Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ സിനിമക്ക് നോളന് ലഭിക്കുന്ന പ്രതിഫലം കേട്ടാല്‍ കണ്ണുതള്ളും, ഒപ്പം ലാഭവിഹിതവും..!; ആകെ ആസ്തി ഇത്ര!

ക്രിസ്റ്റഫര്‍ നോളന്‍ എന്ന പേരിന് അധികം മുഖവുരകളുടെ ആവശ്യമില്ല. ലോകസിനിമയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളായ നോളന്‍ ഈ വര്‍ഷത്തെ ഓസ്‌കാറിലും തിളങ്ങിയിരിക്കുകയാണ്. നോളന്റെ ഓപ്പന്‍ഹൈമര്‍ എന്ന ചിത്രം ഇത്തവണ ഓസ്‌കാറിന് 13 വിഭാഗങ്ങളിലായിരുന്നു നോമിനേഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴിലും പുരസ്‌കാരം നേടിയിരിക്കുകയാണ് ഓപ്പന്‍ഹൈമര്‍.

ഇതാദ്യമായി മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ഓപ്പന്‍ഹൈമറിലൂടെ ക്രിസ്റ്റഫര്‍ നോളന്‍ സ്വന്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ട് തവണ നോളന്റെ പേര് ഓസ്‌കാര്‍ വേദിയില്‍ മുഴങ്ങിക്കേട്ടിരുന്നെങ്കിലും പുരസ്‌കാരം മാത്രം അകന്ന് നിന്നു. ആണവോര്‍ജം കണ്ടുപിടിച്ച ഭൗതികശാസ്ത്രജ്ഞന്‍ ജെ. ഓപ്പന്‍ഹൈമറുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പന്‍ഹൈമര്‍. ഓപ്പന്‍ഹൈമറിന്റെ സഹനിര്‍മാതാവ് കൂടിയാണ് നോളന്‍.

Christopher Nolan

ഏതാണ്ട് 79,122 കോടി രൂപയാണ് (957 കോടി ഡോളര്‍) ലോകമെമ്പാടുനിന്നും ചിത്രം കളക്ഷന്‍ നേടിയത്. ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന സംവിധായകരില്‍ ഒരാളുമാണ് അദ്ദേഹം. ഒരു സാധാരണ സിനിമയ്ക്ക്, ക്രിസ്റ്റഫര്‍ നോളന്‍ അടിസ്ഥാന ശമ്പളമായി വാങ്ങുന്നത് 20 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 165 കോടി രൂപ. എന്നാല്‍ ഇതില്‍ അവസാനിക്കുന്നില്ല അദ്ദേഹത്തിന്റെ പ്രതിഫലം.

സിനിമ റിലീസ് ആയതിന് ശേഷം ലഭിക്കുന്ന മൊത്ത വരുമാനത്തിന്റെ 20 ശതമാനവും നോളന് ലഭിക്കും. ഡണ്‍കിര്‍ക്ക് എന്ന സിനിമയില്‍ ഈ കരാര്‍ പ്രകാരമാണ് അദ്ദേഹം ജോലി ചെയ്തത്. ഈ ചിത്രം ലോകമെമ്പാടും 530 മില്യണ്‍ ഡോളര്‍ സമ്പാദിച്ചപ്പോള്‍ നോളന് 100 മില്യണ്‍ ഡോളര്‍ ബോണസായി ലഭിച്ചു. 2020-ലെ 'ടെനെറ്റ്' എന്ന ചിത്രത്തിലും അദ്ദേഹത്തിന് ഇതേ ഡീല്‍ ഉണ്ടായിരുന്നു.

ഭാര്യ എമ്മ തോമസിനൊപ്പം സിനിമാ നിര്‍മാണത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും സജീവമാണ് ക്രിസ്റ്റഫര്‍ നോളന്‍. നിലവിലെ കണക്കുകള്‍ പ്രകാരം 250 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത് ഏകദേശം 2067 കോടി രൂപ! നോളന്റെ ആദ്യ സംവിധാന അരങ്ങേറ്റം, 'ഫോളോവിംഗ്' (1998), ഒരു മൈക്രോ-ബജറ്റ് നോയര്‍ ചിത്രമായിരുന്നു. പിന്നാലെ വന്ന 'മെമെന്റോ' (2000) സൂപ്പര്‍ഹിറ്റായി മാറി.

'മെമെന്റോ' യുടെ നോണ്‍-ലീനിയര്‍ ആഖ്യാനവും സങ്കീര്‍ണ്ണമായ കഥപറച്ചിലും നോളന് മികച്ച യഥാര്‍ത്ഥ തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷനുണ്ടായിരുന്നു. ക്രിസ്റ്റഫറിന്റെ സഹോദരന്‍ ജോനാഥന്‍ എഴുതിയ 'മെമെന്റോ മോറി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് മെമന്റോ നിര്‍മ്മിച്ചത്. 2005-ല്‍, നോളന്‍ 'ബാറ്റ്മാന്‍' ഫ്രാഞ്ചൈസി 'ബാറ്റ്മാന്‍ ബിഗിന്‍സ്' ഉപയോഗിച്ച് റീബൂട്ട് ചെയ്തു.

തുടര്‍ന്ന് 'ദി ഡാര്‍ക്ക് നൈറ്റ്' (2008), 'ദ ഡാര്‍ക്ക് നൈറ്റ് റൈസസ്' (2012) എന്നിവ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസികളില്‍ ഒന്നായി മാറി. സങ്കീര്‍ണ്ണവും സെറിബ്രല്‍ ത്രില്ലറുമായ 'ഇന്‍സെപ്ഷന്‍' (2010), 'ഇന്റര്‍സ്റ്റെല്ലാര്‍' (2014) എന്നിവ നോളന്റെ മറ്റ് പ്രശസ്ത സിനിമകളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+