കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തിന്റെ മണവാട്ടിമാര്‍ എന്തേ ഇങ്ങനെ?

  • By ഗ്രീഷ്മ വി ആര്‍
Google Oneindia Malayalam News

 Mary Chandy
കര്‍ത്താവിന്റെ മണവാട്ടി പദം അലങ്കരിച്ച് പരിശുദ്ധ ജീവിതം നയിക്കാനാഗ്രഹിച്ച മേരി ചാണ്ടിയ്ക്ക് ഒടുവില്‍ തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടു. കന്യാസ്ത്രീ മഠത്തിന്റെ അകത്തള രഹസ്യങ്ങള്‍ നാലു ചുമരുകള്‍ വിട്ടു പുറത്തു പോകാറില്ല. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് സിസ്റ്റര്‍ ജെസ്മിയിലൂടെ പുറംലോകം അവിടെ നടക്കുന്നതെന്തന്നറിഞ്ഞു. ഇപ്പോഴിതാ മറ്റൊരു കന്യാസ്ത്രീ കൂടി സഭയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സഭയ്ക്കുള്ളിലെ രഹസ്യങ്ങള്‍ വിളിച്ചോതുന്ന 'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. ഇത് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനുമുന്നിലും ചോദ്യചിഹ്നമാണ്. മേരി ചാണ്ടിയുമായുള്ള അഭിമുഖം തുടരുന്നു.

മഠത്തിലെ കന്യാസ്ത്രീകളില്‍ ചിലര്‍ മണിക്കൂറുകളോളം കതകു കുറ്റിയിട്ട് മുറിയ്ക്കുള്ളില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ സിസ്റ്റര്‍ പറയുന്നു. ''ഒരിക്കല്‍ ഇവരില്‍ ഒരാള്‍ അശ്ലീല ചിത്രങ്ങളുള്ള മാസിക വായിക്കുന്നതു കണ്ടു. ഭൗതിക ജീവിതത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് സഭാവസ്ത്രം ധരിച്ചവര്‍ക്ക് അത്തരമൊരു മാസിക എങ്ങനെ തൊടാന്‍ കഴിയും എന്നു ഞാന്‍ ചിന്തിച്ചു. ഇത്തരം പുസ്തകങ്ങള്‍ വായിക്കരുതെന്ന് ഞാന്‍ അവര്‍ക്ക് താക്കീത് നല്‍കി. ഞാനിക്കാര്യം ആരോടും പറയില്ലെന്നും ഉറപ്പു നല്‍കി. എന്നാല്‍ ഇത്തരം മാസികകള്‍ അവര്‍ക്ക് നല്‍കുന്നത് ആരാണെന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.''

മഠത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ തമ്മില്‍ കുറേനേരം സംസാരിച്ചു നിന്നാല്‍ ചിലര്‍ അതൊരു കുറ്റമായി കണക്കാക്കും. എന്നാല്‍ പുറത്തു നിന്ന് വന്ന പുരുഷന്‍മാര്‍ മഠത്തിലെ സ്ത്രീകളുമായി എത്ര നേരം സംസാരിച്ചാലും അതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ല. മഠത്തിന് അത് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ഇതെ കുറിച്ച് മദറിനോട് പലവട്ടം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

കന്യാസ്ത്രീ ജീവിതത്തിനിടയില്‍ താന്‍ നിന്ന ഒരു മഠത്തിനോടു ചേര്‍ന്ന് പള്ളിവക ഒരാശുപത്രി കൂടിയുണ്ടായിരുന്നു. ആ ആശുപത്രിയിലെ ഒരു ഡോക്ടറും മഠത്തിലെ കന്യാസ്ത്രീകളിലൊരാളും തമ്മില്‍ പ്രണയത്തിലാണെന്ന് ഞാനറിഞ്ഞു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച സമയത്ത് ഡോക്ടറെ കാണാനുണ്ടായിരുന്നില്ല. ഞങ്ങള്‍ കന്യാസ്ത്രീകള്‍ ഡോക്ടറെ ആശുപത്രിയില്‍ മുഴുവന്‍ തിരക്കി.

ഡോക്ടറും കന്യാസ്ത്രീയുമായുള്ള ബന്ധത്തെ കുറിച്ചറിയുന്നതിനാല്‍ ഇരുവരും ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. തിരച്ചിലിനൊടുവില്‍ ഇരുവരേയും അടച്ചിട്ട ഒരു മുറിയ്ക്കുള്ളില്‍ ഞാന്‍ കണ്ടെത്തി. ഇക്കാര്യം മദറിനെ അറിയിച്ചെങ്കിലും ശക്തമായ നടപടികളൊന്നുമുണ്ടായില്ല. എന്നെ കൊല്ലുമെന്ന് ആ ഡോക്ടര്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഇരുവരും മഠം വിടുകയും വിവാഹം കഴിക്കുകയും ചെയ്തു. മഠത്തില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് അനുഭവങ്ങളില്‍ നിന്ന് പഠിച്ചു.

അടുത്ത പേജില്‍

<strong>കന്യാസ്ത്രീകള്‍ മഠത്തിനുള്ളില്‍ സുരക്ഷിതരല്ല: മേരി</strong>കന്യാസ്ത്രീകള്‍ മഠത്തിനുള്ളില്‍ സുരക്ഷിതരല്ല: മേരി

English summary
After ''Amen- An Autobiography of a Nun'' Mary Chandy another sister turns against Catholic Church in Kerala. After renouncing her nun status Mary Chandy is now running an orphanage in Wayanad, Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X