Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറ്റില്‍ മറ്റൊരാള്‍ നല്ല ഷർട്ട് ഇട്ടാല്‍ മമ്മൂട്ടി അഴിപ്പിക്കും; മറുപടി പിടിച്ചില്ല, നടുറോഡില്‍ ഇറക്കി വിട്ടു

മലയാളം ടെലിവിഷന്‍ അവതാര രംഗത്തെ ആദ്യകാല സൂപ്പർസ്റ്റാറാണ് പൊളി ഫിറോസ്, ഡെയിഞ്ചറസ് ഫിറോസ് എന്നൊക്കെയുള്ള പേരില്‍ അറിയപ്പെടുന്ന ഫിറോസ് ഖാന്‍. ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം തുടക്കത്തില്‍ ശ്രദ്ധേയമായ ചെയ്തെങ്കിലും തുടർന്ന് മികച്ച അവസരങ്ങള്‍ തേടിയെത്തിയില്ല. തുടർന്ന് ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത് മലയാളം ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്.

മമ്മൂട്ടി നായകനായ ഫെയ്സ് ടു ഫെയിസ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ അനുഭവത്തെക്കുറിച്ചും മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ഫിറോസ് ഖാന്‍. ടോക്ക് വിത്ത് ജിംഷി എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

mammootty-firoz-khan

കുട്ടിക്കാലം മുതല്‍ വീട്ടില്‍ നിന്നും നല്ല പ്രോല്‍സാഹനമാണ് ലഭിച്ചത്. ടേപ്പ് റിക്കോർഡറില്‍ പാട്ട് വെച്ച് ഡാന്‍സ് കളപ്പിക്കുമായിരുന്നു. ആളുകള്‍ ഇന്നത്തെപോലെ അധികം ടിവിക്ക് മുമ്പില്‍ ഇരിക്കുന്ന കാലമല്ല. ഓണം പോലുള്ള ആഘോഷങ്ങള്‍ക്കൊക്കെ ക്ലബ്ബുകളുടെ പരിപാടികളുണ്ടാകും. അവിടെയൊക്കെ കൊണ്ടുപോയി എന്നെ ഡാന്‍സ് ചെയ്യിക്കും. അതുകൊണ്ട് തന്നെ സ്റ്റേജ് ഫിയറും കാര്യങ്ങളുമൊക്കെ മാറിക്കിട്ടി. പിന്നീട് ധാരളം ഷോകള്‍ ചെയ്യുകയും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാനും സാധിച്ചു. തുടക്കം മുതല്‍ തന്നെ ഡാന്‍സും നമ്മുടെ കൂടെയുണ്ടായരുന്നു.

പല ചാനലുകളിലുമായി ഒരുപാട് ഷോ ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റുകളുടെ വലിയൊരു റിയാലിറ്റി ഷോ ആയിരുന്നു താരോത്സവം. ആ ഷോയില്‍ എന്റെ ഒരു സോളോ പെർഫോമന്‍സ് ഉണ്ടായിരുന്നു. അന്ന് ജഡ്ജായിട്ട് വന്നവരില്‍ ഒരാള്‍ വിഎം വിനു എന്ന് പറയുന്ന സംവിധായകനാണ്. എന്റെ അന്നത്തെ പ്രകടനം കണ്ടതോടെ അവിടെ ഇരുന്ന് കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എനിക്ക് ഒരു ഗംഭീര വേഷം തരുമെന്ന്.

അദ്ദേഹം നട്ടെല്ലുള്ള ഒരു വ്യക്തിയാണ്. ആ വാക്ക് അദ്ദേഹം പാലിച്ചു. പലരും ഇത്തരം വാഗ്ദാനങ്ങള്‍ തന്നിരുന്നെങ്കിലും അതൊന്നും പാലിച്ചില്ല. എന്നാല്‍ വിഎം വിനു അങ്ങനെയായിരുന്നില്ല. ഫെയ്സ് ടു ഫെയിസ് എന്ന മമ്മൂട്ടി ചിത്രത്തിലെ മെയിന്‍ വില്ലനായി ഞാന്‍ വരുന്നത് അങ്ങനെയാണ്. തോമസ് കുഞ്ചക്കാടന്‍ എന്ന അതിശക്തമായ കഥാപാത്രമായിരുന്നുവെന്നും ഫിറോസ് ഓർക്കുന്നു.

അതുവരെ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. ഷൂട്ടിങിന് പോയപ്പോള്‍ ആദ്യത്തെ ഷോട്ട് കൈ ചൂണ്ടിക്കൊണ്ട് മമ്മൂട്ടിയെ എടാ.. പോടാ എന്നൊക്കെ വിളിക്കുന്നതാണ്. അത് പറയുമ്പോഴേക്കും എനിക്ക് ചില തെറ്റുകള്‍ തുടക്കത്തില്‍ പറ്റി. എന്നാല്‍ അദ്ദേഹം തന്നെ എന്നെ കൂളാക്കുകയും ചെയ്തു. മമ്മൂട്ടിയെക്കുറിച്ച് പറയുകയാണെങ്കില്‍ യഥാർത്ഥത്തില്‍ അദ്ദേഹം ഒരു പാവം മനുഷ്യനാണ്.

90 ശതമാനവും മമ്മൂട്ടി പാവമാണ്. എന്നാല്‍ എനിക്ക് ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമുണ്ട്. സെറ്റില്‍ ഒരാള്‍ പുള്ളിയെക്കാള്‍ നല്ല ഷർട്ട് ഇട്ടുകൊണ്ട് വന്നാല്‍ അദ്ദേഹം അത് ഊരിപ്പിക്കും. അങ്ങനെയൊക്കെയുള്ള ചില ഈഗോ വർക്കൌട്ടുണ്ട്. പുള്ളി വന്നാല്‍ പുള്ളിയായിരിക്കണം രാജാവ് എന്നൊക്കെയുള്ള കുറച്ച് കാര്യങ്ങളുമുണ്ട്. അതിന് അടിയാളന്മാരായി നില്‍ക്കുന്ന ആളുകളുമുണ്ട്. അവർക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കും.

ഞാന്‍ അവിടെ കണ്ണുകൊണ്ട് കണ്ട കാര്യങ്ങളാണ്. അത്തരം താരങ്ങള്‍ക്കൊക്കെ ചെറിയ വേഷങ്ങള്‍ പുള്ളി വിളിച്ച് കൊടുക്കും. നട്ടെല്ല് വളച്ച് നില്‍ക്കുന്ന കുറെ ടീമുണ്ട്. ഒരു പക്ഷെ ഞാനും അങ്ങനെ നിന്നിരുന്നെങ്കില്‍ പുള്ളിയുടെ രണ്ടാമത്തെ പടത്തില്‍ ഞാനും ഉണ്ടായേനെ. എന്നാല്‍ നമുക്ക് അത് പറ്റില്ല. പുള്ളിയുടെ പല കാര്യങ്ങളും ഗ്ലോറിഫൈ ചെയ്താണ് അവതരിപ്പിക്കുന്നത്.

ഒരു സംഭവം ഞാന്‍ അടുത്തിടെ അറിഞ്ഞതതാണ്. ഒരു സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂള്‍ കഴിഞ്ഞിട്ട് അദ്ദേഹം ചെന്നൈയില്‍ നിന്നോ മറ്റോ ഡ്രൈവ് ചെയ്ത് വരുമ്പോള്‍ ആ സിനിമയുടെ വലിയ ഭാഗമായി നില്‍ക്കുന്ന ഒരാളേയും കൂടെ കൂട്ടി. അദ്ദേഹം വരുന്നില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും നിർബന്ധിച്ച് കൂടെ കൂട്ടി. എന്തോ ഒരു കാര്യം ഇദ്ദേഹം പറഞ്ഞപ്പോള്‍ അതിന് നല്‍കിയ മറുപടി മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ചെറിയ കാര്യമാണ്. എന്നാല്‍ പുലർച്ചെ മൂന്ന് മണിക്ക് മറ്റേ പുള്ളിയെ മമ്മൂട്ടി ഒരു കാട്ടിന് നടുക്ക് ഇറക്കി വിട്ടു. അരമണിക്കൂർ കഴിഞ്ഞ് മമ്മൂട്ടി തിരികെ വന്ന് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഈ ഒരു വിഷയം ഇരയാക്കപ്പെട്ട മനുഷ്യന്‍ ഗ്ലോറിഫൈ ചെയ്താണ് പറഞ്ഞെന്നും ഫിറോസ് ഖാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+