ഫഹദുമായുള്ള ആ ലിപ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ടെന്‍ഷന്‍: പക്ഷെ അന്ന് അച്ഛന്‍ പറഞ്ഞത്: രമ്യ നമ്പീശന്‍ പറയുന്നു
അഭിനേത്രി, ഗായിക, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് രമ്യ നമ്പീശന്‍. ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് സിനിമയ്ക്ക് പുറത്തും താരം ശ്രദ്ധേയമായി. ബാലതാരമായി സിനിമയിലേക്ക് എത്തിയ രമ്യ നമ്പീശന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം ബി 32 മുതല്‍ 44 വരെയാണ്.
താന്‍ ഒരു കലാകാരിയാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛനാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ നമ്പീശന്‍ തുറന്ന് പറയുന്നത്. 'സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛ നൊരു ട്രൂപ്പ് ഉണ്ടായിരുന്നു - 'ശ്രീഹരി', നാടകം, മിമി ക്സ്, പാട്ട്, നൃത്തമൊക്കെ ചേരുന്ന സ്‌റ്റേജ് പരിപാടി യാണ്. കേരളത്തിനകത്തും പുറത്തും അവസരങ്ങൾ വരും. സാമ്പത്തികമായി മോശം അവസ്‌ഥയിലായതിനാൽ, ട്രെയിനിലാണ് യാത്ര. വലിയ ദുരിതമായിരുന്നു' - വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ നമ്പീശന്‍ പറയുന്നു.

മിക്കപ്പോഴും എൻ്റെ സീറ്റ് സ്‌പീക്കറിന്റെ മുകളിലാകും. പ്ലാറ്റ്ഫോമിലാണു പലപ്പോഴും കിടന്നുറങ്ങുക. ആ യാത്രകൾ പിന്നീടുള്ള ജീവിതത്തിലെ പല സാഹചര്യ ങ്ങളും കൈകാര്യം ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. അവ നൽകിയ അമ്പരപ്പുകൾ ഇപ്പോഴും ഹൃദയത്തിലുള്ളതിനാൽ, എത്രയൊക്കെ ശ്രമിച്ചാലും ജീവിതത്തിൽ അഹങ്കരിക്കാനാകില്ല. ഞാൻ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്‌ഛനാണ്. ശരിക്കും അച്ഛനാണ് നടനാകേണ്ടിയിരുന്നത്.
അഭിനയത്തോട് അച്‌ഛനുള്ളത് പാഷൻ എനിക്കില്ല. ആദ്യകാലത്ത് ഞാൻ അഭിനയിക്കുമ്പോൾ ക്യാമറയുടെ പിന്നിൽ നിന്ന് അച്ഛനും അഭിനയിക്കുമായിരുന്നു. അനിയൻ രാഹുൽ സുബ്രഹ്മണ്യമാണ് ഫിലിപ് ആൻഡ് മങ്കിപ്പെൻ, ഹോം എന്നീ സിനിമകളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോൾ ജയസൂര്യ നായകനാകുന്ന 'കത്തനാർ' ചെയ്യുന്നു. ഞാൻ ഷോർട് ഫിലിം സംവിധാനം ചെയ്തപ്പോൾ അച്‌ഛനും അമ്മയും അനിയനുമൊക്കെയായിരുന്നു പ്രൊഡക്‌ഷൻ ടീം. അച്‌ഛനെ സിനിമയിൽ അഭിനയിപ്പിക്കണം എന്നതാണു ഞങ്ങളുടെ അടുത്ത ലക്ഷ്യമെന്നും താരം പറയുന്നു.
ചാപ്പാക്കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ ആദ്യം അൽപം ടെൻഷനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരോടും ഉപദേ ശംതേടി. അപ്പോള് 'കഥയ്ക്ക് ആവശ്യമെങ്കിൽ നീയതു ചെയ്യണം' എന്നു തീർത്തു പറഞ്ഞത് അച്ഛഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിനാണെന്നും രമ്യ ചോദിക്കുന്നു.
റീൽ ലൈഫിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയൽ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീൻ ഇല്ലെങ്കിൽ 'ചാപ്പാക്കുരിശ്' എന്ന സിനിമയ്ക്ക് റെലവൻസില്ല. അതിനാൽ ആ സീൻ മാറ്റുകയല്ല, എന്നെ ഒഴി വാക്കുകയെന്നതാണു പോംവഴി. അപ്പോൾ നഷ്‌ടം എനി ക്കാണ്. നല്ലൊരു കഥാപാത്രം കൈവിട്ടു പോകും. അങ്ങ നെയൊരു സാഹചര്യത്തിൽ, ബാക്കിയുള്ളവർ എന്തു പറ ഞ്ഞാലും ഹൗ യൂ ടേക്ക് ഇറ്റ്' എന്നേയുള്ളൂവെന്നും രമ്യ നമ്പീശന്‍ കൂട്ടിച്ചേർക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications