എലത്തൂരിൽ ഇടത് തരംഗം: എകെ ശശീന്ദ്രന്റെ സ്ഥാനാർത്ഥി പ്രതീക്ഷകള്‍ക്ക് മങ്ങൽ, മറുപണിക്ക് യുഡിഎഫ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ ചില വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇന്നത്തെ എലത്തൂർ നിയമസഭാ മണ്ഡലം. 2008ലെ മണ്ഡല പുനർനിർണയത്തിൽ രൂപപെട്ട മണ്ഡലമാണിത്. ബാലുശ്ശേരി, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ പ്രദേശങ്ങൾ കൂട്ടി ചേർത്താണ് എലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ ആറ് വാർഡുകൾ, ചേളന്നൂർ, കക്കോടി, കാക്കൂർ, നന്മണ്ട, കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എൻസിപിയിലെ എ കെ ശശീന്ദ്രൻ ആണ് നിലവിലെ എംഎൽഎ. തുടർച്ചയായി രണ്ട് തവണയാണ് ശശീന്ദ്രൻ ഇതേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിച്ചിരുന്ന എൻസിപിക്ക് എൽഡിഎഫാണ് ഈ മണ്ഡലം നൽകുന്നത്. സംവരണ മണ്ഡലമായ ബാലുശശേരി സീറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണിത്.
വികസനത്തുടര്‍ച്ച കേരളത്തിന്റെ ഭാവിയുടെ അനിവാര്യത: മന്ത്രി കടകംപള്ളി സുരേന്ദ്രന്
രണ്ട് തവണ മത്സരിച്ച് വിജയിച്ച എകെ ശശീന്ദ്രൻ 2011ൽ 14654 വോട്ടിനാണ് വിജയിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഈ ഭൂരിപക്ഷം ഇരട്ടിയാക്കുകയും ചെയ്തിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സോഷ്യലിസ്റ്റ് ജനതാദളിന് സീറ്റ് നൽകുകയും ഷേക്ക് പി ഹാരിസ് ഇവിടെ മത്സരിപ്പിക്കുകയും ചെയ്തുിരുന്നു. ഇത്തവണയും എ കെ ശശീന്ദ്രൻ തന്നെയാണു ഇടതുപക്ഷത്തിനു വേണ്ടി വോട്ട് തേടുന്നത്.
2011ൽ ബിജെപിക്ക് 8.89% വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ബിജെപി വേരുറപ്പി്ക്കുന്ന സാഹചര്യത്തിൽ ഇടത് വലത് മുന്നണികൾക്ക് ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകേണ്ടത്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലാണ് എലത്തൂർ ഉൾപ്പെടുന്നത്.
Recommended Video
അതേ സമയം തന്നെ കോഴിക്കോട്- ബാലുശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനാൽ ജനരോഷം ശക്തമാണ്. എന്നാൽ കോരപ്പുഴ പാലത്തിന്റെ പുനർനിർമാണം അടക്കമുള്ള കാര്യങ്ങളെല്ലാം ശശീന്ദ്രന് നേട്ടമായി അവകാശപ്പെടാവുന്നതാണ്. എന്നാൽ സീറ്റ് തർക്കത്തോടെ മാണി സി കാപ്പനും കാപ്പനെ പിന്തുണയ്ക്കുന്നവരും പാർട്ടി വിട്ടോടെ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം കരുനീക്കുന്നുണ്ടെന്നാണ് സൂചന. പകരം കണ്ണൂർ നൽകിയേക്കുമെന്നും സൂചനകളുണ്ട്. എൻസിപിയിൽ ശശീന്ദ്രന്റെ എതിർപക്ഷത്തുള്ള എം ആലിക്കോയെ എലത്തൂരിൽ മത്സരിപ്പിക്കാൻ യുഡിഎഫും നീക്കം നടത്തുന്നുണ്ട്.