'കാണാനാകുമെന്ന പ്രതീക്ഷയിൽ ഞാൻ ഐസിയുവിന്റെ മുന്നിൽ തന്നെ നിന്നു, എന്റെ ഭാര്യയും': എം ജി ശ്രീകുമാർ
അപ്രതീക്ഷിതമായിരുന്നു സംവിധായകൻ സിദ്ദീഖിന്റെ മരണം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് അദ്ദേഹത്തിന്റെ വേർപാട് ഇതുവരെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സിദ്ദീഖുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് ഗായകൻ എം ജി ശ്രീകുമാർ. സിദ്ദീഖ് മരിക്കുന്ന സമയത്ത് താനും ഭാര്യ ലേഖയും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും എം ജി ശ്രീകുമാർ പറഞ്ഞു.

തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ഓർമകൾ എന്ന പരമ്പരയിൽ ആണ് എം ജി ശ്രീകുമാർ സിദ്ദീഖിനെക്കുറിച്ച് പറഞ്ഞത്. സിദ്ദീഖ് നമ്മോടൊപ്പം ഇല്ലെന്ന വിഷമം തനിക്ക് ഇപ്പോഴും ഉണ്ടെന്നും ഒരു പുതിയ സിനിമയുടെ ഭൂരിഭാഗം ജോലിയും അദ്ദേഹം ചെയ്ത് വെച്ചിരുന്നതാണെന്നും പക്ഷേ അത് പൂർത്തിയാക്കാനാവാതെ വിടവാങ്ങി, എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് പോലും അറിയില്ലെന്നും എം ജി ശ്രീകുമാർ പറയുന്നു.
തനിക്ക് മാനസികമായ ഒരു അടുപ്പം അദ്ദേഹത്തോടുണ്ടായിരുന്നുവെന്നും അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും എം ജി ശ്രീകുമാർ പറയുന്നു. അദ്ദേഹം ജീവൻ വെടിയുന്നതിന് അര മണിക്കൂർ മുൻപ് ഞാനും എന്റെ ഭാര്യ ലേഖയും ആശുപത്രിയിൽ എത്തി. അദ്ദേഹം അപ്പോൾ ഐ സി വിയുവിൽ ആയിരുന്നു. ബന്ധുക്കളെല്ലാം അടുത്തൊരു മുറിയിലുണ്ട്. സിദ്ദീഖിനെ ഒന്ന് കാണാൻ സാധിക്കുമോ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു, അല്പം ഗുരുതരമാണ്, നോക്കിയിട്ട് പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കാണാനാകുമെന്ന പ്രതീക്ഷയിൽ താൻ ഐസുവിന്റെ മുന്നിൽ തന്നെ നിന്നുവെന്നും തന്റെ ഭാര്യയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് മുറിക്കുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ കരച്ചിൽ കേട്ടു. മരിച്ചുപോയി എന്ന് അപ്പോഴും തനിക്ക് വിശ്വസിക്കാൻ ആയില്ലെന്നും എം ജി ശ്രീകുമാർ പറയുന്നു. അപ്പോൾ ഡോക്ടർ വന്നിട്ട് പുറത്തുനിന്ന തന്നോട് ഹീ ഹാസ് ഗോൺ എന്ന് പറഞ്ഞെന്നും അത് കേട്ടപ്പോൾ താൻ അറിയാതെ കരഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.
എത്രയോ വർഷമായിട്ടുള്ള പരിചയമായിരുന്നു സിദ്ദീഖുമായിട്ട്. ഒരുപാടൊരുപാട് ഓർമകളുണ്ട്. വലിയ ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. പെട്ടെന്ന് അദ്ദേഹം വിട പറഞ്ഞെന്ന് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ താൻ നിശ്ശബ്ദനായെന്നും അദ്ദേഹം പറയുന്നു. ആരോടും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ, എം ജി ശ്രീകുമാർ പറഞ്ഞു.
അദ്ദേഹവുമായി വലിയ ആത്മബന്ധം ഉള്ളതുകൊണ്ടാണ് മരിക്കുന്നതിന് മുൻപെ തനിക്കവിടെ എത്താൻ സാധിച്ചതെന്ന് താന്ഡ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. 2023 ആഗസ്റ്റ് 8 ന് ആണ് സിദ്ദീഖ് മരിക്കുന്നത്. കരൾ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications