കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റില്‍ കൊടുങ്കാറ്റായി കരാര്‍ വിവാദം

  • By Staff
Google Oneindia Malayalam News

ഈ കരാറനുസരിച്ച് 2007 വരെയുളള ഐസിസി ടൂര്‍ണമെന്റുകളുടെ വ്യാപാരാവകാശങ്ങള്‍ 55 കോടി ഡോളറിന് (ഏകദേശം 2750 കോടി രൂപ) വിറ്റു. ഇതില്‍ 510 കോടി രൂപ ചാമ്പ്യന്‍സ് ട്രോഫിയിലും 2003ലെ ലോകകപ്പിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോര്‍ഡുകള്‍ക്കും കളിക്കാര്‍ക്കുമായി വീതിക്കും.

പകരമായി ടൂര്‍ണമെന്റ് നടക്കുന്നതിന് ഒരു മാസം മുമ്പു മുതല്‍ ടൂര്‍ണ്ണമെന്റ് അവസാനിച്ച് ഒരു മാസം കഴിയുന്നതു വരെ ഔദ്യോഗിക സ്പോണ്‍സര്‍മാരുടെ എതിരാളികളുടെ പരസ്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു. അതാത് ക്രിക്കറ്റ് ബോര്‍ഡുകളും കളിക്കാരും ഈ നിയന്ത്രണക്കരാറില്‍ ഒപ്പിടണമെന്നാണ് ഐസിസി ശഠിക്കുന്നത്.

ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍, ഔദ്യോഗിക വിമാന സര്‍വീസ്, ഔദ്യോഗിക ഭക്ഷണ- പാനീയ കമ്പനികള്‍, ടെലിഫോണ്‍ കമ്പനികള്‍ എന്നിവയുടെ എതിരാളികളുടെ പരസ്യങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രത്യക്ഷപ്പെടാനോ അവയുടെ ഉല്‍പന്നങ്ങള്‍ ടൂര്‍ണമെന്റ് ഉപയോഗിച്ച് പ്രമോട്ട് ചെയ്യാനോ പാടില്ല. എതിരാളികളുടെ പേരുളള ടീം കിറ്റ്, വസ്ത്രം, ലോഗോ, എന്നിവയും ഉപേക്ഷിക്കണം.

കരാറില്‍ ഒപ്പിടുകയാണെങ്കില്‍ ടിവിഎസ് വിക്ടര്‍, വിസ കാര്‍ഡ്, ഫിയറ്റ് കാര്‍ എന്നിവയുമായുളള കരാര്‍ സച്ചിന് ലംഘിക്കേണ്ടി വരും. ഇവയുടെ എതിരാളികളായ ഹീറോ ഹോണ്ട, ടൊയോട്ട, മാസ്റര്‍ കാര്‍ഡ് എന്നിവ വരാന്‍ പോകുന്ന രണ്ട് ടൂര്‍ണമെന്റുകളുടെയും ഔദ്യോഗിക പങ്കാളികളാണ്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X