കേരളത്തില്‍ മൂക്കുകുത്തി വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് നേരിയ വിലയിടിവ് മാത്രം.. ഇന്നത്തെ നിരക്ക് അറിയാം

ദുബായില്‍ സ്വര്‍ണ വില താഴേക്ക്. എണ്ണവിലയിലെ കുതിപ്പ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തിയേക്കുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചയോടെ ദുബായില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായി.

ബെംഗളൂരുവിലെ ട്രാഫിക് ഇനി സ്മൂത്താകും.. നടക്കുന്നത് കോടികളുടെ റോഡ് വികസന പദ്ധതികള്‍
ബെംഗളൂരുവിലെ ട്രാഫിക് ഇനി സ്മൂത്താകും.. നടക്കുന്നത് കോടികളുടെ റോഡ് വികസന പദ്ധതികള്‍

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിലയിലെ മാറ്റം വളരെ കുറവായിരുന്നു. വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 522.50 ദിര്‍ഹം എന്ന നിലയിലായിരുന്ന 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 522 ദിര്‍ഹമായി കുറഞ്ഞു. അതേസമയം, 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 483.75 ദിര്‍ഹത്തില്‍ നിന്ന് 483.50 ദിര്‍ഹമായി താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്നാണ് ദുബായ് വിപണിയിലും വില കുറഞ്ഞത്.

Gold Rate

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.42 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് ഏകദേശം 4,347.47 ഡോളര്‍ എന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും, തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഈ ആഴ്ച സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ ഏകദേശം 2 ശതമാനം ഇടിവുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണ നിക്ഷേപകര്‍ക്കും യുഎഇയിലെ ഉപഭോക്താക്കള്‍ക്കും എണ്ണവിലയിലെ വര്‍ധനവ് പുതിയൊരു വെല്ലുവിളിയായി മാറുകയാണ്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. മെയ് മാസത്തിന് ശേഷം ആദ്യമായി ഈ ആഴ്ച എണ്ണവില 100 ഡോളറിന് മുകളില്‍ അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മലയാളികള്‍ പുതിയ സ്വര്‍ണം വാങ്ങുന്നതിന് തന്ത്രം മാറ്റി... വില കൂടിയാലും പോക്കറ്റ് കാലിയാകില്ല
മലയാളികള്‍ പുതിയ സ്വര്‍ണം വാങ്ങുന്നതിന് തന്ത്രം മാറ്റി... വില കൂടിയാലും പോക്കറ്റ് കാലിയാകില്ല

ഗതാഗതം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ ചെലവ് വര്‍ധിപ്പിക്കുന്നതിലൂടെ ഉയര്‍ന്ന എണ്ണവില പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം. ഇത് കേന്ദ്ര ബാങ്കുകള്‍ക്ക് പലിശനിരക്ക് കുറയ്ക്കുന്നത് ബുദ്ധിമുട്ടാക്കുകയോ, അല്ലെങ്കില്‍ പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്‌തേക്കാം.

'ഊര്‍ജ്ജ ചെലവിലുണ്ടായ വര്‍ധനവ് ഭാഗികമായി കാരണമായ വിലക്കയറ്റ സമ്മര്‍ദ്ദം, പണപ്പെരുപ്പം തുടരാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു,' എന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി അനലിസ്റ്റായ മാനവ് മോദി പറഞ്ഞു. വെള്ളിയാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ നിരക്കാണ് സ്വര്‍ണത്തിന്റെ അടുത്ത പ്രധാന പരീക്ഷണം.

ജൂലൈയില്‍ 0.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ, ഓഗസ്റ്റില്‍ യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് 0.4 ശതമാനം ഉയര്‍ന്നു. ശക്തമായ ഈ ഉല്‍പ്പാദക വില കണക്കുകള്‍, യുഎസില്‍ പലിശനിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകരെ കൂടുതല്‍ പന്തയം വെക്കാന്‍ പ്രേരിപ്പിച്ചു. ഇത് സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

മിനിമം സാലറി 40000 രൂപ, 10 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയാകും!? ഫിറ്റ്‌മെന്റ് ഫാക്ടറോ ഇന്‍ക്രിമെന്റോ ലാഭം?
മിനിമം സാലറി 40000 രൂപ, 10 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയാകും!? ഫിറ്റ്‌മെന്റ് ഫാക്ടറോ ഇന്‍ക്രിമെന്റോ ലാഭം?

'പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കാണ് വരുന്നതെങ്കില്‍, അത് പലിശനിരക്ക് പലതവണ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ശക്തിപ്പെടുത്തും. ഇത് ട്രഷറി ബോണ്ട് വരുമാനവും ഡോളറിന്റെ മൂല്യവും ഉയര്‍ത്താനും സ്വര്‍ണത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനും കാരണമായേക്കാം,' എന്ന് എക്സ്നെസ്സിലെ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് ലീഡ് ആയ വായല്‍ മകാറെം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സ്വര്‍ണം പലിശ വരുമാനം നല്‍കുന്നില്ല. അതിനാല്‍, പലിശ ലഭിക്കുന്ന മറ്റ് ആസ്തികളെ അപേക്ഷിച്ച് ബോണ്ട് വരുമാനം വര്‍ധിക്കുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറച്ചേക്കാം. പണപ്പെരുപ്പവും പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളും വിലയെ ബാധിക്കുന്നുണ്ടെങ്കിലും, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തിന് ഒരു പരിധിവരെ പിന്തുണ നല്‍കുന്നുണ്ട്. ഈ സംഘര്‍ഷം എണ്ണവില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുകയും വിപണിക്ക് പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജ ചെലവ് വര്‍ധിക്കുന്നത് പണപ്പെരുപ്പ പ്രതീക്ഷകള്‍ ഉയര്‍ത്തുകയും, പണപ്പെരുപ്പത്തിനെതിരായ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പിന്തുണ നല്‍കുകയും ചെയ്‌തേക്കാം. എന്നാല്‍ അതേസമയം, ഇത് പലിശനിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യാം, ഇത് പക്ഷെ സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ചോദ്യം സ്വര്‍ണവിലയുടെ അടുത്ത ഗതി എന്തായിരിക്കും എന്നതാണ്.

യുഎസ് പണപ്പെരുപ്പ കണക്കുകള്‍, ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനങ്ങള്‍, ഡോളറിന്റെ മൂല്യം, കൂടാതെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതിനെ കാര്യമായി സ്വാധീനിക്കും. വെള്ളിയുടെ വിലയിലും ആഴ്ചയിലുടനീളം സമ്മര്‍ദ്ദം പ്രകടമായിരുന്നു. വെള്ളിയാഴ്ച 0.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 63.93 ഡോളറിലെത്തിയെങ്കിലും ആഴ്ചാവസാനത്തോടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.

പ്ലാറ്റിനം 1.2 ശതമാനം ഉയര്‍ന്ന് 1,798.63 ഡോളറിലെത്തിയപ്പോള്‍, പലേഡിയം 1.4 ശതമാനം വര്‍ധിച്ച് 1,299.91 ഡോളറിലുമെത്തി. എന്നിരുന്നാലും, പ്ലാറ്റിനത്തിന്റെയും പലേഡിയത്തിന്റെയും വിലയില്‍ ആഴ്ചാടിസ്ഥാനത്തില്‍ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+