പ്രണവ് മോഹൻലാൽ ഇപ്പോൾ ആടിനെയോ കുതിരയേയോ നോക്കുന്ന ജോലിയിലാണ്,പൈസയൊന്നും കിട്ടില്ല,ഭക്ഷണം കിട്ടും'; സുചിത്ര
സാധാരണ താരപുത്രൻമാരെ പോലെയല്ല പ്രണവ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. യാത്രകൾ പോകുന്നതിലും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുന്നതുമെല്ലാമാണ് പ്രണവിന്റെ താത്പര്യങ്ങൾ. വർഷത്തിൽ ഒരു സിനിമ എന്നതാണ് പ്രണവിന്റെ പോളിസി. ഇപ്പോഴിതാ മകന്റെ ഈ ജീവിത രീതിയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'അപ്പുവിന് അങ്ങനെ പിടിവാശിയില്ല. ഞാൻ അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞാലും അവന് എന്താണോ തോന്നുന്നത് അതെ ചെയ്യുള്ളൂ. സിനിമ തിരഞ്ഞെടുപ്പുകളും അങ്ങനെത്തന്നെയാണ്. അവൻ കഥകേൾക്കുമ്പോൾ ഞാനും കേൾക്കും. പക്ഷെ ഏത് സിനിമ ചെയ്യണമെന്ന് അവനാണ് തീരുമാനിക്കുന്നത്. അവന്റെ തീരുമാനം വർഷത്തിൽ ഒരുപടം ചെയ്യാനാണ്. രണ്ടെണ്ണം ചെയ്യൂവെന്ന് ഞാൻ പറയാറുണ്ടെങ്കിലും എനിക്ക് എന്റെ കാര്യം ചെയ്യാനുണ്ടെന്ന് പറയും. അവൻ പറയുമ്പോൾ ചിലപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നാറില്ല. എന്നാൽ ചിലപ്പോൾ തോന്നും ഇതൊരു ബാലൻസിംഗ് അല്ലേയെന്ന്.

ഇപ്പോൾ സ്പെയിനിലാണ്. അവിടെ ഏതോ ഫാമിലോ മറ്റോ ജോലി ചെയ്യുകയാണ്. പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും കിട്ടും. അവനെ സംബന്ധിച്ച് അതൊരു അനുഭവമാണ്. അവിടെ ചിലപ്പോൾ ആട്ടിൻകുട്ടിയെ നോക്കാനായിരിക്കും. അല്ലെങ്കിൽ കുതിരകളെ നോക്കാൻ. അങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും.
മോഹൻലാൽ ചെയ്ത സിനിമകൾ പ്രണവ് ചെയ്യണമെന്ന് ആഗ്രഹമില്ല. കാരണം അവൻ തുടങ്ങിയിട്ടേ ഉള്ളൂ. ആളുകൾ താരതമ്യം ചെയ്ത് തുടങ്ങും. അച്ഛനെ പോലെ അല്ലെന്ന് പറയും. അത്തരം ചർച്ചകൾക്ക് താത്പര്യമില്ല. പ്രണവ് അമ്മയുടെ മകനാണെന്നൊക്കെയാണ് എല്ലാവരും പറയുന്നത്. എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല. ഞാൻ പറഞ്ഞാലേ അവൻ കേൾക്കൂവെന്ന് പലരും പറയാറുണ്ട്. എന്നാൽ ഒരിക്കലുമല്ല, അവൻ അവന്റെ ഇഷ്ടത്തിനാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. മകൾ മായയുമായി ഞാൻ എന്നും വഴക്കാണ്. എന്നാലും ഞങ്ങൾ വളരെ കണക്ടഡ് ആണ്. അവൾ ചെന്നൈയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ഞങ്ങളെ വളരെ സ്നേഹത്തിലായിരിക്കും. എന്നാൽ ഇവിടെ കാല് കുത്തിയാൽ വഴക്കാണ്. അച്ഛനും മക്കളും അവരുടേതായ രീതിയിൽ പരസ്പരം കണക്ടഡ് ആണ്.
ഒരു വിവാഹത്തിൽ വെച്ചാണ് മോഹൻലാലിനെ താൻ നേരിട്ട് കാണുന്നത്. ചേട്ടന്റെ സിനിമകളൊക്കെ ഞാൻ കാണാറുണ്ടായിരുന്നു. എന്റെ ആന്റിമാരൊക്കെ കോഴിക്കോടാണ്. അവിടെ പോകുമ്പോഴൊക്കെ തീയറ്ററിൽ പോയി കാണും. മഞ്ഞിൽ വിരിഞ്ഞ പൂക്കളൊക്കെ കണ്ടിരുന്നു. അതൊന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. എസ് കെ പി എന്ന കോഡ് വേഡ് (സുന്ദരക്കുട്ടപ്പൻ) ഉപയോഗിച്ചായിരുന്നു കുടുംബത്തിൽ ചേട്ടനെ കുറിച്ച് സംസാരിച്ചിരുന്നത്. അമ്മയോടും ആന്റിയോടുമാണ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പങ്കുവെച്ചത്. സുകുമാരി ആന്റി വഴിയാണ് ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചത്', സുചിത്ര പറഞ്ഞു.
താൻ മോഹൻലാലിന്റെ ഇഷ്ടമല്ലാത്ത സിനിമകളെ കുറിച്ച് അഭിപ്രായം തുറന്നുപറയാറുണ്ടെന്നും സുചിത്ര വ്യക്തമാക്കി. ഇഷ്ടമല്ലാത്തത് അങ്ങനെ തന്നെ പറയും. ഒടു ടീം എഫേർട്ട് ആണെന്ന് അറിയാം. പക്ഷെ ചില സിനിമകളുടെ കാര്യത്തിൽ പറയാതിരിക്കാൻ സാധിക്കില്ല', സുചിത്ര പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications