'ഇത് വിദ്യാസാഗറിന് അത്ര ഇഷ്ടമായില്ല, ഹാർമോണിയവും എടുത്ത് ഒറ്റപ്പോക്ക് പോയി; അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാർ
മലയാളകൾക്ക് എന്നും പ്രിയപ്പെട്ട സംഗീത സംവിധായകൻ ആണ് വിദ്യാസാഗർ. മലയാളി അല്ലെങ്കിലും അദ്ദേഹത്തിന്റെ ഗാനം കേൾക്കാത്ത ദിവസം മലയാളികൾക്ക് ഉണ്ടാവില്ല. അതുപോലെ തന്നെ മലയാളികളുടെ ഇഷ്ട ഗായകനാണ് എം ജി ശ്രീകുമാർ. എത്രയോ മനോഹര ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. കാലമെത്ര കഴിഞ്ഞാലും വിദ്യാസാഗാറിന്റെ സംഗീതവും എം ജി പാടി വെച്ച പാട്ടുകളോ മലയാളികൾ മറക്കില്ല. ഇപ്പോൾ വിദ്യാസാഗറിനൊപ്പമുള്ള ചില ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് എം ജി ശ്രീകുമാർ.
വിദ്യാസാഗറിനെ താൻ ആദ്യമായി കാണുന്നത് മമ്മൂട്ടി നായകനായ രാക്കുയിലിൻ രാഗസദസ്സിന്ഡ എന്ന് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണെന്ന് എം ജി പറയുന്നു. ചേട്ടൻ എം ജി രാധകൃഷ്ണനായിരുന്നു സംഗീത സംവിധായകനെന്നും വൈബ്രോ ഫോൺ വായിക്കാനാണ് വിദ്യാസാഗർ വന്നതെന്നും എം ജി പറയുന്നു. അന്ന് വിദ്യാസാഗർ സംഗീത സംവിധായകൻ ആയിരുന്നില്ല. പിന്നീട് കാശ്മീരം എന്ന സിനിമയ്ക്ക് വിദ്യാസാഗർ എത്തിയപ്പോഴുള്ള അനുഭവമാണ് എം ജി ശ്രീകുമാർ പറഞ്ഞത്.

'' വിദ്യാസാഗറിനെ ആദ്യമായി കാണുന്നത് മമ്മൂട്ടി നായകനാക്കി സുരേഷ് കുമാർ നിർമിച്ച രാക്കുയിലിൻ രാഗ സദസ്സിൽ എന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് വേളയിലാണ്. തിരുവനന്തപുരത്ത് തരംഗണിയിലായിരുന്നു റെക്കോർഡിംഗ്. എന്റെ ചേട്ടൻ എം ജി രാധകൃഷ്ണനാണ് സംഗീതം. അവിടെ വൈബ്രോ ഫോണ്ഡ വായിക്കാനാണ് വിദ്യാസാഗർ വന്നത്. അന്ന് അദ്ദേഹം സംഗീത സംവിധായകൻ അല്ല '' എം ജി ശ്രീകുമാർ പറഞ്ഞു.
അവിടെ വെച്ച് വിദ്യാജി എത്ര പൂക്കാലം എന്ന ഗാനം വൈബ്രോ ഫോണിൽ മുഴുവനായി വായിച്ചു. അതിൽ വായിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്നാണ് വിദ്യാസാഗറിന്റെ പ്രതിഭ നേരിട്ട് അറിയുന്നത്. പിന്നീട് കശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ റെക്കോർഡിംഗ് നടക്കുന്ന സമയം. സുരേഷ് കുമാർ തന്നെയായിരുന്നു അതിന്റെയും പ്രൊഡ്യൂസർ.
ഒരു ഹോട്ടലിൽ റൂം എടുത്ത് അവിടെ ഇരുന്നു പാട്ട് കംപോസ് ചെയ്യാമെന്നായിരുന്നു വിദ്യാസാഗറിനെന്നും എന്നാൽ മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് ഒരു ഫ്ലാറ്റിൽ വെച്ച് കംപോസിങ് നടത്താൻ തീരുമാനിച്ചെന്നും എം ജി ശ്രീകുമാർ പറഞ്ഞു. ഇത് വിദ്യാസാഗിന് അത്ര ഇഷ്ടമായില്ലെന്നും എം ജി പറഞ്ഞു.
വിദ്യാജി ഹാർമോണിയം വളരെ ദൈവീകമായിട്ടാണ് കൊണ്ടുനടക്കുന്നത്. ഫ്ലാറ്റിലെ റൂമിലെത്തിയപ്പോൾ ഈ ഹാർമോണിയം വെയ്ക്കാൻ ഡൈനിങ് ടേബിൾ മാത്രമെയുള്ളൂ. അതുകണ്ടപ്പോഴെ ആള് മൂഡ് ഓഫ് ആയി. ആദ്യത്തെ ബി ജി എം കംപോസ് ചെയ്തപ്പോഴേക്കും സുരേഷിന്റെ സുഹൃത്തുക്കൾ പലരും വന്നു. അവർ ആഘോഷവും ബഹളവുമായി. വിദ്യാസാഗർ ഹാർമോണിയവും എടുത്ത് ഒറ്റപ്പോക്ക് പോയി. തിരിച്ച് വിളിച്ചപ്പോൾ എനിക്ക് മുടിയാത്, വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications