'അമ്മ'യെ നയിക്കാന്‍ ഉര്‍വശിയും ജഗദീഷും? പൃഥ്വി, ആസിഫ്, ടൊവിനോ, കുഞ്ചാക്കോ എന്നിവരും കമ്മിറ്റിയിലേക്ക്..!
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുമുണ്ടാക്കിയ വിവാദങ്ങള്‍ക്ക് പിന്നാലെ രാജി വെച്ച താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് ജഗദീഷും ഉര്‍വശിയും എത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. 24 ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ചിലരാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്. സംഘടനാ ഭാരവാഹികള്‍ അടക്കം അംഗങ്ങളില്‍ പലരും ആരോപണത്തിന്റെ നിഴലില്‍ ആയതോടെയാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി വെച്ചത്. ജനറല്‍ സെക്രട്ടറി സിദ്ദീഖ്, ജോ. സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഭരണസമിതി അംഗങ്ങളായ ഇടവേള ബാബു, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരും ആരോപണത്തിന്റെ നിഴലിലാണ്.

ഇതിന് പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജി വെച്ചത്. തുടര്‍ന്ന് 17 അംഗ ഭരണസമിതിയും രാജി വെക്കുകയായിരുന്നു. ഇതോടെ ഉരുത്തിരിഞ്ഞ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന അഭിനേതാക്കളുടെ കഠിനശ്രമം. തുടക്കം മുതല്‍ സംഘടനയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വിവാദമുണ്ടായ സമയത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് സ്വീകരിച്ച നിലപാടില്‍ നിന്ന് വിഭിന്നമായിരുന്നു ജഗദീഷ് കൈക്കൊണ്ട് നിലപാട്.
വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് ആരോപണങ്ങളെ ഗൗരവത്തോടെ കാണണം എന്നും ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മൗനത്തിനെതിരേയും ജഗദീഷ് രംഗത്തെത്തിയിരുന്നു. ജഗദീഷിന്റെ നിലപാടിനോട് അമ്മയില്‍ നിരവധി പേര് അനുകൂലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജഗദീഷിനെ പ്രസിഡന്റ് സ്ഥാനത്തേക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഉര്‍വശിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. ഒരു വനിത സംഘടനാ തലപ്പത്തേക്ക് വരണം എന്നതിനാലാണ് ഇത്. മാത്രമലല്ല പ്രധാന സ്ഥാനങ്ങളിലും എക്സിക്യൂട്ടിവ് കമ്മറ്റിയിലും ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്നാണ് നിര്‍ദേശം. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി എന്നിവര്‍ക്ക് പിന്തുണയുണ്ട്.
മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന വനിതകളെ നിലനിര്‍ത്തണം എന്നും ആവശ്യമുണ്ട്. അനന്യ, സരയൂ, ജോമോള്‍, അന്‍സിബ എന്നിവരായിരുന്നു പിരിച്ചുവിട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍. അതേസമയം രണ്ട് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തും എന്നാണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടപ്പോള്‍ മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications