'ജയറാം ആ നടിയുടെ ഷോൾഡറിൽ അമർത്തിയപ്പോൾ അവർ കട്ട് പറഞ്ഞു, ഇങ്ങനെയുള്ളവർ വീട്ടിലിരിക്കണം';ശാന്തിവിള ദിനേശ്
വിൻസി-ഷൈൻ ടോം വിവാദ വിഷയത്തിൽ നടി മാലാ പാർവതി നടത്തിയ പ്രതികരണത്തെ ന്യായീകരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. നിർദോഷകരമായൊരു തമാശ പറഞ്ഞാൽ അതിനെ കൈകാര്യം ചെയ്യാനും അപ്പോൾ പ്രതികരിക്കാനും തയ്യാറാകണമെന്നാണ് മാലാ പാർവതി പറഞ്ഞത്. ഇതിനൊന്നും കഴിയില്ലെങ്കിൽ നടിമാർ അഭിനയിക്കാൻ വരരുതെന്നും ശാന്തിവിള പറഞ്ഞു. യെസ് മീഡിയ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
' സിനിമയിൽ മോഹൻലാലിന് ഒരു നായികയെ കെട്ടിപിടിച്ച് അഭിനയിക്കണമെങ്കിൽ ദേഹത്ത് തൊടരുതെന്ന് പറഞ്ഞാൽ അത് നടക്കില്ല, ആ വേഷം നന്നാവില്ല, മോഹൻലാലിന്റെ കൂടെ നായികമാർ അഭിനയിക്കുമ്പോൾ അവർ ഭാര്യയും കാമുകിയായുമൊക്കെ നമ്മുക്ക് തോന്നില്ലേ, അത്രയും ഇന്റിമേറ്റായാണ് മോഹൻലാൽ അഭിനയിക്കുക.

കേളി എന്ന ഭരതന്റെ ചിത്രത്തിനിടെ ചാർമിള എന്ന നടിയുടെ ഷോൾഡറിൽ ജയറാം പിടിച്ചപ്പോൾ പ്രസ് ചെയ്തെന്ന് പറഞ്ഞ് അവർ കട്ട് പറഞ്ഞു. ഇങ്ങനെ എന്റെ ദേഹത്ത് ആവശ്യമില്ലാതെ പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ എങ്ങനെ ആ നായകന് നായികയുമായി കംഫേർട്ടബിളായി അഭിനയിക്കാൻ പറ്റും. കാമുകനും കാമുകിയുമായിട്ടൊക്കെ അഭിനയിക്കുമ്പോൾ ആരും ദേഹത്ത് തൊടരുതെന്നൊക്കെ പറഞ്ഞാൽ വീട്ടിലിരിക്കണം.
വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ച് പോയി ഒരു വിധവ വളർത്തിയ മകനാണ് ഞാൻ. അതുകൊണ്ട് ഒരു സ്ത്രീയുടെ വില എന്നെ ആരും പടിപ്പിക്കേണ്ട. ചിലപ്പോൾ സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷൻമാരുണ്ട്. സിനിമയിൽ വളരെ ചെറിയ പക്ഷമേ ഉള്ളൂ ഇക്കൂട്ടർ. മാന്യരെന്ന് കരുതുന്നവരാണ് യഥാർത്ഥ പ്രശ്നക്കാർ. തെമ്മാടിക്കൂട്ടം എന്ന് കരുതുന്നവർ മാന്യൻമാരുമായിരിക്കും.
മാലാ പാർവതി പറഞ്ഞത് സെക്സിന്റെ ഫ്ലേവറുള്ള നിർദോഷമായൊരു തമാശ പറഞ്ഞാൽ അതിനെ ഒരു തമാശയായി എടുക്കാൻ പറ്റുന്നില്ലെങ്കിൽ അവന്റെ അടുത്ത് പോയി ഇരിക്കരുത്. അല്ലെങ്കിൽ അവനോട് അപ്പോൾ പറയണം ഇത്തരം ഡയലോഗ് എന്റെ മുന്നിൽ വെച്ച് പറയരുതെന്ന്. പക്ഷെ ഞാൻ കണ്ടതിൽ വെച്ച് എന്റെയൊക്കെ സീരിയൽ സെറ്റിൽ വെച്ച് നായകൻമാർ നടിമാരോട് സെക്സ് ഡയലോഗ് പറഞ്ഞാൽ അതേ രീതിക്ക് സെക്സ് ഡയലോഗ് പറഞ്ഞ് തിരിച്ച് മറുപടി കൊടുക്കുന്ന നടിമാരെ കണ്ടിട്ടുണ്ട്. ഞാൻ അതിശപ്പെട്ടിട്ടുണ്ട്, എന്താ ഇങ്ങനെയെന്ന്. ഇതൊരു ഗിവ് ആന്റ് ടേക്ക് പോലെ മനസുകൾ തമ്മിൽ ഭയങ്കര അടുപ്പമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നേരെ മറിച്ച് സ്കെയിൽ വെച്ച് നിൽക്കുന്നവർ ഈ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ പ്രശ്നമണ്ടാകും. ഇങ്ങനെയുള്ളവർ അഭിനയിക്കാൻ പോകരുത്.
മാലാ പാർവതി പറഞ്ഞത് ആ സമയത്ത് പോടാ എന്ന് പറയണമെന്നാണ്. നാണമുള്ളവനാണങ്കിൽ ചെകിടത്ത് കിട്ടുന്ന അടിപോലെയാണ്. അതിലപ്പുറം എന്ത് തെറി പറയാനാണ്. പോടാ എന്ന് പറഞ്ഞാൽഅവിടെ തീർന്നേനെ. അല്ലെങ്കിൽ അപ്പോൾ അവർ പ്രശ്നം ഉണ്ടാക്കണമായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അയാൾ ഒരു സെറ്റിലും പ്രശ്നക്കാരനല്ല, സിനിമ വിജയിച്ചാൽ കോടി ചോദിക്കുന്നവനല്ല. ഭയങ്കര കംഫർട്ടബിളായിട്ടുള്ള നടനാണ്. സെറ്റിൽ ഫുൾ ടൈം ആക്ടീവാണ്. ആരോടും അടുക്കില്ല, സമയത്തിന് കൃത്യമായി സെറ്റിൽ വരും. അഭിനയത്തോടും ജോലിയോടും കമ്മിറ്റ്മെന്റുള്ള നടനാണ്.
വിൻസിയും ഷൈനും പൊന്നാനിയിൽ ഒരു മതിലനപ്പുറവും ഇപ്പുറവും ജീവിച്ച കുടുംബങ്ങളാണ്. എടി പോടി എന്ന് വിളിച്ച സ്വാതന്ത്ര്യം കാണും.
പക്ഷെ ഇവരിപ്പോൾ വലിയ നടിയായി എന്ന തോന്നൽ അവർക്കുണ്ടാകും. ഇന്റേണൽ കമ്മിറ്റിയുണ്ടായിരുന്നല്ലോ പരാതി കൊടുത്തൂടായിരുന്നോ? ഐസിക്കും പോലീസിനുമൊന്നും പരാതിക്കൊടുക്കാതെ ഒരു പള്ളിയിൽ വെച്ച് പോയി പറഞ്ഞിരിക്കുകയാണ്. അതൊന്നും നിലനിൽക്കുന്നതല്ല. ഇപ്പോൾ പരാതി ഇല്ലെന്നാണ് പറയുന്നത്.', ശാന്തിവിള ദിനേശ് ചോദിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications