യുഎഇയില്‍ വണ്‍ സ്റ്റോപ്പ് സിസ്റ്റം; ജിസിസിയില്‍ ആദ്യം, 6 രാജ്യങ്ങളിലേക്ക് ഒറ്റവിസ പിന്നാലെ വരും
ദുബായ്: ജിസിസി രാജ്യങ്ങളിലെ യാത്രയ്ക്ക് പുതിയ രൂപം കൈവരികയാണ്. ആദ്യ പടിയായി വണ്‍ സ്റ്റോപ്പ് യാത്രാ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചു. യുഎഇയിലും ബഹ്റൈനിലുമാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. വിജയകരമായാല്‍ ആറ് ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
കുവൈത്തില്‍ ചേര്‍ന്ന 42ാം ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. ഡിസംബറിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ രണ്ട് രാജ്യങ്ങളില്‍ പദ്ധതി നടപ്പാക്കുക. തൊട്ടുപിന്നാലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. എന്താണ് വണ്‍ സ്റ്റോപ്പ് ട്രാവല്‍ സിസ്റ്റം എന്ന് അറിയാമോ? വിശദീകരിക്കാം...

ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കുകയാണ് ഉദ്ദേശം. ആറ് രാജ്യങ്ങളിലെയും പൗരന്മാര്ക്ക് മാത്രമാണ് നേട്ടം ലഭിക്കുക. ആദ്യഘട്ടത്തില്‍ യുഎഇയിലും ബഹ്റൈനിലുമാണ് വണ്‍ സ്റ്റോപ്പ് സിസ്റ്റം. യാത്രയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരു സ്ഥലത്ത് വച്ച് പൂര്‍ത്തിയാക്കുന്നതാണ് പദ്ധതി. ഒന്നിലധികം പരിശോധനകള്‍ ഇതോടെ ഒഴിവാകും.
ഇമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധന തുടങ്ങി എല്ലാ നടപടികളും ഒരു സ്ഥലത്ത് ഒരുക്കും. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പദ്ധതി സംബന്ധിച്ച സ്ഥിരീകരണം നല്കി. അടുത്ത മാസം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇക്കും ബഹ്റൈനുമിടയില്‍ വിമാനയാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
വിമാനം കയറും മുമ്പ് എല്ലാം ഓകെ
യുഎഇയിലും ബഹ്റൈനിലും നടപ്പാക്കുന്ന പദ്ധതി വിജയകരമായാല്‍ ആറ് ജിസിസി രാജ്യങ്ങളിലേക്കും പദ്ധതി വിപുലീകരിക്കുമെന്ന് അല്‍ ബുദൈവി പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുകയാണ് ചെയ്യുക. യുഎഇയില്‍ നിന്ന് ബഹ്റൈനിലെത്തുന്ന വ്യക്തിക്ക് പിന്നീടൊരു പരിശോധ ഉണ്ടാകില്ല. ആഭ്യന്തര വിമാനത്തില്‍ എത്തിയ പോലെ പരിഗണിക്കും.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ നടപ്പാക്കന്‍ ഒരുങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഏതെങ്കിലും ഒരു രാജ്യത്തെ വിസ ലഭിക്കുന്ന വ്യക്തിക്ക് ആറ് രാജ്യങ്ങളിലും യാത്ര ചെയ്യാന്‍ തടസങ്ങളുണ്ടാകില്ല. യൂറോപ്പില്‍ നിലവിലുള്ള ഷെങ്കണ്‍ വിസയുടെ മാതൃകയിലാകുമിത്. ഓരോ രാജ്യങ്ങളിലേക്കും പ്രത്യേകം വിസകള്‍ ആവശ്യം വരില്ല. അതുകൊണ്ടുതന്നെ പണം ലാഭിക്കാനും യാത്ര എളുപ്പമാക്കാനും സഹായിക്കും.
അധികം വൈകാതെ ജിസിസി ഏകീകൃത വിസ നടപ്പാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിസിസി ഗ്രാന്റ് ടൂറിസ്റ്റ് വിസ എന്നാണ് ഇത് അറിയപ്പെടുക. ജിസിസി രാജ്യങ്ങളുടെ സഹകരണം ശക്തമാകാനും ഇത് സഹായിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പേ പദ്ധതി ചര്‍ച്ച ചെയ്തിരുന്നു എങ്കിലും അനൈക്യമാണ് തടസമായത്. പദ്ധതി നടപ്പായാല്‍ ഗള്‍ഫ് മേഖല ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.
-
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
യുഎഇയിലേക്ക് ഭീമൻ ചരക്ക് വിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി; ലുലുവിലേക്കെത്തിയത് 80 ടൺ











Click it and Unblock the Notifications