Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവർത്തകര്‍ ഇവിഎം മോഷ്ടിച്ചോ? എന്താണ് വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

വാരണാസി: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വ്യാജ പ്രചരണങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് വരുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളുടെ യഥാർത്ഥ ഉറവിടം പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. വടകരയിലെ 'കാഫിർ' പരാമർശത്തിലുള്‍പ്പെടെ ഇതാണ് സ്ഥിതി.

വ്യാജ വീഡിയോ പങ്കുവെക്കുന്ന ആദ്യത്തെ ആള്‍ അത് കൃത്യമായ ഉദ്ദേശത്തോട് കൂടി തന്നെ ചെയ്യുന്നതാണ്. എന്നാല്‍ പിന്നീടുള്ള പലരും ഇത് യഥാർത്ഥ സംഭവമാണെന്ന രീതിയില്‍ ഷെയർ ചെയ്യുന്നു. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഉത്തർപ്രദേശില്‍ നിന്നുള്ള ഒരു വീഡിയോയാണ്.

up-evm-

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഒരു വലിയ ആൾക്കൂട്ടം ട്രക്കിൽ കയറുന്നതും ഇവിഎം മെഷീനുകൾ ഉയർത്തിപ്പിടിക്കുന്നതുമാണ് പ്രചരിക്കുന്ന ഇരുപത്തിയേഴ് സെക്കൻ്റ് ദൈര് ഘ്യമുള്ള ദൃശ്യങ്ങളിലുള്ളത്. ബി ജെ പി പ്രവർത്തികർ ഇ വി എം മോഷ്ടിക്കുന്നുവെന്ന തലക്കെട്ടോടും മറ്റും കൂടിയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പലരും ഇത് യഥാർത്ഥ സംഭവമാണെന്ന തെറ്റിദ്ധാരണയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്യുന്നുമുണ്ട്. ഇന്ത്യയില്‍ ഒട്ടാകെ തന്നെ ഈ വീഡിയോ ഇത്തരത്തില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

യഥാർത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത വീഡിയോ ആണിത്. 2022 ല്‍ ഈ ദൃശ്യങ്ങള്‍ സംബന്ധിച്ച ചില റിപ്പോർട്ടുകള്‍ ഗൂഗീളില്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മുന്നോടിയായുട്ടുള്ള ദൃശ്യങ്ങളാണ് ഇത്. ഇവിഎമ്മുകൾ കയറ്റിയ ട്രക്കുകളില്‍ ബി ജെ പി പ്രവർത്തകർ കയറിയ വീഡിയോയുടെ പശ്ചാത്തലത്തില്‍ അന്ന് തന്നെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇവിഎം മോഷണം ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് 2022 മാർച്ച് 9 ന് വീഡിയോ സഹിതം വണ്‍ഇന്ത്യ തന്നെ പങ്കുവെച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മറ്റ് നിരവധി പോർട്ടലുകളും അന്ന് തന്നെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 2022 മാർച്ച് 8 ന് രാത്രി പഹാരിയ മണ്ഡിയിലെ സ്‌ട്രോങ് റൂമിന് പുറത്ത് 5,000-ലധികം സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് തടിച്ചുകൂടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ സോണൽ അസിസ്റ്റൻ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് പോലീസിൻ്റെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ മുന്നൂറിലധികം പേർക്കെതിരെ വധശ്രമം, സർക്കാർ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി ഗുരുതരമായ 16 കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തു.

അതേസമയം, ഈ 20 ഇ വി എമ്മുകൾ പോളിംഗിൽ ഉപയോഗിച്ചിട്ടില്ലെന്നും പരിശീലന ആവശ്യങ്ങൾക്കായി അയക്കുന്നതാണെന്നുമായിരുന്നു അന്നത്തെ വാരണാസി ഡിസ്ട്രിക് മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ്മ വ്യക്തമാക്കിയത്. "ഏകദേശം 20 ഇവിഎമ്മുകൾ യുപി കോളേജിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയി. ഈ ഇവിഎമ്മുകള്‍ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതാണെന്ന് പറഞ്ഞ് ചില രാഷ്ട്രീയക്കാർ വാഹനം തടഞ്ഞുനിർത്തി കുപ്രചരണം നടത്തി. കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനമാണ് നാളെ, ഇത്തരത്തില്‍ മെഷീനുകൾ എല്ലായ്പ്പോഴും പരിശീലനത്തിനായി ഉപയോഗിക്കാറുണ്ട്." എന്നായിരുന്നു അന്ന് കൗശൽ രാജ് ശർമ്മ പറഞ്ഞത്.

ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി 2022 മാർച്ച് 8 ന് തിരഞ്ഞെടുപ്പ് കമ്മീഷനും ഈ വീഡിയോയില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. "ഉത്തർപ്രദേശ് നിയമസഭാ പൊതുതെരഞ്ഞെടുപ്പ് - 2022. വാരണാസി ജില്ലയിൽ വാഹനത്തിൽ ചില ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ച് പുറത്തിറക്കുന്ന പത്രക്കുറിപ്പ്" എന്ന അടിക്കുറിപ്പോടെയായിരുന്നു കമ്മീഷന്റെ വിശദീകരണം. പരിശീലനത്തിനായി കൊണ്ടുപോകുന്ന ഇവിഎമ്മുകളാണ് ഇതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയത്.

Fact Check

വാദം

യുപിയിലെ വാരണാസി മണ്ഡലത്തില്‍ ബിജെപി പ്രവർത്തകർ ഇവിഎം മോഷ്ടിച്ചു

നിജസ്ഥിതി

പ്രചരിക്കുന്നത് 2022 ലെ നിയമസഭ തിരഞ്ഞെുപ്പ് സമയത്ത് വീഡിയോ. ട്രക്കിലുണ്ടായിരുന്നത് പരിശീലനത്തിനായി കൊണ്ടുപോകുന്ന ഇവിഎമ്മുകള്‍

റേറ്റിങ്

Mostly False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+