Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ ട്രെയിനെത്തും, ക്യൂ നില്‍ക്കേണ്ട; വമ്പന്‍ പദ്ധതിയുമായി ദുബായ്

വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ നേരിടേണ്ടി വരുന്ന നീണ്ട ക്യൂവുകള്‍ ഒഴിവാക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി ദുബായ്. ദുബായിലെ പുതിയ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം രൂപകല്‍പ്പന ചെയ്യുന്നത് യാത്രക്കാര്‍ക്ക് ഒട്ടും കാത്തുനില്‍ക്കേണ്ടി വരാത്ത വിധത്തിലാണ്. യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇവിടെ ക്രമീകരിക്കുന്നത്.

തിരൂര്‍ അടക്കം കേരളത്തില്‍ പുതിയ നാല് ജില്ലകള്‍ കൂടി? ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ
തിരൂര്‍ അടക്കം കേരളത്തില്‍ പുതിയ നാല് ജില്ലകള്‍ കൂടി? ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ

യാത്രക്കാരുടെ ലഗേജുകള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പോ യാത്രാമധ്യേയോ നേരിട്ട് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ഇതിലൂടെ സൗകര്യമുണ്ടാകും. അതുവഴി എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം ബാഗേജ് രജിസ്‌ട്രേഷനായി യാത്രക്കാര്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാം. ഇമിഗ്രേഷന്‍, സെക്യൂരിറ്റി, കസ്റ്റംസ് പരിശോധനകള്‍ക്കായി യാത്രക്കാര്‍ക്ക് യാതൊരുവിധ തടസ്സങ്ങളും ഇവിടെ ഉണ്ടാകില്ല.

Dubai Al Maktoum International Airport

ഇതിനെ 'നോ റെഡ് ലൈറ്റ്‌സ്' (തടസങ്ങളില്ലാത്ത പാത) എന്നാണ് ദുബായ് എയര്‍പോര്‍ട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഫിത്ത്‌സ് വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യാതൊരുവിധ കാത്തുനില്‍പ്പുമില്ലാതെ നേരിട്ട് അതാത് വിമാനങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയിലാകും ഈ പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിക്കുക. യാത്ര കൂടുതല്‍ സുഗമവും ആസ്വാദ്യകരവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലഗേജ് കൈകാര്യം ചെയ്യുന്ന അത്യാധുനിക ബാഗേജ് ഹാന്‍ഡ്ലിങ് സിസ്റ്റമാണ് വിമാനത്താവളത്തിലെ മറ്റൊരു പ്രത്യേകത. ഓരോ മണിക്കൂറിലും പതിനായിരക്കണക്കിന് ബാഗുകള്‍ യാതൊരു പിഴവുമില്ലാതെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഗേജുകള്‍ സ്വയമേവ സ്‌ക്രീനിംഗ് നടത്തി സുരക്ഷിതമായി വിമാനങ്ങളിലേക്ക് മാറ്റും.

കോഴിക്കോടും, തിരുവനന്തപുരത്തും മെട്രോ യാഥാര്‍ത്ഥ്യമാകും; ബജറ്റില്‍ 20 കോടി രൂപ
കോഴിക്കോടും, തിരുവനന്തപുരത്തും മെട്രോ യാഥാര്‍ത്ഥ്യമാകും; ബജറ്റില്‍ 20 കോടി രൂപ

വിമാനമിറങ്ങുന്ന യാത്രക്കാര്‍ക്ക് മിനിറ്റുകള്‍ക്കകം ലഗേജ് തിരികെ ലഭിക്കാനും ഇത് സഹായിക്കും. അല്‍ മക്തൂം വിമാനത്താവളത്തിനുള്ളില്‍ അത്യാധുനിക ഭൂഗര്‍ഭ റെയില്‍ സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവര്‍ എന്ന് വിളിക്കുന്ന ഈ ഇന്റഗ്രേറ്റഡ് സിസ്റ്റത്തില്‍ ഉയര്‍ന്ന സാങ്കേതികതയുള്ള നിരവധി മള്‍ട്ടി-ട്രാക്ക് ട്രെയിനുകളാകും ഉപയോഗിക്കുക.

പ്രധാന സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 14 സ്റ്റോപ്പുകള്‍ ഈ ഭൂഗര്‍ഭ മെട്രോ റൂട്ടില്‍ ഉണ്ടാകും. കണക്റ്റിംഗ് ഫ്‌ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തിലും കുറഞ്ഞ സമയത്തിലും കണക്റ്റിങ് സര്‍വീസുകളുടെ ഭാഗമാകാന്‍ ഇത് സഹായിക്കും. വെറുമൊരു വിമാനത്താവളം എന്നതിലപ്പുറം റോഡ്, റെയില്‍, വ്യോമ ഗതാഗത ശൃംഖലകള്‍ പരസ്പരം കോര്‍ത്തിണക്കി വികസിപ്പിക്കുന്ന ഒരു ബൃഹത്തായ ഗതാഗത ഹബ്ബായാണ് അല്‍ മക്തൂം എയര്‍പോര്‍ട്ട് രൂപകല്‍പ്പന ചെയ്യുന്നത്.

അളവറ്റ ധനം കൈയിലേക്ക്! ചന്ദ്രസംക്രമണത്തില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം
അളവറ്റ ധനം കൈയിലേക്ക്! ചന്ദ്രസംക്രമണത്തില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

യുഎഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ എത്തിഹാദ് റെയിലിനും അല്‍ മക്തൂം വിമാനത്താവളത്തില്‍ പ്രത്യേകം സ്റ്റേഷന്‍ ഉണ്ടായിരിക്കും. ട്രെയിന്‍ റെയിലുകള്‍ വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് ട്രെയിന്‍ സ്റ്റേഷനുകളില്‍ നിന്ന് തന്നെ യാത്രാ പരിശോധനകളും ചെക്ക്-ഇന്‍ പ്രക്രിയകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. ഇത് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ദുബായിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് വലിയ തോതില്‍ ആശ്വാസമേകും.

കൂടാതെ ദുബായിലെ നിലവിലെ പ്രധാന വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി അല്‍ മക്തൂം എയര്‍പോര്‍ട്ടിനെ നേരിട്ട് ബന്ധിപ്പിക്കുന്ന എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനും പ്ലാനിലുണ്ട്. ഏകദേശം 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍പ്പാതയാണ് ഇതിനായി ദുബായ് ഒരുക്കുന്നത്. ദുബായ് എയര്‍പോര്‍ട്ടിലെ റെഡ് ലൈന്‍ മെട്രോ സ്റ്റേഷനില്‍ നിന്നും തുടങ്ങി ജബല്‍ അലിയിലെ അല്‍ മക്തൂം എയര്‍പോര്‍ട്ട് വരെയുള്ള യാത്രാസമയം ഇതിലൂടെ കുറയും.

അഞ്ച് നിര്‍ദ്ദിഷ്ട സ്റ്റേഷനുകളടങ്ങുന്ന ഈ മെട്രോ ലിങ്ക് പൂര്‍ത്തിയാകുന്നതോടെ ദുബായിലെ രണ്ട് വിമാനത്താവളങ്ങള്‍ക്കിടയിലെ യാത്ര അത്യാധുനിക വേഗത്തിലാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബായി മാറും. ഈ വിമാനത്താവളം പൂര്‍ണ്ണ സജ്ജമാകുന്നതോടെ വര്‍ഷത്തില്‍ 26 കോടിയിലധികം യാത്രക്കാരെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുക.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അഞ്ച് സമാന്തര വിമാന റണ്‍വേകള്‍, രണ്ട് വലിയ പാസഞ്ചര്‍ ടെര്‍മിനലുകള്‍, 430-ലധികം വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിപുലമായ സ്റ്റാന്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുതിയ വിമാനത്താവളത്തിന് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമുണ്ടായിരിക്കും.

പൂര്‍ണമായ രൂപത്തിലേക്ക് അല്‍ മക്തൂം എയര്‍പോര്‍ട്ട് മാറുന്നതോട് കൂടി ഇന്നത്തെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തലാക്കപ്പെടും. ഏകദേശം 128 ശതകോടി ദിര്‍ഹം മുടക്കിയാണ് ഈ ബൃഹത്തായ പദ്ധതി ദുബായ് യാഥാര്‍ത്ഥ്യമാക്കുന്നത്. 2032-ഓടെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+