'ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലി'; എന്തൊക്കെ കള്ളങ്ങളാണ് ഇവർ ഈ വിളിച്ച് പറയുന്നത്: ശാന്തിവിള
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അഭിഭാഷകയുടെ പേരെടുത്ത് പറയാതേയുള്ള വിമർശനമാണ് തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ആക്ഷന്‍ ക്യാമറയിലൂടെ ശാന്തിവിള ദിനേശ് നടത്തുന്നത്.
മാതൃഭൂമിയില്‍ ഒരു വാർത്ത കണ്ട് ഒറ്റപൈസ വാങ്ങാതെയാണ് ഞാന്‍ ഈ കേസ് ഏറ്റെടുത്തതെന്നാണ് അവർ പറയുന്നത്. ഒരു വക്കീലിന് കൊടുക്കാന്‍ പത്ത് പൈസ ഇല്ലാത്ത ആളാണോ അതിജീവിത. വിമർശിക്കാനുള്ള അവകാശം അവർക്കുണ്ട്. എന്നുവെച്ച് ഒരാളെ തേജോവധം ചെയ്യാനുള്ള അവകാശമില്ല. ദിലീപ് ക്രിമിനലാണ്, ഗുണ്ടയാണ് എന്നൊക്കെ പറയുന്നത് തീർച്ചയായും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.

ജുഡ്യീഷറിയെ കറക്ട് ചെയ്യാന്‍ ഇവർ മാത്രമാണോ കേരളത്തിലുള്ളത്. കേരളത്തിലെ ഒറ്റ അഭിഭാഷകരും കേസ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഞാന്‍ ഈ കേസ് കേറ്റെടുത്തതെന്നാണ് അവർ പറയുന്നത്. രാമന്‍പിള്ള ദിലീപിന്റെ കേസ് ഏറ്റെടുത്തതുകൊണ്ട് മറ്റ് അഭിഭാഷകരൊക്കെ സെറ്റിങ്സില്‍ വീണുപോയി എന്നാണോ അവർ പറയുന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
പ്രതിയുടെ ആള്‍ക്കാരെല്ലാം ബ്ലാക്ക് മാജിക്കിന്റേയും ചാത്തന്‍ സേവയുടേയും ആള്‍ക്കാരാണെന്നാണ് അവർ പറയുന്നത്. ചാത്തന്‍ സേവ, അമ്പലങ്ങളില്‍ പൂജ, മുട്ടവയ്ക്കുക വേറെ എന്തൊക്കെയുണ്ട്. നിവൃത്തികേടുകൊണ്ടാണ് ഞങ്ങള്‍ ഈ പൂജ ഏറ്റെടുത്തതെന്ന് അവർ വിളിച്ച് പറയുന്നു എന്നും ഈ അഭിഭാഷക പറയുന്നുണ്ട്. ഈ നൂറ്റാണ്ടിലെങ്കിലും ഇത്തരം കൂടോത്രങ്ങളെക്കുറിച്ച് പറഞ്ഞ് നടക്കാമോയെന്നാണ് ഞാന്‍ ചോദിക്കുന്നത്. അങ്ങനെ ആരേയെങ്കിലും കൂടോത്രം വെച്ച് നശിപ്പിക്കാന്‍ ആകുമെങ്കില്‍ പിണാറായിക്കെതിരെയൊക്കെ ഇതിനോടകം കൂടോത്രം ചെയ്യുമായിരുന്നു.
എന്റെ കേസിലെ വാദിയായ പെണ്‍കുട്ടി ചിരിച്ചല്ലോ എനിക്ക് അത് മതിയെന്നും ഈ അഭിഭാഷക പറയുന്നു. ഈ കേസ് ഒത്തുതീർക്കാന്‍ എത്ര കോടി കൊടുക്കാനും ദിലീപ് തയ്യാറായിരുന്നുവെന്നും പറയുന്നുണ്ട്. കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം. വീഡിയോ ആയതുകൊണ്ട് ഈ പറഞ്ഞതിനൊക്കെ തെളിവുണ്ടല്ലോ? അതൊക്കെ എടുത്തു വെക്കണം
സിനിമ മുഴുവന്‍ ഇവന്റെ കണ്‍ട്രോളിലാണെന്ന് ഒരു സഭ്യതയില്ലാത്ത ഭാഷയിലാണ് പറയുന്നത്. ദിലീപ് ഇവരുടെ വീട്ടിലെ വേലക്കാരുടെ ഭാഷയിലാണ് പറയുന്നത്. എല്ലാത്തിന്റേയും കണ്‍ട്രോളും ഇവനാണ്. സിനിമ മേഖലയിലെ ദാദയും ഇവനാണ്. സിനിമ മാറി, പുതിയ ആളുകള്‍ വന്നതോടെയാണ് ഇത് അല്ലാതായി മാറിയതെന്നും അവർ പറയുന്നു. എന്തൊക്കെയാണ് ഇവർ ഈ പറയുന്നത്. ഞാന്‍ ഒരു സിനിമയെ ചെയ്തുള്ളു, ഒരു കണ്‍ട്രോളും ദിലീപ് ആയിരുന്നില്ല. ആരേ ബോധ്യപ്പെടുത്താനാണ് ഇവർ ഈ കള്ളങ്ങള്‍ പറയുന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
പ്രതിയുടെ വക്കീല്‍ പബ്ലിക് പ്രോസിക്യൂട്ടറെ തല്ലാന്‍ വന്നുവൊക്കെ പറയുന്നുണ്ട്. ദിലീപിനെതിരെ എന്തൊക്കെ ആരോപണമാണ് ഉന്നയിക്കുന്നത്. ദിലീപാണ് ഇത് ചെയ്തത് തെളിവുണ്ട്. വീഡിയോ എടുത്ത് വില്‍പ്പന നടത്താമെന്ന് അവർ കരുതിയെന്നും അഭിഭാഷക പറയുന്നു. പിന്നേ ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലിയെന്നും ശാന്തിവിള ദിനേശ് പരിഹസിച്ചുകൊണ്ട് ചോദിക്കുന്നു.












Click it and Unblock the Notifications