Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ 16 വിസാ കേന്ദ്രങ്ങള്‍ ജൂലൈ 1 മുതല്‍; അല്‍ ഹിന്ദിന് വന്‍ പദ്ധതി, ജോലി അവസരങ്ങളും

ദുബായ്: യു.എ.ഇയില്‍ താമസിക്കുന്ന നാല് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട്, വിസ, മറ്റ് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി പുതിയൊരു സംവിധാനം വരുന്നു. കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് ഗ്രൂപ്പിനാണ് ഈ കരാര്‍ ലഭിച്ചത്. ജൂലൈ 1 മുതല്‍ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലുമായി 16 പുതിയ സേവന കേന്ദ്രങ്ങള്‍ അല്‍ഹിന്ദ് തുറക്കും.

2011 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ യു.എ.ഇയില്‍ കൈകാര്യം ചെയ്തിരുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ ആയിരുന്നു. പാസ്പോര്‍ട്ട് പുതുക്കല്‍, വിസ അപേക്ഷകള്‍, ഒ.സി.ഐ കാര്‍ഡ് അപേക്ഷകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പി.സി.സി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ദുബായിലെ കോണ്‍സുലേറ്റ് ജനറലുമായും ബന്ധപ്പെട്ട എല്ലാ പ്രധാന കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുമായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി അല്‍ഹിന്ദ് കേന്ദ്രങ്ങളെ ആശ്രയിക്കാം.

uae al hind indian visa center

ഇന്ത്യന്‍ എംബസി ലേല പ്രക്രിയയിലൂടെയാണ് ഈ കരാര്‍ അല്‍ഹിന്ദിന് ഔദ്യോഗികമായി നല്‍കിയത്. അല്‍ഹിന്ദ്, വി.എഫ്.എസ് ഗ്ലോബല്‍, ഡു ഡിജിറ്റല്‍ ഗ്ലോബല്‍, എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ എന്നിങ്ങനെ നാല് പ്രധാന കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തതിനാലാണ് അല്‍ഹിന്ദിന് കരാര്‍ ലഭിച്ചതെന്ന് എംബസി അറിയിച്ചു.

പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍, ഇന്ത്യന്‍ വിസ അപേക്ഷകള്‍, ഒ.സി.ഐ കാര്‍ഡ് സേവനങ്ങള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍, അപ്പോസ്റ്റൈല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവയെല്ലാം പുതിയ കരാറില്‍ ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ജൂലൈ 1 മുതല്‍ ഔദ്യോഗികമായി സേവനങ്ങള്‍ ആരംഭിക്കുമെന്നും യു.എ.ഇയിലുടനീളം പ്രവര്‍ത്തനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഏകീകൃത ഫീസ് 19 ദിര്‍ഹം

ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് അല്‍ഹിന്ദ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ടി പറഞ്ഞു. എംബസി ഫീസുകള്‍ക്ക് പുറമെ ഫോട്ടോ എടുക്കല്‍, ഫോട്ടോ കോപ്പി തുടങ്ങിയ സേവനങ്ങള്‍ക്ക് 19 ദിര്‍ഹം ഏകീകൃത ഫീസായി ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, അല്‍ ഐന്‍, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലായി 16 കേന്ദ്രങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് ദുബായ്, അബുദാബി നഗരങ്ങള്‍ക്ക് പുറത്തുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് യാത്രാ സമയം ഗണ്യമായി കുറയ്ക്കും.

ബാക്ക്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അപേക്ഷാ പ്രക്രിയ പൊതുവെ പരിചിതമായിരിക്കുമെങ്കിലും, നവീകരിച്ച ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പ്രോസസ്സിംഗ് ടൂളുകളും അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഈ മാറ്റം യു.എ.ഇയില്‍ ഒരു വലിയ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. സബ്മിഷന്‍ ഓഫീസര്‍മാര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍, ബ്രാഞ്ച് ഹെഡ്ഡുകള്‍, ഫ്രണ്ട് ഡെസ്‌ക് സ്റ്റാഫ് എന്നിവയുള്‍പ്പെടെ 300-ല്‍ അധികം തസ്തികകളിലേക്ക് അല്‍ഹിന്ദ് നിയമനം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ റെസിഡന്‍സ് വിസയുള്ള പുതിയ ബിരുദധാരികളെയും പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

1992-ല്‍ കേരളത്തില്‍ സ്ഥാപിതമായ അല്‍ഹിന്ദ് ഗ്രൂപ്പ് 1990-കളുടെ മധ്യത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആഭ്യന്തര എയര്‍ലൈന്‍ പദ്ധതി തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചതോടെ ഇന്ത്യയില്‍ വ്യോമയാന രംഗത്തും വലിയ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് അല്‍ഹിന്ദ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+