Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ആദ്യം, ഇപ്പോള്‍ ഖത്തര്‍; ഈജിപ്ത് വേറിട്ട നീക്കം നടത്തുന്നു, സൈപ്രസ് കൂടി ചേരും

കെയ്‌റോ: സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ പല വഴികള്‍ തേടുകയാണ് ഈജിപ്ത്. അടവുകള്‍ പലതും പയറ്റിയിട്ടും ഇതുവരെ ഫലം കാണുന്നില്ല. യുഎഇയും ഖത്തറും കൈയ്യഴിച്ച് സഹായിച്ചിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈജിപ്ത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സാമ്പത്തിക നീക്കങ്ങളിലെല്ലാം പങ്കാളിയായിട്ടും ഈജിപ്തിന്റെ രാശി തെളിയിന്നില്ല എന്നതാണ് വസ്തുത.

ഇസ്രായേലുമായി ബന്ധമുള്ള അറബ് രാജ്യങ്ങള്‍ വളരെ കുറവാണ്. പലസ്തീന്‍ ജനതയോട് അവര്‍ കാണിക്കുന്ന ക്രൂരതയാണ് അറബികള്‍ ഇസ്രായേലിനെ അകറ്റി നിര്‍ത്താന്‍ കാരണം. എന്നാല്‍ ഇസ്രായേലുമായി ആദ്യം ബന്ധം സ്ഥാപിച്ച രാജ്യം ഈജിപ്താണ്. ഇസ്രായേലുമായി യുദ്ധം ചെയ്യാന്‍ മുന്നിലുണ്ടായിരുന്നതും ഈജിപ്ത് ആയിരുന്നു. കാലം മാറിയപ്പോള്‍ ഇസ്രായേലുമായി കോടികളുടെ കരാര്‍ ഒപ്പുവച്ചു ഈജിപ്ത്.

qatar egypt israel gas updates

ഇസ്രായേലിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് പ്രകൃതി വാതക കയറ്റുമതി. ഈജിപ്തുമായി 3500 കോടി ഡോളറിന്റെ കരാറാണ് ഇസ്രായേല്‍ ഒപ്പുവച്ചിരിക്കുന്നത്. ഇസ്രായേല്‍ ചരിത്രത്തില്‍ ഇത്രയും വലിയ വാതക കരാര്‍ ആദ്യമാണ്. എന്നാല്‍ ഈജിപ്ത് അവിടെയും അവസാനിപ്പിച്ചില്ല. ഇപ്പോള്‍ ഖത്തറുമായും വാതക കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്. ഖത്തറും ഈജിപ്തും തമ്മിലുള്ള കരാറിന്റെ വിവരങ്ങള്‍ പുറത്തുവന്നു.

ലോകത്തെ പ്രധാന എല്‍എന്‍ജി കയറ്റുമതി രാജ്യമാണ് ഖത്തര്‍. പ്രകൃതി വാതകം ചില മാറ്റം വരുത്തിയാണ് കപ്പലിലും മറ്റും കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന എല്‍എന്‍ജി ആക്കി മാറ്റുന്നത്. ഖത്തറുമായി ഈജിപ്ത് എല്‍എന്‍ജി ഇറക്കുമതിയിലും വില്‍പ്പനയിലും കരാറുണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഈജിപ്തിലെ ഐന്‍ സുഖ്‌ന, ദമിയ്ത്ത തുറമുഖങ്ങളിലേക്ക് ഖത്തറില്‍ നിന്ന് വാതകമെത്തും.

അന്ന് ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കി, ഇന്ന്...

വരുന്ന വേനലില്‍ 24 എല്‍എന്‍ജി ചരക്കു കപ്പലുകള്‍ ഖത്തര്‍ ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യും. ഈജിപ്തില്‍ വാതകം ഖനനം ചെയ്യുന്നുണ്ട്. കൂടാതെ ഇറക്കുമതി ചെയ്യുന്നുമുണ്ട്. പ്രകൃതി വാതകത്തിന്റെ ഹബ്ബായി മാറുകയാണ് ഈജിപ്തിന്റെ ലക്ഷ്യം. അതിനാണ് രണ്ട് വഴികളും സ്വീകരിക്കുവന്നത്. എന്നാല്‍ ഫലം കാണുന്നില്ല എന്നതാണ് സത്യം. താഴെ പറയുന്ന കണക്കുകള്‍ അതിന് തെളിവാണ്.

2024 ഒക്ടോബറില്‍ 3851 ദശലക്ഷം ക്യൂബിക് മീറ്റര്‍ വാതകം ഈജിപ്ത് ഉല്‍പ്പാദിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ 3525 ക്യൂബിക് ആയി കുറഞ്ഞു. ഒക്ടോബറില്‍ അല്‍പ്പം മെച്ചപ്പെട്ട് 3635 ക്യൂബിക് ആയി. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കാര്യമായ മുന്നേറ്റം ഈജിപ്തിന് സാധിച്ചിട്ടില്ല. ക്രൂഡ് ഓയില്‍, വാതകം എന്നവിയില്‍ സ്വയം പര്യാപ്തത നേടാന്‍ പദ്ധതി തയ്യാറാക്കി എന്നാണ് ഈജിപ്ത് പെട്രോളിയം മന്ത്രി കരീം ബദവി കഴിഞ്ഞ ദിവസവും പറയുന്നത്.

ഇസ്രായേല്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, സൈപ്രസില്‍ നിന്ന് വാതകം വാങ്ങാനും ഈജിപ്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതെല്ലാം വലിയ ചെലവേറിയതാണ് എന്നതാണ് മറ്റൊരു വെല്ലുവിളി. പ്രതിസന്ധി മറികടക്കാനുള്ള പോംവഴി ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുക എന്നതാണ്. ഇതിന് വേണ്ടി സഹായിക്കാമെന്ന് ഖത്തര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യമാണ് ഈജിപ്ത്. ഇപ്പോള്‍ സഹായം തേടുന്നതും ഖത്തറിനോടാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+