പൃഥ്വിരാജ് ആ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? നിലപാട് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്
അമ്മ സംഘടനുയുമായി ചെറിയ തോതിലാണെങ്കിലും ഒരു അകല്‍ച്ച ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്. മനപ്പൂർവ്വമായിട്ടുള്ള മാറ്റി നിർത്തലോ മാറി നില്‍ക്കലോ ഉണ്ടായിരുന്നില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് ഇല്ലെന്ന് പറഞ്ഞാല്‍ കള്ളം പറയലായിരിക്കും. അങ്ങനത്തെ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിന് അപ്പുറം അമ്മയെന്ന സംഘടന എനിക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവർ ചെയ്യുന്ന എല്ലാ സല്പ്രവർത്തികളുടേയും കൂട്ടത്തില്‍ ഞാനുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്.
ആളുകള്‍ ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവെച്ച് തുറന്ന് സംസാരിക്കണം. അതോടൊപ്പം തന്നെ അമ്മ എന്ന സംഘടനെ തിരിച്ച് കൊണ്ടുവരാനുള്ള വിട്ടുവീഴ്ച്ചകളും ഉണ്ടാകണം. ആ രീതിയിലുള്ള ചർച്ചകളാണ് വേണ്ടത്. അതില്‍ മുതിർന്നവരെന്നോ പുതിയ ആളുകളെന്നോയുള്ള വ്യത്യാസം ഇല്ലാതെ എല്ലാവരും ചേർന്നുകൊണ്ടുള്ള ഒരു ഭരണ സമിതി വന്നാലെ കാര്യങ്ങള്‍ നന്നാകുകയുള്ളു.

അമ്മയുടെ പ്രസിഡന്റ് പദവിയിലേക്ക് പുതിയ ആളുകള്‍ വന്നു എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യങ്ങള്‍ ശരിയാകണമെന്നില്ല. ഇത്രയും നാള് സംഘടന എങ്ങനെ മുന്നോട്ട് പോയി, കാര്യങ്ങള്‍ എങ്ങനെയാണ് നിർവ്വഹിക്കുന്നത് എന്നതിലെല്ലാം നിർദേശങ്ങളും സഹായങ്ങളും നല്കുന്ന മുതിർന്ന ആളുകളുടെ സാന്നിധ്യം ഭരണസമിതിയില്‍ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
നേതൃസ്ഥാനത്തേക്ക് വരാന്‍ ഞാന്‍ എന്തായാലും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുടേയും ഇപ്പോഴത്തെ ഒരു പ്രശ്നവും അതാണ്. നേതൃസ്ഥാനത്തേക്ക് വരാന്‍ എല്ലാവരും മടിച്ച് നില്ക്കുന്ന ഒരു സാഹചര്യമുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കി ആരൊക്കെ മുന്നോട്ട് വരും എന്നുള്ളത് കണ്ട് അറിയേണ്ട കാര്യമാണ്. സ്വീകാര്യതയ്ക്കൊപ്പം തന്നെ സംഘടനയെ മുന്നോട്ട് കൊണ്ടുപോവാനുള്ള കഴിവും വേണം. അമ്മയുടെ ബൈലോയെക്കുറിച്ച് തന്നെ എനിക്ക് കൃത്യമായി അറിയില്ല. അത്തരങ്ങള്‍ കാര്യങ്ങളൊക്കെ വ്യക്തമായി അറിയുന്ന ഒരാള്‍ മുന്നില്‍ നില്‍ക്കണം. അത് അല്ലാത്ത ആളുകളാണെങ്കില്‍ അയാള്‍ ബാക്കിയുള്ളവരുടെ വെറും പാവയായി മാറും.
അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരാന്‍ പൃഥ്വിരാജ് മികച്ച ഒരു ഓപ്ഷനാണ്. വിജയരാഘവന് ചേട്ടനും വരാം. പുതിയ ജനറേഷനിലേക്ക് വരികയാണെങ്കില്‍ നിഖില, ടൊവിനോ എന്നിവരൊക്കെയുണ്ട്. 'ഞാനെന്നല്ല ആരാണെങ്കിലും ന്യായത്തിന്റെ കൂടെ നില്ക്കുക എന്നതാണ് ചെയ്യേണ്ടത്. കുറ്റാരോപിതര്‍ തങ്ങളുടെ നേരെയുയര്‍ന്ന ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്. ആര്‍ക്കും എന്തും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയാം. എന്നാല്‍ തെറ്റ് നടന്നിട്ടുണ്ടെങ്കില്‍ ഇരയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കുഞ്ചാക്കോ ബോബന് കൂട്ടിച്ചേർക്കുന്നു.
പദ്മിനി, മാംഗല്യം താന്തുനാനേ തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും കുഞ്ചാക്കോ ബോബന് പ്രതികരിച്ചു. അതൊക്കെ പ്രതികരണം പോലും അർഹിക്കാത്ത ആരോപണങ്ങളായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്. അതിലൊന്നും യാതൊരു സത്യവും ഇല്ല. അതുകൊണ്ട് തന്നെയാണ് അതിനെക്കുറിച്ചൊന്നും പിന്നീട് ആരും ഒന്നും പറയാതായത്. എന്തിനാണ് ഞാന്‍ എന്റെ തന്നെ ഒരു സിനിമ നശിപ്പിക്കാന്‍ നോക്കുന്നത്. അങ്ങനെ പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളാണ് ഞാന്‍. പിന്നെ തിരിച്ച് പറയാനാണെങ്കില്‍ എനിക്കും ഒരുപാടുണ്ട്. ഇപ്പോള്‍ അതിന് മുതിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications