വിജയകാന്തിന്റെ നില ഗുരുതരം, പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത്, ട്രക്കിയോസ്റ്റമി പരിഗണിക്കുന്നു?
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ താരത്തിന് ഡോക്ടര്‍മാര്‍ ട്രക്കിയോസ്റ്റമി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃത്രിമ വെന്റിലേഷന് ഉപയോഗിച്ച് സ്ഥിരമായ ശ്വാസകോശ ശ്വസനം നിലനിര്‍ത്താനാണ് ട്രക്കിയോസ്റ്റമി ചെയ്യുന്നത്.
അതേസമയം താരത്തിന്റെ ആശുപത്രി വാസം 14 ദിവസത്തേക്ക് കൂടി നീട്ടിയതായാണ് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയകാന്തിനെ ചെന്നൈയിലെ എം ഐ ഒ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ശ്വാസകോശ സംബന്ധമായ ചികിത്സ ആവശ്യമായി വരുന്നതാണ് തൃപ്തികരമാകാത്തത്. അതിനാല്‍ താരത്തിന് 14 ദിവസത്തെ കിടത്തി ചികിത്സ ആവശ്യമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 'ശ്വാസകോശ സംബന്ധമായ ചികിത്സയ്ക്ക് അദ്ദേഹത്തിന് സഹായം ആവശ്യമാണ്. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
ശ്വാസകോശത്തിലെ വീക്കം മൂലം വിജയകാന്തിന് ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകാന്ത് അനാരോഗ്യം നേരിടുന്നുണ്ട്. കടുത്ത ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 20 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ 'സഗപ്തം' എന്ന തമിഴ് ചിത്രത്തിന് ശേഷം അദ്ദേഹം സിനിമയില്‍ അഭിനയിച്ചിട്ടില്ല.
2016 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉലുന്ദൂര്‍പേട്ട് മണ്ഡലത്തില്‍ മത്സരിച്ച വിജയകാന്ത് പരാജയപ്പെട്ടിരുന്നു. ഡി എം ഡി കെയുടെ സ്ഥാപക നേതാവായ വിജയകാന്ത് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന വിജയകാന്ത് അനാരോഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.
കുറച്ചുവര്‍ഷമായി പാര്ട്ടിപ്രവര്ത്തനത്തില് സജീവമല്ല വിജയകാന്ത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും താരം ഡി എം ഡി കെയ്ക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് ഡി എം ഡി കെയ്ക്ക് നേതൃത്വം നല്‍കുന്നത്. വിജയകാന്തിന്റെ മകനും ബിസിനസുകാരനുമായ വിജയ പ്രഭാകരന് ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള നീക്കത്തിലാണ്.
ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് അഭിനയലോകത്തേക്ക് എത്തുന്നത്. സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വിജയകാന്ത് തമിഴ് സിനിമാലോകത്ത് ക്യാപ്റ്റന്‍ എന്നാണ് അറിയപ്പെടുന്നത്. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്ത് എത്തിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications