞ് പരത്തുകയാണെന്നും വ്യക്തമാക്കി ആദ്യം മകൾ അവന്തികയായിരുന്നു സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. പിന്നീട് തന്റെ വിവാഹമോചനത്തിന് കാരണം എന്താണെന്ന് ആദ്യമായി തുറന്ന് പറഞ്ഞ് അമൃത സുരേഷും നടനെതിരെ രൂക്ഷമായി പ്രതികരിച്ച് വീഡിയോ പങ്കിട്ടു.
എന്നാൽ ഈ വീഡിയോയ്ക്ക് പിന്നാലെ കടുത്ത സൈബർ അധിക്ഷേപമാണ് അമൃതയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. കുട്ടിയെ കൊണ്ട് അച്ഛനെതിരെ കളളം പറയിപ്പിക്കുന്നുവെന്നതടക്കമുള്ള ആക്ഷേപങ്ങളാണ് ചിലർ ഉന്നയിച്ചത്. ഇപ്പോഴിതാ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരേയും നടൻ ബാലയ്ക്കെതിരേയും ശക്തമായ മറുപടി നൽകുകയാണ് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിരാമി തുറന്നടിച്ചത്.

അഭിരാമി സുരേഷിന്റെ വാക്കുകൾ-
'പുറത്തെ കനത്ത അപ്രതീക്ഷിതമായ മഴയും ഇടിമിന്നലുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ചില ചിന്തകൾ മാത്രം. ആരെയും ഉദ്ദേശിച്ചാണെന്ന് വിചാരിക്കേണ്ട കേട്ടോ .പി ആർ വർക്ക് ചെയ്യുന്ന പാവങ്ങളുടെ വയറ്റത്തടിക്കാൻ താൽപര്യമില്ല... വീടുകാരെ പറഞ്ഞെന്നും പറഞ്ഞു തോക്കെടുത് ഗുണ്ടായിസം കാണിക്കാനുമില്ല..
പക്ഷേ, ഒന്നിലധികം സാമ്പത്തികമായും നിന്നോടൊപ്പം ഏറ്റുമുട്ടാനുള്ള കരുത്തും കുറവെന്നറിഞ്ഞ് കൊണ്ടുള്ള പാവപ്പെട്ടവരോടുള്ള നിന്റെ കളികൾ, കാലാ, കാലം നിന്റെ കള്ളികൾ പുറത്തു കൊണ്ടുവരും! അന്ന് നീ തലകുനിക്കുന്നത്, മലയാള നാട് കാണും, മുകളിലിരുന്ന് എന്റെ പരേതനായ അച്ഛൻ കാണും, നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും , നിന്റെ കള്ള പ്രണയത്തിൽ പെട്ട സാധു സ്ത്രീകളും കാണും! മലയാളികളുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. കാലങ്ങളോളം നാട്ടുകാരെ പറ്റിച്ച കപടനാടകങ്ങൾ പൊളിയുമ്പോൾ അവരുടെ നാട്ടിലെ കുട്ടികളെ ഉപദ്രവിച്ചവൻമാരെ എന്റെ നാട്ടിലെ ഏട്ടൻമാർ വെറുതെ വിടില്ല കേട്ടോ.
തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടു. പിന്നൊരു കാര്യം, വേഗം തീർത്തു കളയല്ലേ . ഒരു കുറിപ്പോക്കെ ഇപ്പോൾ തന്നെ എഴുതിവെച്ചേക്കാം, ജീവന്റെ അപായം കാരണം. എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്.
നിന്റെ ശരിയായ മുഖം മലയാളിനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ!
എന്റെ അച്ചനോട് ചെയ്യുന്ന പുണ്യമെന്ന് കരുതി നിന്നെ പോലെയും നിന്റെ വാടകക്കെടുത്ത പാവങ്ങളും ഒക്കെ ഉള്ള ഈ നാട്ടിൽ നിന്ന് - ഈ ലോകത്തിൽ നിന്ന് പോകുന്നത് തന്നെയാണ് ഭേദം!
നിന്നെ പേടിച്ചു വെന്തു ജീവിച്ച എന്റെ കുടുംബം പോലെ ബാക്കിയുള്ളവരുടെ കുടുംബങ്ങളും എന്നും അവർ നെഞ്ചുരുകി പ്രാർത്ഥിക്കുന്നതും മതി നിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം ഒരുനാൾ തീരാൻ. ഞങ്ങളുടെ കാലന് ഞങ്ങളെ ശക്തരാക്കിയതിന് നന്ദി. പക്ഷേ, നീ എണ്ണി എണ്ണി പറയേണ്ടി വരും നി പറയുന്ന ദൈവത്തിനോട് ഒരിക്കൽ.. രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകൾ അറിയാമെങ്കിലും ഞാൻ പറയുന്നില്ല! എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും. ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തു.
പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ?
അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്....'












Click it and Unblock the Notifications