ജയറാമിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചു: എന്നാല്‍ അത് സംഭവിച്ചില്ല: പല ഘടകങ്ങള്‍ ഉണ്ടെന്ന് മുകുന്ദന്
സിനിമയിൽ നിന്നും ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നും ആരേയും കുറ്റം പറയാനാവില്ലെന്ന് നടന് മുകുന്ദന് മേനോന്. പല സാഹചര്യങ്ങൾ കൊണ്ടും വേഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ വേറെ ആരെങ്കിലും വേഷം അടിച്ചു മാറ്റിയെന്നോ, അവസരം നഷ്ടപ്പെടുത്തിയെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് വരാനുള്ളത് എന്നിലേക്ക് തന്നെ വരുമെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഈ കണ്ടത് ഒന്നും അല്ല, ഇനിയും വലിയ കാഴ്ചകള്‍ കാണാനിരിക്കുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികം അവസരങ്ങള്‍ അങ്ങോട്ട് പോയി ചോദിക്കാറില്ല. എന്റെ ഒരു രീതി അത് അല്ല. തിയേറ്റർ മേഖലയില്‍ നില്‍ക്കുമ്പോഴാണ് ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്. അവിടുന്ന സിനിമയിലേക്ക് വരുന്നു. ഇതിന് മൂന്നിനും വലിപ്പ ചെറുപ്പം ഉണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഇത് മൂന്നിനോടും ഉള്ള എന്റെ കമ്മിറ്റ്മെന്റ് ഒരു പോലെയാണ്.

നടന് എന്ന ചിത്രത്തില്‍ നാടകവുമായി ബന്ധപ്പെട്ടവരാണ് കൂടുതലായി അഭിനയിച്ചത്. എനിക്കും നാടക പാരമ്പര്യം ഉള്ളതുകൊണ്ടാണോ ആ ചിത്രത്തില്‍ അവസരം ലഭിച്ചത് എന്ന് അറിയില്ല. നേരത്തെ കമല്‍ സാറിന്റെ തന്നെ സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിരുന്നു. കമല്‍ സാറിനോട് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ആ വേഷം ലഭിച്ചത്. എന്റെ നാടക പശ്ചാത്തലവും കാരണങ്ങളില്‍ ഒന്നായിരിക്കാമെന്നും മുകുന്ദന് മേനോന് പറയുന്നു.
നാടക കലാകാരന്മാരെക്കുറിച്ചുള്ള പടം ആയതിനാല്‍ തന്നെ വൈകാരികമായ ബാധിക്കപ്പെട്ട ഒരുപാട് സിറ്റുവേഷന്‍സ് അതിലുണ്ടായിരുന്നു. ആ കഥയുടെ പശ്ചാത്തലവും അങ്ങനേയുള്ള കലാകാരന്മാരെ വളരെ അടുത്ത് പരിചയം ഉള്ളതുകൊണ്ടാണ് ആ ഫീലിങ് ഉണ്ടാകുന്നത്. ബാക്കിയുള്ള കാര്യങ്ങളൊക്കെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോയി. ആ ചിത്രം ഉള്‍പ്പെടെ സിനിമ രംഗത്ത് നിന്നും എനിക്ക് അങ്ങനെ വലിയ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
എനിക്ക് ലഭിച്ചതെല്ലാം നല്ല അന്തരീക്ഷത്തില്‍ തന്നെയാണ് ചെയ്തത്. നടനിലെ അഭിനയത്തിന് ജയറാമിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും നമ്മുടെ കയ്യില്‍ അല്ലാലോ. അതിനൊക്കെ ഒരുപാട് വേറെ ഘടകങ്ങളുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് അദ്ദേഹത്തിന് കിട്ടിയില്ല എന്നൊക്കെ സംസാരിക്കുന്നതില്‍ യാതൊരു അർത്ഥവും ഇല്ല.
മുംബൈ പൊലീസ്, നത്തോലി ഒരു ചെറിയ മീനല്ല, സപ്തമശ്രീ തസ്കര, നോർത്ത് 24 കാതം തുടങ്ങിയ ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു സിനിമയും അങ്ങനെ മാറ്റി നിർത്തേണ്ടതായിട്ടില്ല. സൈന്യം അന്നത്തെ കാലത്ത് എനിക്ക് വലിയ രീതിയില്‍ ഗുണം ചെയ്ത ചിത്രമാണ്. തുടക്ക കാലത്ത് ചെയ്ത മറ്റൊരു ശ്രദ്ധേയമായ ചിത്രം പവിത്രമാണ്. ഇനിയും കൂടുതല്‍ നല്ല വേഷങ്ങള്‍ ലഭിക്കണമെന്നാണ്.
പ്രാധാന്യമുള്ള ഒരു സീനില്‍ മാത്രമാണ് അഭിനയിക്കുന്നതെങ്കിലും അത് നമുക്ക് ഗുണം ചെയ്യും. എന്നെ ഏതെങ്കിലും വേഷത്തിലേക്ക് ആരെങ്കിലും റെക്കമെന്‍ഡ് ചെയ്യാറുണ്ടോ എന്ന് എനിക്ക് അറിയില്ല. പൊതുവെ അത്തരം കാര്യങ്ങള്‍ ഞാന്‍ അന്വേഷിക്കാറില്ല. എങ്കിലും ഒരിക്കല്‍ ഒരു പരിചയവും ഇല്ലാത്ത സർക്കിളില്‍ നിന്നും ഒരു വിളി വന്നിരുന്നു. മംഗ്ലീഷ് എന്ന ചിത്രത്തിലേക്ക് വേണ്ടിയായിരുന്നു.
അതിന്റെ അണിയറ പ്രവർത്തകരേയൊന്നും എനിക്ക് പരിചയം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഈ സിനിമയിലേക്ക് എങ്ങനെ വന്നുവെന്ന് എന്നെ വിളിച്ച ആളോട് ചോദിച്ചു. അറിയാനുള്ള ഒരു ആകാംക്ഷയ്ക്ക് ചോദിച്ചതാണ്. അപ്പോഴാണ് മുംബൈ പൊലീസില്‍ ഞാന്‍ ചെയ്ത് വേഷം കണ്ടാണ് വിളിക്കുന്നതെന്ന് ചിത്രത്തിന്റെ എഴുത്തുകാരന് പറയുന്നതെന്നും അദ്ദേഹം പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications