മാവേലിക്കരയില്‍ ആര് കരകയറും... ആര്‍ക്കും കയറാം, ആര്‍ക്കും 'പണിയും' കിട്ടാം
കേരളത്തിലെ 12 ദ്വയാംഗ മണ്ഡലങ്ങളിലൊന്നായിരുന്നു ആലപ്പുഴ ജില്ലയിലെ മാവേലിക്കര. ദ്വയാംഗമണ്ഡലം മാറി ഏകാംഗ മണ്ഡലം വന്നപ്പോഴും മാവേലിക്കരയിലെ വീറും വാശിയും ഇരട്ടിച്ചിട്ടേയുള്ളൂ. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഇക്കുറി ആര് കരപറ്റും?
ഇരുമുന്നണികളെയും
മാറിമാറി
ജയിപ്പിച്ച
ചരിത്രമുള്ള
ഇവിടെ
എല്ലാവരും
ശുഭപ്രതീക്ഷയിലാണ്.
2011ല്‍
മണ്ഡല
പുനര്‍നിര്‍ണയത്തിന്
ശേഷം
നടന്ന
ആദ്യ
തിരഞ്ഞെടുപ്പില്‍
സിപിഎമ്മിലെ
ആര്‍
രാജേഷിനായിരുന്നു
ജയം.
ജെഎസ്എസിലെ
കെകെ
ഷാജുവിനെയാണ്
തോല്‍പ്പിച്ചത്.
5149
വോട്ടിന്റേതായിരുന്നു
ഭൂരിപക്ഷം.
2014ലെ
ലോക്‌സഭാ
തിരഞ്ഞെടുപ്പിലും
ഇടത്തേക്കാണ്
മണ്ഡലം
ചാഞ്ഞത്.
6500
വോട്ട്
യുഡിഎഫിനേക്കാള്‍
കൂടുതല്‍
കിട്ടി.
തദ്ദേശ
തിരഞ്ഞെടുപ്പില്‍
എല്ലാ
പഞ്ചായത്തും
ഇടതുമുന്നണി
നേടി.
എന്നാല്‍, യുഡിഎഫിനെ തുടര്‍ച്ചയായി ഏറെക്കാലം വിജയിപ്പിച്ച മണ്ഡലമാണ് മാവേലിക്കര. അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വലതുപക്ഷം. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ എം. മുരളി ഇവിടെ തുടര്‍ച്ചയായി വിജയം നേടിയിരുന്നു. ഇത് കണക്കിലെടുത്താണ് യുഡിഎഫ്, മണ്ഡലം ഒപ്പം കൂട്ടാമെന്ന് പ്രതീക്ഷിക്കുന്നത്.
മാവേലിക്കര
നഗരസഭയും
തഴക്കര,
ചുനക്കര,
താമരക്കുളം,
നൂറനാട്,
പാലമേല്‍,
വള്ളികുന്നം
ഗ്രാമപഞ്ചായത്തുകളും
അടങ്ങുന്നതാണ്
മാവേലിക്കര.
മാവേലിക്കര
നഗരസഭയും
ഭരണിക്കാവ്-മാവേലിക്കര
ബ്ലോക്ക്
പഞ്ചായത്തുകളും
ആറു
പഞ്ചായത്തുകളും
എല്‍ഡിഎഫിനൊപ്പമാണ്.
അതുകൊണ്ടുതന്നെ
മണ്ഡലം
തിരിച്ചുപിടിക്കുക
അത്ര
എളുപ്പമാവില്ല.
സിറ്റിങ്
എംഎല്‍എ
ആര്‍
രാജേഷ്
തന്നെയാണ്
ഇക്കുറിയും
ഇടത്
സ്ഥാനാര്‍ത്ഥി.
യുഡിഎഫ്
ഇക്കുറി
മണ്ഡലം
ആര്‍എസ്പിക്ക്
നല്‍കിയേക്കും.
ഇതു
സംബന്ധിച്ച്
ഞായറാഴ്ച
ധാരണ
ഉണ്ടായേക്കും.
ആകെ വോട്ടര്‍മാര്‍-191523. സ്ത്രീ-103436, പുരുഷന്‍-88077