രണ്ടു തവണ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; മൂന്നാമത്തെ ഹൃദയവുമായി ഒരു പാലക്കാട്ടുകാരൻ
കൊച്ചി: ഗിരീഷിന്റെ ഇടനെഞ്ചിൽ ജയസൂര്യ കാതോർത്തു. രണ്ടു തവണ ഹൃദയം നിലച്ച ആ ശരീരത്തിൽ മറ്റൊരാളുടെ ഹൃദയം ഇന്നും തുടിക്കുന്നു, അഞ്ച് വർഷത്തെ ചരിത്രമെന്നോണം. ഗിരീഷിന്റെ മൂന്നാം ഹൃദയത്തിന്റെ സ്പന്ദനത്തിനാണ് ഇന്നലെ അഞ്ച് വയസ് തികഞ്ഞത്. ഗിരീഷിനെ കാണുവാൻ എത്തിയ നടൻ ജയസൂര്യ സ്റ്റെതസ്കോപ് ഉപയോഗിച്ച് ഗിരീഷിന്റെ ഹൃദയതാളം അടുത്തറിഞ്ഞു. ചുറ്റും കൂടി നിന്നവർ കൈ അടികളോടെയാണ് ആ നിമിഷത്തെ വരവേറ്റത്. ഇന്ത്യയില്‍ ആദ്യമായി രണ്ടു വട്ടം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിയാണു പാലക്കാട് സ്വദേശി ഗിരീഷ്. 2013 ലാണ് ആദ്യ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഗിരീഷ് വിധേയനാകുന്നത്.
മുൻ ജഡ്ജി, മുതിർന്ന അഭിഭാഷകൻ, ആത്മീയ നേതാവ്; അയോധ്യ കേസിലെ മധ്യസ്ഥ സമിതി അംഗങ്ങൾ ഇവർ
തുടർന്ന് ആറു മാസം വലിയ കുഴപ്പമില്ലാതെ പോയി. അപ്പോഴേക്കും ഹൃദയത്തിൽ അണുബാധ കണ്ടെത്തിയതോടെ ഗിരീഷ് വീണ്ടും തീവ്രപരിചണ വിഭാഗത്തിൽ ചികിത്സ തേടി. മറ്റൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴി വൈദ്യശാത്രത്തിനു മുന്നിലുണ്ടായിരുന്നില്ല. അങ്ങനെ 2014 മാര്‍ച്ച് അഞ്ചിന് വീണ്ടും ശസ്ത്രക്രിയ. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു രണ്ടു ശസ്ത്രക്രിയകളും നടത്തിയത്. ഇന്ത്യയിലാദ്യമായാണ് ഒരാൾക്ക് രണ്ടാം വട്ടം ഹൃദയം മാറ്റിവയ്ക്കുന്നത്.
അഞ്ച് വര്‍ഷമായി സാധാരണ ജീവിതം നയിച്ചുവരുകയാണ് ഐടി പ്രൊഫഷനലായ ഗിരീഷ്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന രോഗമാണു ഗിരീഷിനെ അലട്ടിയിരുന്നത്. ബംഗളൂരുവില്‍ വിപ്രോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗിരീഷ് ചികിത്സയ്ക്കായി കേരളത്തിലേക്കെത്തുകയായിരുന്നു. ബൈക്കപകടത്തില്‍ മരിച്ച ആലുവ സ്വദേശിയായ 24കാരന്റെ ഹൃദയമാണു ഗീരീഷിന് ആദ്യം മാറ്റിവച്ചത്. പിന്നീട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വാടയ്ക്കല്‍ കുരുവിക്കാട് വീട്ടില്‍ ഷാജിയുടെ (44) ഹൃദയവും ഗിരീഷിന്റെ നെഞ്ചിൽ മിടിച്ചു.