Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി പോര.. ആസിഫ് അലിയുടെ ഒരു ചിത്രം കൊള്ളാം: പക്ഷെ ഇത്തവണ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹന്‍ ഫഹദ്

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച ചിത്രം തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ആര് പുരസ്കാരം നേടും എന്നത് സംബന്ധിച്ച് വലിയ ചർച്ചകളാണ് ഇതിനോടകം തന്നെ ഉയർന്ന് വന്നിരിക്കുന്നത്. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ, മോഹൻലാൽ, ഫഹദ് ഫാസിൽ, ടൊവിനോ തുടങ്ങിയവരുടെ പേരുകളാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി അവസാനവട്ട പരിഗണനയിലുള്ളത്.

ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി ഇത്തവണയും സാധ്യത പട്ടികയില്‍ മുന്‍നിരയിലുണ്ട്. തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ആസിഫ് അലി, കിഷ്കിന്ധാകാണ്ഡത്തിലെ തന്നെ പ്രകടനത്തിന് വിജയരാഘവന്‍, മലൈക്കോട്ടൈ വാലിബൻ ചിത്രത്തിലാണ് മോഹൻലാലാണ് മോഹന്‍ലാലിന്റെ പ്രതീക്ഷയെങ്കില്‍ ആവേശം ഫഹദിനും അജയന്റെ രണ്ടാം മോഷണം ടൊവിനോയ്ക്കും കരുത്താകുന്നു.

kerala-state-filim-award

പുരസ്കാര പ്രഖ്യാപനം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ചർച്ചകള്‍ സജീവമാണ്. ഭ്രമുയഗത്തില്‍ മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആസിഫ് അലി നാല് ചിത്രങ്ങളിലായി വ്യത്യസ്ത അഭിനയ പ്രകടനങ്ങളാണ് കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹമാണ് ഇത്തവണ യോഗ്യനെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇവർ രണ്ടുമല്ല ഫഹദിന് അവാർഡ് നല്‍കണമെന്ന് വാദിക്കുന്നവരുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഡോ. ജിനേഷ്.

ഭ്രമയുഗത്തിലെ കുടമൺ പോറ്റി മമ്മൂട്ടിക്ക് ഒരു ചലഞ്ചിങ് കഥാപാത്രമാണ് എന്ന് തോന്നിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത. കിഷ്കിന്ധാകാണ്ഡത്തിൽ ശ്രദ്ധേയെമെങ്കിലും തലവനിലും ലെവൽ ക്രോസിലും അഡിയോസ് അമീഗോയിലും ആസിഫ് അലിയുടെ അഭിനയം അത്ര മികച്ചത് എന്ന് തോന്നിയില്ല. കഴിഞ്ഞവർഷത്തെ മികച്ച അഭിനേതാവിനെ പരിഗണിക്കുമ്പോൾ ഇതിനൊക്കെ മുകളിൽ നിൽക്കുന്നത് ആവേശത്തിലെ രംഗണ്ണനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ജിനേഷ് പിഎസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഭ്രമയുഗത്തിലെ കുടമൺ പോറ്റി മമ്മൂട്ടിക്ക് ഒരു ചലഞ്ചിങ് കഥാപാത്രമാണ് എന്ന് തോന്നിയില്ല. കഥാപാത്രത്തിന്റെ എല്ലാ ക്രൗര്യതയും നിറഞ്ഞ് അഭിനയിച്ചു എന്നതിൽ തർക്കമില്ല. മറ്റൊരാൾ ഇത്ര ഗംഭീരമായി അഭിനയിച്ച് ഫലിപ്പിക്കുമോ എന്നതും സംശയമാണ്. കിഷ്കിന്ധാ കാണ്ഡത്തിലെ ഓർമ്മ നഷ്ടപ്പെടുന്ന എക്സ് മിലിറ്ററി ഓഫീസറായ അപ്പു പിള്ളയായി വിജയരാഘവന്റെ അഭിനയം ശ്രദ്ധ ആകർഷിച്ചതാണ്. ഒരു അവാർഡ് അദ്ദേഹം അർഹിക്കുന്നുണ്ട്. 42-ആത്തെ വയസ്സിൽ വൃദ്ധനായ ചേറാടി കറിയായി വേഷപ്പകർച്ച നടത്തിയ ആളാണ് വിജയരാഘവൻ.

കിഷ്കിന്ധാകാണ്ഡത്തിൽ ശ്രദ്ധേയെമെങ്കിലും തലവനിലും ലെവൽ ക്രോസിലും അഡിയോസ് അമീഗോയിലും ആസിഫ് അലിയുടെ അഭിനയം അത്ര മികച്ചത് എന്ന് തോന്നിയില്ല. ലെവൽ ക്രോസ് ഒരു സിനിമ എന്ന നിലയിൽ ഒട്ടും ആകർഷകവും ആയില്ല. മലൈക്കോട്ടെ വാലിബൻ എൻറെ കപ്പിലെ ചായയല്ല. മോഹൻലാലിന്റെ അഭിനയം അതിഗംഭീരം എന്നും തോന്നിയില്ല. അജയന്റെ രണ്ടാം മോഷണത്തിൽ ടോവിനോ അവതരിപ്പിച്ച മണിയൻ ശ്രദ്ധേയമായ കഥാപാത്രം തന്നെ. സിനിമയിൽ മൂന്നു വേഷങ്ങളിലും ടോവിനോ മോശമാക്കിയില്ല.

കഴിഞ്ഞവർഷത്തെ മികച്ച അഭിനേതാവിനെ പരിഗണിക്കുമ്പോൾ ഇതിനൊക്കെ മുകളിൽ നിൽക്കുന്നത് ആവേശത്തിലെ രംഗണ്ണനാണ്. ആവേശം മികച്ച കലാസൃഷ്ടിയാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, രംഗണ്ണനായി ഫഹദ് ഫാസിലിൻ്റെ വേഷപ്പകർച്ച അന്യായം എന്ന് തന്നെ പറയേണ്ടിവരും. മറ്റൊരാൾക്ക് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ സാധിക്കുമോ എന്ന് സംശയം.

'ആർട്ട് സിനിമ'കളിലെ അഭിനയത്തിന് അവാർഡ് ലഭിക്കുന്ന ഒരു രീതി പലപ്പോഴും കണ്ടിട്ടുണ്ട്. അഭിനയത്തേക്കാൾ ഇടുന്ന എഫേർട്ടിന് അവാർഡ് നൽകുന്നതും സംഭവിച്ചിട്ടുണ്ട്, ആടുജീവിതത്തിൽ പൃഥ്വിരാജിന് അവാർഡ് കിട്ടിയത് ഉദാഹരണം. 'കൊമേഴ്സ്യൽ സിനിമ'കളിലെ അഭിനയത്തിന് അവാർഡ് ലഭിക്കില്ല എന്നില്ല. 95ൽ മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് ലഭിക്കുമ്പോൾ കാലാപാനിക്കൊപ്പം സ്ഫടികവും പരിഗണിച്ചിരുന്നു. 91ൽ മികച്ച നടനുള്ള അവാർഡ് ലഭിക്കുമ്പോൾ അഭിമന്യുവും കിലുക്കവും ഉള്ളടക്കത്തിനൊപ്പം പരിഗണിച്ചിരുന്നു.

2011-ൽ വെള്ളരിപ്രാവിനെ ചങ്ങാതി എന്നൊരു സിനിമയിൽ ഒട്ടും ശ്രദ്ധേയമല്ലാത്ത അഭിനയം കാഴ്ചവച്ച ദിലീപിന് അവാർഡ് ലഭിച്ചിട്ടുണ്ട്. ചാർലിയിലെ ദുൽഖർ സൽമാന്റെ അഭിനയം രസകരം എന്ന് പറയാം. സിനിമയുടെ മോറാലിറ്റി ഭാരമായില്ലെങ്കിൽ ഫഹദ് ഫാസിലിന് ലഭിക്കേണ്ട അവാർഡ് ആണ് എന്നാണ് അഭിപ്രായം. അതായത് അഭിനയം മാത്രമാണ് പരിഗണിക്കുന്നത് എങ്കിൽ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+