'ആഘോഷമില്ല,വിട വാങ്ങിയത് പ്രിയപ്പെട്ടവരിലൊരാൾ'; പുരസ്കാര നേട്ടത്തിന് പിന്നാലെ മമ്മൂട്ടി പറഞ്ഞത്
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിൽ മലയാളിയായ ജെയിംസ് ആയും, തമിഴനായ സുന്ദരം ആയും നടത്തിയ വേഷപ്പകർച്ചയ്ക്കാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനയാണ്. പ്രിയ നടന്റെ നേട്ടം ആരാധകർ കൊണ്ടാടുമ്പോൾ പക്ഷേ യാതൊരു ആഘോഷവുമില്ലാതെയാണ് മമ്മൂട്ടി പുരസ്കാരത്തെ വരവേറ്റത്. പ്രിയ സുഹൃത്തായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നാണ് അദ്ദേഹം ആഘോഷങ്ങളെല്ലാം മാറ്റിവെച്ചത്.
പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ നെടുമ്പാശേരി ഗോൾഫ് കോഴ്സിൽ പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണ തിരക്കിലായിരുന്നു മമ്മൂട്ടി. ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം ലൊക്കേഷനിലേക്ക് പോയത്. പുരസ്ക നേട്ടം അറിഞ്ഞതോടെ നിർമ്മാതാവ് ആന്റോ ജോസഫ് ഉടൻ തന്നെ മമ്മൂട്ടിയെ വിളിച്ചു. എന്നാൽ 'പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം', എന്നായിരുന്നത്രേ നടന്റെ മറുപടി. തുടർന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി അദ്ദേഹം ആലുവയിലെ തന്റെ വീട്ടിലേക്ക് മടങ്ങി.

അതേസമയം വിവരം അറിഞ്ഞ് മമ്മൂട്ടിയുടെ വസതിയിലേക്ക് പ്രിയപ്പെട്ടവർ എത്തിയിരുന്നു. ഇക്കൂട്ടത്തിൽ സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയുമുണ്ടായിരുന്നു. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നൻപകൽ നേരത്ത് മയക്കത്തിനായിരുന്നു.
'നായകനായ മമ്മൂട്ടിയുടെ അഭിനയം അടക്കമുള്ള ഘടകങ്ങൾ തന്നെയാണ് നൻപകൽ നേരത്തിന് അവാർഡ് ലഭിക്കാൻ കാരണമായത്. അനായാസമായാണ് ജെയിംസായും സുന്ദരമായും മമ്മൂട്ടി അഭിനയിച്ചത്. അനുഭവ സമ്പത്തുള്ള നടനായതുകൊണ്ട് അദ്ദേഹത്തിന് അറിയാമായിരുന്നു എന്ത് ചെയ്യണമെന്ന് അത് തന്നെ സംബന്ധിച്ചും സൗകര്യമായിരുന്നു', ലിജോ ജോസ് പെല്ലിശേരി മാധ്യമങ്ങളോട് പറഞ്ഞു.
1984-ല്‍ അടിയൊഴുക്കുകള്‍ എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി മമ്മൂട്ടിയെ തേടി മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. 1985-ല്‍ യാത്ര, നിറക്കൂട്ട് എന്നീ സിനിമകളിലൂടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയന്‍, പൊന്തന്‍ മാട, വാത്സല്യം ( 1993), കാഴ്ച (2004), പാലേരി മാണിക്യം (2009) എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ പുരസ്കാര നേട്ടങ്ങൾ
-
സെലിബ്രിറ്റി കാഴ്ച്ചക്കാരനേക്കാള് മലയാളിക്ക് പ്രധാനം റഫീഖും സിദ്ദിഖും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് പികെ നവാസ് -
കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ മമ്മൂട്ടിക്ക് അഭിവാദ്യം; പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications