കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ കൂട്ടുപിടിച്ചതിനു പിന്നിലെ യുക്തി

  • By സമദ് മേത്തര്‍
Google Oneindia Malayalam News

Oommen Chandy-Chennithala
വി എം സുധീരന്‍, പി സി ചാക്കോ, വയലാര്‍ രവി എന്നീ കൊലകൊമ്പന്മാരെ വെട്ടി മൂന്നാംഗ്രൂപ്പുകാരന്‍ രമേശ് ചെന്നിത്തലയെ കെ പി സി സി പ്രസിഡന്റായി കൊണ്ടുവന്നതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയുടെയും എ ഗ്രൂപ്പ് നേതാക്കളുടെയും കളി തന്നെയായിരുന്നു. വിരലിലെണ്ണാന്‍ പോലും ആളു പിറകിലില്ലാത്ത ചെന്നിത്തല ഒരു ഭീഷണിയേയല്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. സ്വന്തം ഗ്രൂപ്പിലും ഭീഷണിയാകുന്ന ഒരാളെപ്പോലും പൊക്കിക്കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി സമ്മതിച്ചിട്ടില്ല. സംശയമുണ്ടെങ്കില്‍ കോട്ടയത്തെ കോണ്‍ഗ്രസ് നേതാവും പഴയ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റുമായിരുന്ന ജി രാമന്‍നായരോട് ചോദിച്ചാല്‍ വിവരമറിയാം.

ഈ ദീര്‍ഘവീക്ഷണമാണ് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ പാര്‍ട്ടിയിലും ഗ്രൂപ്പിലും എതിരാളികളില്ലാതാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ തന്നെ ഗ്രൂപ്പ് പ്രാതിനിധ്യത്തിന്റെ പേരില്‍ മന്ത്രിസ്ഥാനത്തിരിക്കുന്നവരില്‍ എത്ര യഥാര്‍ത്ഥ ഐ ഗ്രൂപ്പുകാരുണ്ട്. ഐ ഗ്രൂപ്പിന്റെ പേരില്‍ മന്ത്രിമാരായവര്‍ ഏത് സമയത്തും എ ഗ്രൂപ്പുകാരാകാന്‍ സന്നദ്ധരായവരാണ്. അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടിക്ക് ഭീഷണിയാകുന്ന ഒരു ഐ ഗ്രൂപ്പുകാരനെപ്പോലും അദ്ദേഹം വച്ചുപൊറുപ്പിക്കില്ല. കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം തന്നെ ഇതിന് ഉദാഹരണം.

മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കരുണാകരനെയും കുടുംബത്തെയും വേട്ടയാടിയ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ഇപ്പോള്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ജയ് വിളിക്കുകയും സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന കാഴ്ച കേരളീയര്‍ ഇപ്പോള്‍ കാണുകയാണ്. മക്കള്‍ രാഷ്ട്രീയം മാത്രമല്ല, മരുമക്കള്‍ രാഷ്ട്രീയം കൂടി കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും.

ചാരക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നാമമാത്ര ഭൂരിപക്ഷത്തില്‍ ഭരണത്തിലിരിക്കുന്ന യു ഡി എഫ് മന്ത്രിസഭയ്ക്കും അപകടമാണെന്ന് വരുത്താനും എ കെ ആന്റണിയെക്കൂടി ഇതിലേക്ക് വലിച്ചിഴച്ച് സോണിയാഗാന്ധിയുടെ ഇടപെടല്‍ സാധ്യമാക്കാനും മുരളീധരന്റെ വായടപ്പിക്കാനും ഉമ്മന്‍ ചാണ്ടിയോട് അടുത്തവര്‍ ശ്രമിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

കെ മുരളീധരന്റെ ലക്ഷ്യം ഉമ്മന്‍ ചാണ്ടിയാണെന്നതിനാലാണ്. ചാരക്കേസിലൂടെ കെ കരുണാകരനെയും കുടുംബത്തെയും ഐ ഗ്രൂപ്പിനെയും തകര്‍ത്ത ഉമ്മന്‍ ചാണ്ടിക്കെതിരെ അതേ ചാരക്കേസ് തന്നെ കെ മുരളീധരന്‍ ആയുധമാക്കുകയാണ്. തന്റെ പിതാവിന് നീതി ലഭിക്കണമെന്നും ചാരക്കേസ് കെട്ടിച്ചമച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നത് ചാരക്കേസിലെ മൊത്തം ഗൂഢാലോചനകള്‍ മൊത്തം പുറത്തുകൊണ്ടുവരിക എന്നതല്ല, മറിച്ച് ഇത് വലിയൊരു ചര്‍ച്ചാക്കുകകയും ഉമ്മന്‍ ചാണ്ടിയെ നാറ്റിക്കുകയുമാണ് മുരളീധരന്റെ ലക്ഷ്യം.

English summary
Stepping up pressure on Kerala government to take action against the policemen who initiated ISRO spy case, Congress leader K Muraleedharan today said he would go to any extent to prove the "innocence" of his late father K Karunakaran, who was removed as Chief Minister in the backdrop of the espionage scandal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X