Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൻ സിപിഎമ്മിലെത്തിയത് ഇങ്ങനെ, ദസ് കാപിറ്റൽ വായിച്ച് തീർത്തത് 12ാം വയസിൽ; സുഹാസിനി

തന്റെ മകൻ സിപിഎമ്മിൽ ചേർന്നതിനെ കുറിച്ച് നടി സുഹാസിനി പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ. മൂലധനം പഠിച്ചു തീർത്തപ്പോൾ അവന്റെ വയസ് വെറും പന്ത്രണ്ട് ആയിരുന്നുവെന്നും കേരളത്തിലെ സിപിഎം നേതാക്കളിൽ നിന്നാണ് തന്റെ മകൻ രാഷ്ട്രീയത്തെ കുറിച്ച് അറിഞ്ഞതും പഠിച്ചതുമെന്നും സുഹാസിനി പറഞ്ഞു. കണ്ണൂരിൽ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു തന്റെ മകൻ നന്ദൻ മണിരത്നത്തെ കുറിച്ച് താരം വാചാലയായത്. നടിയുടെ വാക്കുകളിലൂടെ

'അവൻ ആറിൽ പഠിക്കുമ്പോൾ മറ്റ് കുട്ടികളെ പോലെ ആയിരുന്നില്ല . സ്കൂളിൽ നിന്ന് വന്നാൽ ബാഗൊക്കെ വലിച്ചെറിഞ്ഞ ശേഷം അവൻ ടിവി കാണും. കാണുന്നത് പക്ഷേ പാർലമെന്റ് ചാനലാണ്. സാധാരണ കുട്ടികൾ കോമിക്കും കാർട്ടൂണും സൂപ്പർമാൻ സീരീസുമൊക്കെ കാണുമ്പോഴാണ് ഇവൻ ഇത് കാണുന്നത്. പാർലമെന്റ് ചാനലിൽ രാഷ്ട്രീയക്കാർ തമ്മിലുള്ള പോരാട്ടമാണ് കാണുക. അതവന് സാധാരണ കാഴ്ചയാണ്. ഇങ്ങനെയൊരു കുട്ടിക്കാണല്ലോ ഞാൻ ജൻമം നൽകിയതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.

Actress Suhasini Maniratnam

മെല്ലെ അവൻ ഫിലോസഫിക്കൽ പൊളിറ്റിക്കൽ പുസ്തകങ്ങളുമെല്ലാം പഠിക്കാൻ തുടങ്ങി. ദാസ് ക്യാപിറ്റൽ പഠിച്ചപ്പോൾ അവന് വെറും 12 വയസ് ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നെയിലുള്ള ടി നഗറിലെ സി പി എം പാർട്ടി ഓഫീസിലേക്ക് അവൻ പോയി. അന്നവിടെ കയറാനുള്ള അവന്റെ വിസിറ്റിങ് കാർഡ് ദാസ് ക്യാപിറ്റൽ ആയിരിന്നു. അത് കൈയിൽ കണ്ടപ്പോൾ തന്നെ അവർ പെട്ടെന്ന് അവനോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു.
അതാണ് ആ പാർട്ടിയുടെ ക്വാളിറ്റി. അവർ പേരെന്താണെന്ന് ചോദിച്ചില്ല, നീ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചില്ല, നിനക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചില്ല. വന്ന് ഭക്ഷണം കഴിക്ക് എന്ന് മാത്രമേ പറഞ്ഞുള്ളു.

ഭക്ഷണം കഴിഞ്ഞ ശേഷം അവനോട് എന്താണ് നിന്റെ പേരെന്നും അച്ഛന്റെ പേരെന്തെന്നുമെല്ലാം ചോദിച്ചു. അവൻ അച്ഛന്റെ പേര് എന്താണെനന് ചോദ്യത്തിന് സുബ്രഹ്മണ്യൻ എന്ന് പറഞ്ഞു. മണിരത്നത്തിന്റെ പേര് പറഞ്ഞില്ല. ഗോപാലരത്ന സുബ്രഹ്മണ്യം എന്നാണ് അവരുടെ ശരിക്കുള്ള പേര്. പിന്നെ അമ്മയുടെ പേര് ചോദിച്ചപ്പോൾ അവന് കള്ളം പറയാൻ കഴിഞ്ഞില്ല. സുഹാസിനി എന്ന് പറഞ്ഞപ്പോൾ അവർ അത്ഭുതത്തോടെ, സുഹാസിനി മണിരത്നത്തിന്റെ മകനാണോ എന്ന് ചോദിച്ചു. അവർക്ക് അറിയുമോ നീ ഇവിടെ വരുന്നതെന്ന് ഇവർ ചോദിച്ചു. അതിന് അവന്റെ മറുപടി അവർ എന്തിനാണ് അറിയുന്നത് ഇതെന്റെ തീരുമാനമല്ലേ എന്നാണ്. അതാണ് നന്ദൻ.

അവൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് അങ്ങനൊണ്. അവൻ പഠിച്ചതെല്ലാം പുസ്തകങ്ങളിലൂടെയും സി പി എമ്മിലൂടെയുമാണ്. അവൻ പഠിച്ചത് കേരളത്തിലുള്ള നേതാക്കളിലൂടെയാണ്, ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അവന്റെ ഗുരുവാണ്. സിപിഎമ്മുകാരിൽ ഒരാളാണ് എന്റെ മകൻ എന്നത് എന്നേയും സന്തോഷപ്പെടുത്തുന്നുണ്ട്', സുഹാസിനി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+