കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനും രാഘവനും തട്ടിക്കളിക്കാന്‍ ഒരു മെഡിക്കല്‍ കോളജ്...2

  • By Staff
Google Oneindia Malayalam News

സൗകര്യങ്ങളുടെ പോരായ്മകള്‍ ആദ്യകാലം തൊട്ടേ പരിയാരം മെഡിക്കല്‍ കോളജിലെ പ്രശ്നമായിരുന്നു. കോളജ് തുടങ്ങുമ്പോള്‍ തന്നെ ആവശ്യത്തിനുള്ള ജീവനക്കാര്‍ അവിടെയുണ്ടായിരുന്നില്ല. ഇപ്പോഴും അത് തന്നെയാണ് സ്ഥിതി. ഹൃദ്രോഗവിഭാഗം പോലുള്ള സുപ്രധാന വിഭാഗങ്ങള്‍ മെഡിക്കല്‍ കോളജില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതേ സമയം രോഗികളില്‍ നിന്ന് കുറവല്ലാത്ത ഫീസും ഈടാക്കുന്നുണ്ട്. 30 രൂപയാണ് രോഗികളില്‍ നിന്ന് ഫീസായി വാങ്ങുന്നത്. ന്യൂറോളജി പോലുള്ള വിഭാഗങ്ങളിലാണ് ചികിത്സ തേടുന്നതെങ്കില്‍ ഇത് 50 രൂപയാവും.

മെഡിക്കല്‍ കോളജ് പൊതുമേഖലയിലേക്ക് കൊണ്ടുവരും മുമ്പെ കോളജിനുണ്ടായിരുന്ന ഐഎംസിയുടെ താത്കാലിക അനുമതി നഷ്ടപ്പെട്ടിരുന്നു. ഗൈനക്കോളജിയടക്കമുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ആശുപത്രി സമുച്ചയം ക്രമീകരിക്കുക, സെന്‍ട്രല്‍ ഗ്യാസ് ആന്റ് പൈപ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക, റൂറല്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ ഹോസ്റലിന്റെയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുക, അലക്കുയന്ത്രം സ്ഥാപിക്കുക എന്നീ നിര്‍ദേശങ്ങള്‍ കോളജ് സന്ദര്‍ശിച്ച ഐ. എം. സി. സംഘം നല്‍കിയിരുന്നു. ഇത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് അനുമതി നിഷേധിക്കപ്പെട്ടത്.

100 വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ 500 രോഗികള്‍ വേണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. പക്ഷേ അതിന്റെ പകുതി രോഗികള്‍ പോലും അവിടെ ഇല്ല. പക്ഷേ മെഡിക്കല്‍ കൗണ്‍സില്‍ തന്നെ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന സ്ഥാപമായതിനാല്‍ ഒരുപക്ഷേ അനുമതി നേടാന്‍ രാഘവന് കഴിഞ്ഞേക്കും.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X