Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണി ആ നടനെ അടിച്ചു: കാരണം നിരന്തരം അത് തന്നെ പറഞ്ഞുകൊണ്ടിരുന്നത്; വെളിപ്പെടുത്തല്‍

സിനിമകളില്‍ സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ മറ്റുള്ളവരെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന് നടന്‍ കലാഭവന്‍ റഹ്മാന്‍. ഞാന്‍ അങ്ങനെ കാര്യമായി അവസരം ചോദിക്കാറില്ല. 'ഇക്ക സ്ഥിരമായി വിളിക്കാറില്ല, അതുകൊണ്ട് കാസ്റ്റിങ് സമയത്ത് ഓർക്കാന്‍ ബുദ്ധിമുട്ടാണ്' എന്ന് ദിലീപ് തന്നെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. അത് ശരിയുമാണ്. ഞാന്‍ അങ്ങനെ കൃത്യമായി വിളിക്കാറില്ല. അതിപ്പോള്‍ ഓരോരുത്തരുടേയും ഓരോ പ്രകൃതമല്ലേ? അതിന് ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഭവങ്ങളും പരാതികളും സൂക്ഷിക്കുന്ന വ്യക്തിയല്ല ഞാന്‍. പണ്ട് എനിക്ക് മുന്‍കോപം ഉണ്ടായിരുന്നു. കാര്യങ്ങള്‍ ഇപ്പോഴും ആരോടും തുറന്ന് പറയും. പക്ഷെ മുന്‍കോപം കൊണ്ട് ഒന്നും നേടാനില്ല. അതൊക്കെ മാറ്റാവുന്നതേയുള്ളുവെന്ന് മനസ്സിലാക്കി.

kalabahvan-mani-

ഫ്ലാഷ് ബാക്കിലേക്ക് നോക്കുമ്പോള്‍ മുന്‍കോപം കൊണ്ട് നമുക്ക് ലഭിക്കാതെ പോയ പല കാര്യങ്ങളെക്കുറിച്ചും എനിക്ക് തോന്നിയിട്ടുണ്ട്. കറുകുറ്റിയില്‍ കലാഭവന്റെ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ അന്‍സാറും സിദ്ധീഖും തമ്മില്‍ വലിയ പ്രശ്നമുണ്ടായി. കാര്യങ്ങള്‍ അടിയിലേക്ക് വരെ എത്തി. ലാലും അന്‍സാറും തമ്മിലായിരുന്നു അടി. അങ്ങനെ പിറ്റേ ദിവസം മീറ്റിങ് വിളിച്ചുകൂട്ടി. അന്ന് എല്ലാവരും സിദ്ധീഖാണ് കുറ്റക്കാരന്‍ എന്ന നിലയില്‍ കോർണർ ചെയ്തു.

ആരും സിദ്ധീഖിനെ സപ്പോർട്ട് ചെയ്തില്ല. ലാല്‍ അപ്പോഴും സിദ്ധീഖിനെതിരായി ഒന്നും പറഞ്ഞില്ല. അങ്ങനെയാണ് സിദ്ധീഖ് കലാഭവനില്‍ നിന്ന് പോകുന്നത്. ആ വിഷയത്തില്‍ അന്‍സാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാല്‍ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഇടപെട്ടിരുന്നുവെങ്കില്‍ ആ പ്രശ്നം തീർക്കാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിരുന്നു. അവർ പിന്നെ പോയിട്ടാണ് ഹരിശ്രീ ഗ്രൂപ്പ് ഉണ്ടാക്കുന്നതെന്നും കലാഭവന്‍ റഹ്മാന്‍ പറയുന്നു.

മിമിക്രിക്കാർ ആയതുകൊണ്ടാണ് ഒട്ടനവധി താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിച്ചത്. ഒരു ട്രൂപ്പില്‍ കളിക്കുന്ന മിമിക്രി ആർട്ടിസ്റ്റ് ഒരു വർഷം എത്ര കഥാപാത്രങ്ങളാണ് ചെയ്യുന്നത്. നാടകം പോലെയല്ല. നാടകത്തില്‍ ഒരു കഥാപാത്രം ചെയ്യുകയാണെങ്കില്‍ ആ വർഷം മുഴുവന്‍ അത് തന്നെയായിരിക്കും. മിമിക്രിയില്‍ വ്യത്യസ്തത എപ്പോഴും വേണം. അതുകൊണ്ട് തന്നെ അഭിനയം ജന്മസിദ്ധമായി കിട്ടാത്തവർ പോലും ട്രെയിന്‍ഡ് ആയി മാറും.

മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കന്ന ഒരുപാട് താരങ്ങള്‍ മിമിക്രിയില്‍ നിന്നും വന്നവരാണ്. മമ്മൂക്കയ്ക്ക് ഉള്‍പ്പെടെ മിമിക്രിയുടെ ചരിത്രമുണ്ട്. അദ്ദേഹം മിമിക്രി മാട്ട കളിച്ചിട്ടുണ്ട്. നെടുമുടി വേണു ചേട്ടനൊക്കെ വലിയ സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. മുകേഷ്, ദിലീപ്, ജയറാം തുടങ്ങിയ നായക നിരയിലുള്ള പലരും മിമിക്രി വേദിയില്‍ നിന്നും വന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിമിക്രി ചെറിയ കലയൊന്നും അല്ല. അത് വലിയൊരു കലയാണ്. അത്തരമൊരു കലാരൂപത്തെ ആരെങ്കിലും എവിടെയൊക്കെ മോശമായി പറയുന്നുണ്ടെങ്കില്‍ അത് അസൂയ കാരണമാണെന്നെ ഞാന്‍ പറയുകയുള്ളു. ഇപ്പോള്‍ അതൊക്കെ വലിയ തോതില്‍ മാറി. പണ്ട് കലാഭവന്‍ മണി ഒരാളെ അടിച്ച സംഭവമുണ്ടായിട്ടുണ്ട്. മിമിക്രിക്കാരെ പുച്ഛിച്ച് പല പ്രാവശ്യം സംസാരിച്ചപ്പോള്‍ സഹിച്ചില്ല. അതോടെയാണ് അടിച്ചത്. ആ നടനെ നമുക്കൊക്കെ അറിയാം. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഒരിക്കലും നമ്മള്‍ ഒന്നിനേയും താഴ്ത്തിക്കെട്ടാന്‍ പാടില്ല.

നാടകത്തില്‍ നിന്ന് വന്ന തിലകന്‍ ചേട്ടന്‍, കൊട്ടാരക്കര ശ്രീധരന്‍ നായർ, രാജന്‍ പി ദേവ്. അവരൊക്കെ എത്ര വലിയ കലാകാരന്മാരാണ്. കഥാപ്രസംഗം എടുത്ത് നോക്ക്, അത് മോശമാണോ. പൂജപ്പുര ജയിലില്‍ വെച്ച് സാംബശിവന്റെ കഥാപ്രസംഗം കേട്ടതിന് ഇനി പരിപാടി അവതരിപ്പിക്കണോയെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. ഒരാള്‍ തനിച്ച് നിന്ന് പെർഫോം ചെയ്യുന്നത് കണ്ടിട്ട് തരിച്ചു പോയെന്നും റഹ്മാന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+