Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകാ.. ഇത്തിരി മാര്യാദ വേണം: രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ വീണ്ടും ആരോപണം

സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ വീണ്ടും ആരോപണം. കലാസംവിധായകന്‍ അനുപ് ചാലിശ്ശേരിയാണ് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് വേണ്ടി സെറ്റ് വർക്ക് ചെയ്ത അനൂപ് മാങ്ങാടിന്റെ പേര് സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നാണ് അനൂപ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നത്. ഇതിലൂടെ അർഹിക്കപ്പെട്ട സംസ്ഥാന പുരസ്കാരം അനൂപ് ചാലിശ്ശേരിക്ക് നിഷേധിക്കപ്പെട്ടും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ ലിജിയും കഴിഞ്ഞ ദിവസം ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നു. സെറ്റില്‍ വേലക്കാരിയോടെന്ന പോലെ പെരുമാറി, പ്രതിഫലം നല്‍കിയില്ലെന്ന് തുടങ്ങിയ ആരോപണങ്ങളായിരുന്നു ലിജി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സംവിധായകനെതിരെ അനൂപും രംഗത്ത് വന്നിരിക്കുന്നത്. അനൂപിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ratheesh-balakrishnan-poduval-

പ്രിയ ലിജീ.. 'ന്നാ താൻ കേസ് കൊടു'ത്തത് നന്നായി. നിങ്ങൾക്ക് നീതി ലഭിക്കട്ടെ. സത്യം എന്നായാലും പുറത്തുവരും. അവഗണിയ്ക്കപ്പെടുന്നവരുടെ കരച്ചിലുകൾ കാലഹരണപ്പെടുകയില്ല. അത് നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കും. ഈ ഉയിർത്തെഴുന്നേൽപ്പിൽ ഞാൻ താങ്കൾക്കൊപ്പമാണ്. പ്രിയ സംവിധായകർ. ശ്രദ്ധിക്കുമല്ലോ.. ജെ സി ഡാനിയേൽ സാർ മുതൽ.

വളരെ പ്രഗൽഭരും പ്രശസ്തരുമായ നമ്മൾ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരുപാട് പേർ ഇരുന്നുവാണ 'സംവിധായക കസേര'യിൽ ഒരു കടുകുമണിയോളം ചെറിയ ഭാഗമായാലും ചീഞ്ഞു നാറുന്നുവെങ്കിൽ ഒരു സംവിധായകൻ നാറ്റിക്കുന്നുവെങ്കിൽ ആ ഭാഗം അവിടെയങ്ങു കൊത്തിക്കളഞ്ഞു ശുദ്ധീകരിക്കണം. അല്ലെങ്കിൽ സിനിമ കാണുന്ന മൊത്തം പ്രേക്ഷകർക്കും ഞങ്ങൾ ടെക്‌നീഷ്യൻമാർക്കുമൊക്കെ ടി കസേരയോട് തോന്നുന്ന വലിയ ആദരവും സ്നേഹവും കുറയും.

മലയാള സിനിമയെയും ടെക്‌നീഷ്യൻസിനെയുമൊക്കെ മുൻപില്ലാത്തവിധം ലോകം മുഴുവൻ വാഴ്ത്തുന്ന കാലമാണ്. അപ്പൊ പിന്നെ ഇമ്മാതിരി പരിപാടികൾ കാണിച്ചാൽ. സോഷ്യൽ മീഡിയ മൊത്തം പരന്നാൽ. മ്മ്‌ടെ സിനിമാക്കാരുടെ പേരിന് മൊത്തം ഇടിവല്ലേ സംവിധായകൻ സാർ.?

ഒരു സിനിമയുടെ ഭാഗമായി നിന്ന് തന്റെ ചോരയും നീരും ചിന്തകളും നൽകിയ ഒരു കോസ്റ്റ്യൂം ഡിസൈനറെ അങ്ങേയറ്റം മാനസികമായി പീഡിപ്പിക്കുക. വേലക്കാരിയെപ്പോലെ പെരുമാറുക. പേര് ക്രെഡിറ്റ് ലിസ്റ്റിൽ കൊടുക്കാതിരിക്കുക. അതേ സിനിമയുടെ നിർമ്മാതാക്കൾ. സംവിധായകൻ ഒട്ടും സൗഹാർദ്ദപരമായി പെരുമാറിയില്ലെന്നു സമ്മതിക്കുക. ഇതെല്ലാം കൂടി എവിടേക്കാണ് പോകുന്നത്.? ഇത്തരം സംവിധായകരെ ഒരു തരത്തിലും. ഒരു ഭാഷയിലും അനുവദിക്കരുത്.

ഇതേ സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ കോടതിയടക്കമുള്ള വലിയ സെറ്റുകളടക്കം 95 ശതമാനവും സെറ്റ് വർക്ക് ചെയ്ത കലാസംവിധായകൻ അജയ് മാങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ക്രെഡിറ്റ് കാർഡിൽ കൊടുത്തില്ല. ബാക്കിയുള്ള 5 ശതമാനം മാത്രം സെറ്റ് വർക്ക് ചെയ്‍ത വേറൊരു കലാസംവിധായകന് അതേ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാനഅവാർഡും കിട്ടി. അങ്ങനെ അജയ് മാങ്ങാട് എന്ന കലാസംവിധായകൻ പരിഹസിയ്ക്കപ്പെട്ടു. ആരോപണങ്ങളാൽ തളയ്ക്കപ്പെട്ടു.
അയാൾ പ്രതിഷേധിച്ചില്ല. കോടതിയിൽ പോയില്ല. സോഷ്യൽ മീഡിയയിൽ നിരന്തരം തള്ളി മറിച്ചില്ല.

പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി. കാലം മാറി. അവഗണന മാറിയില്ല ഇതാ മറ്റൊരാൾ കൂടി ഇരയായിരിക്കുന്നു. ജനത്തിന് ഇത് വല്ലതുമറിയാവോ..? സംവിധായകാ. നിങ്ങൾ ഒന്ന് ചുണ്ടനക്കിയിരുന്നെകിൽ. ഇത്തിരി മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ ആ കലാകാരന്റെ അർഹതക്കുള്ള അംഗീകാരം നഷ്ടമാകുമായിരുന്നില്ല.

പേരോ പെരുമയോ വേണ്ട ഒരിത്തിരി മര്യാദ. സഹജീവികളോട് കരുണ അൽപ്പം സൗഹാർദ്ദം. അതല്ലേ വേണ്ടത്. ഒരു സിനിമ എന്നത് കൂട്ടായ പ്രവർത്തനങ്ങളാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരാളും ആരുടേയും അടിമയല്ല. പ്രിയ ലോഹിതദാസ് സാറിന്റെ വാക്കുകളാണ് ഓർമ്മവരുന്നത്."കലയും സഹൃദയത്വവുമുണ്ടെങ്കിലേ മനുഷ്യത്വംണ്ടാവൂ. തീവ്രമായ മനുഷ്യത്വണ്ടെങ്കിലോ കലാകാരനായി. ആ മനസ്സ് നഷ്ടമാവരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+