കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേല്‍ശാന്തിയുടെ പണം അപഹരിച്ചതാര്?

  • By Staff
Google Oneindia Malayalam News

കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം വഴിത്തിരിവിലാണ്. ദേശാഭിമാനിയും മാതൃഭൂമിയും തമ്മിലാരംഭിച്ച യുദ്ധം ഇപ്പോള്‍ മാതൃഭൂമിയും ദീപികയും തമ്മിലായിരിക്കുന്നു. മാതൃഭൂമിയ്ക്കെതിരെ അതിശക്തമായ ഭാഷയില്‍ മുഖപ്രസംഗമെഴുതി ദീപിക പ്രതികരിച്ചതോടെ യുദ്ധം ഈയിടെയൊന്നും തീരുന്ന ലക്ഷണവുമില്ല.

യശശരീരനായ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ സ്മരണാര്‍ത്ഥം കണ്ണൂരില്‍ നടന്ന ഫുട്ബാള്‍ മേളയാണ് പുതിയ വിവാദത്തിന്റെ കേന്ദ്രബിന്ദു. ചെന്നെയിലെ പാരറ്റ് ഗ്രോവ് എന്ന സ്ഥാപനം മേളയ്ക്ക് മൂന്നു ഗ‍ഡുക്കളായി 60 ലക്ഷം രൂപ ഫുട്ബാള്‍ സംഘാടക സമിതിയ്ക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് ജൂലായ് 25 ബുധനാഴ്ച.

ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരുടെ ലിസ്റ്റില്‍ ഒരിടത്തും പാരറ്റ് ഗ്രോവിന്റെ പേരുണ്ടായിരുന്നില്ലെന്നും വാര്‍ത്ത വെളിപ്പെടുത്തി. ദീപിക ചെയര്‍മാന്‍ ഫാരിസ് അബൂബേക്കറുടേതാണ് സ്ഥാപനമെന്നും മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു. മുന്‍പേജില്‍ എട്ടുകോളം വലിപ്പത്തിലായിരുന്നു വാര്‍ത്ത.

സിംഗപ്പൂര്‍ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ഫാരിസെന്നു വാര്‍ത്ത ചൂണ്ടിക്കാട്ടുന്നു. സ്പോണ്‍സറല്ലാതെ, സ്റ്റേഡിയത്തില്‍ ഒരു പരസ്യബോര്‍ഡു പോലും വയ്ക്കാതെ എന്തിന് പാരറ്റ് ഗ്രോവ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് 60 ലക്ഷം പൂര നല്‍കിയെന്ന ചോദ്യവും വാര്‍ത്തയിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X