'വിരോധം സൂക്ഷിക്കാറുണ്ട്, അയാൾക്കെതിരെ ഞാൻ ഒന്നും ചെയ്യാറില്ല'; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
തിരിച്ചുവരവിൽ മാറ്റങ്ങൾക്ക് വിധേയനായി സിനിമകൾ ചെയ്യുമ്പോൾ അത് തനിക്ക് വലിത ഉത്തരവാദിത്തം കൂടിയാണ് നൽകിയിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ. നല്ല സിനിമകൾ പ്രേക്ഷകർക്ക് കൊടുക്കണമെന്ന വാശിയും ആഗ്രഹവും ഒരു കമ്മിറ്റ്മെന്റും ഉത്തരവാദിത്തവും കൂടി ഉള്ളത് കൊണ്ടാണ് നല്ല റോളുകൾ സംഭവിക്കുന്നത്. മലയാളം പോലുള്ള ഒരു സിനിമ മേഖലയിൽ ഒരാഗ്രഹവും ഇല്ലാതെ എത്തിയിട്ട് 27 വർഷത്തോളം മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ നിൽക്കുകയെന്നത് വലിയ ഭാഗ്യമായാണ് താൻ കരുതുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ജീവിത്തിൽ എല്ലാ കാര്യങ്ങളേയും പോസിറ്റീവായി നോക്കിക്കാണുന്ന ആളാണ്. കുഞ്ഞില്ലാതിരുന്നപ്പോൾ ഏറെ വിഷമം ഉണ്ടായിരുന്നു. എന്നാൽ ദൈവം കൈവിടില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. നല്ല രീതിയിൽ തന്നെ ആ വിശ്വാസം ദൈവം ഞങ്ങളുടെ കൈയ്യിൽ കൊണ്ടുതന്നു. സിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിന് ഞാൻ അർഹനാണോയെന്ന തോന്നൽ പോലും എനിക്കുണ്ട്.

മകൻ വളർന്ന് വരുമ്പോൾ ഞാൻ കൂടുതൽ ചെറുപ്പമാകുകയാണ്. കാരണം എല്ലാ ആൺമക്കൾക്കും അവരുടെ ഹീറോ അവരുടെ അച്ഛനായിരിക്കും. എന്റെ ശക്തിയും മസിലും ഞാൻ എത്ര പേരെ ഇടിക്കും എന്നൊക്കെയാണ് അവൻ നോക്കുന്നത്. അതായത് ഞാൻ എപ്പോഴും ചാർജ് ആയി ഓണായി അപ്പോൾ നിൽക്കേണ്ടി വരും. അതിനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറണ്ട്. അത് എന്നെ ചെറുപ്പമാക്കുന്നുണ്ട്.
വീട്ടിലെ ഏറ്റവും വലിയ വിമർശക പ്രിയ തന്നെയാണ്. അമ്മ എന്നെ വിമർശിക്കാറില്ല. സിനിമ വിജയിച്ചില്ലെങ്കിലും നല്ല കഥാപാത്രമല്ലെങ്കിലും കുഴപ്പമില്ലെട നീ നന്നായി ചെയ്തുവെന്ന് പറയും. സമാധാനിപ്പിക്കും. പക്ഷെ ഇപ്പോൾ കുറച്ച് കൂടി കാര്യമായി അഭിപ്രായങ്ങൾ പറയുന്നുണ്ട്. ബോഗെയ്ൻവില്ല കണ്ടപ്പോൾ ആദ്യമായി മോനോട് എനിക്കും ദേഷ്യം തോന്നി എന്ന് പറഞ്ഞു.
സ്വന്തമായി പരീക്ഷണത്തിന് തയ്യാറാകുന്നത് തിരിച്ചുവരവിലാണ്. തിരിച്ചുവരവിലാണ് ലാൽ ജോസുമായി ഞാൻ കൂടുതൽ അടുക്കുന്നത്. അദ്ദേഹമാണ് എന്നോട് പറയുന്നത് ഈ നിലയിൽ പോയാൽ പണി പാളും മാറ്റങ്ങൾക്ക് വിധേയനാകണമെന്ന്. അതിന്റെ ഗുണങ്ങളൊക്കെ പതിയെ ഉണ്ടായിട്ടുണ്ട്. തിരിച്ചുവരവിൽ എന്നോടുള്ള സമീപനത്തിൽ സിനിമയിലെ മറ്റാർക്കും ഒരു വിരോധവും ഉണ്ടായിട്ടില്ല. എന്റെ അവസ്ഥ സ്വയം മനസിലാക്കിയ ആളാണ് ഞാൻ. അതാണ് തിരിച്ചുവരവിൽ എന്റെ മുൻപത്തെ സ്റ്റാർഡവും പരിഗണനയും എനിക്ക് വേണമെന്ന് ഞാൻ വാശിപിടിക്കാത്തതിന്റെ കാരണവും. എനിക്ക് ശേഷം വന്ന ആളുകൾക്ക് ലഭിക്കുന്ന പരിഗണന എനിക്കും വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടേ ഇല്ല. അത് യാഥാർത്ഥ്യം ഉൾക്കൊള്ളുന്നത് കൊണ്ടാണ്.
എന്റെ മാർക്കറ്റ് ഇല്ലെന്ന് തിരിച്ചറിഞ്ഞ് പതുക്കെ പതുക്കെയാണ് ഞാൻ തിരിച്ചുവന്നത്. അതിന് പലരും സഹായിച്ചിട്ടുണ്ട്. തിരിച്ചുവരവിൽ മൾട്ടി സ്റ്റാർ സിനിമകൾ സ്വാഭാവികമായി സംഭവിച്ചതാണ്.
പൊതുവെ മനസിൽ വിരോധം സൂക്ഷിക്കുന്ന ആളാണ് ഞാൻ. പക്ഷെ അയാൾക്കെതിരെ ഒന്നും ചെയ്യാറില്ല. അതിനെക്കാൾ നല്ല രീതിയിൽ ജീവിച്ച് കാണിക്കുകയെന്നതാണ് എന്റെ ലൈൻ. എന്നെ ദ്രോഹിച്ച ഒരാളെ നേരിൽ കാണുകയാണെങ്കിൽ പരമാവധി ഒഴിവാക്കി പോകും. സംസാരിക്കേണ്ട സാഹചര്യം വന്നാൽ കാഷ്വൽ ആയി സംസാരിക്കും. ഒരു ഫർണിച്ചറിനോടെന്ന പോലെയായിരിക്കും പെരുമാറ്റം', താരം വ്യക്തമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications