Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ മതസ്ഥര്‍ക്കും പ്രവേശനം, എന്തുകൊണ്ട് ബാപ്‌സ് എന്ന പേര്? അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ പ്രത്യേകതകള്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാവനിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ കല്ലുകൊണ്ട് നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രം എന്നതിനുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന ഖ്യാതിയും ബാപ്‌സ് ഹിന്ദു മന്ദിര്‍ എന്ന ഈ ക്ഷേത്രത്തിനാണ്.

ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവായ പ്രമുഖ് സ്വാമി മഹാരാജ് ആണ് 1997 ലെ യുഎഇ സന്ദര്‍ശന വേളയില്‍ അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുക എന്ന ആശയം വിഭാവനം ചെയ്തത്. രാജ്യങ്ങള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍ എന്നിവയ്ക്കിടയില്‍ ഐക്യം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

Hindu Temple in Abu Dhabi

2015 ഓഗസ്റ്റില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഹിന്ദു ക്ഷേത്രത്തിനായി ഭൂമി സമ്മാനിച്ചത്. 2018 ഫെബ്രുവരി 10-ന് മുഴുവന്‍ രാജകുടുംബത്തിന്റെയും 250-ലധികം പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇന്ത്യയും യുഎഇയും ഒരു ധാരണാപത്രം ഒപ്പുവച്ചു.

ഇതിന് പിന്നാലെ ക്ഷേത്രത്തിനായുള്ള ആദ്യ ശിലാപ്രതിഷ്ഠാ പ്രാര്‍ത്ഥനയും നടന്നു. യുഎഇ സര്‍ക്കാര്‍ പിന്നീട് ക്ഷേത്രത്തിനായി 14 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ചു. യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ 2018 എപ്രിലില്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടു. 2019 ഡിസംബറില്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഇതിനായി ടണ്‍ കണക്കിന് പിങ്ക് മണല്‍ക്കല്ലുകളും മാര്‍ബിളുകളും വടക്കന്‍ രാജസ്ഥാനില്‍ നിന്ന് അബുദാബിയിലേക്ക് എത്തിച്ചു.

രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ ക്ഷേത്രത്തിനായി 402 വെളുത്ത മാര്‍ബിള്‍ തൂണുകള്‍ കൊത്തിയെടുത്തിട്ടുണ്ട്. മൃഗങ്ങള്‍, പക്ഷികള്‍, സംഗീതജ്ഞര്‍, ചന്ദ്രന്റെ ശില്‍പങ്ങള്‍ എന്നിവയാല്‍ തൂണുകള്‍ അലങ്കരിച്ചിരിക്കുന്നു. ഏകദേശം 108 അടി ഉയരമുള്ള ക്ഷേത്രം ഏകദേശം 27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

32.92 മീറ്റര്‍ (108 അടി) ഉയരവും 79.86 മീറ്റര്‍ (262 അടി) നീളവും 54.86 മീറ്റര്‍ (180 അടി) വീതിയുമുള്ള ക്ഷേത്രം, ആര്‍എസ്പി ആര്‍ക്കിടെക്സ് പ്ലാനേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ക്യാപിറ്റല്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതീകപ്പെടുത്തുന്ന ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങള്‍ ഉണ്ട്.

രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയില്‍ നിന്നുള്ള കഥകള്‍ വിവരിക്കുന്ന ഏഴ് ആരാധനാലയങ്ങളും ക്ഷേത്രത്തിലുണ്ട്. വെങ്കിടേശ്വരന്‍, സ്വാമിനാരായണന്‍, ജഗന്നാഥന്‍, അയ്യപ്പന്‍ തുടങ്ങിയ പ്രതിഷ്ഠകളാല്‍ ശിഖരങ്ങള്‍ അലങ്കരിച്ചിരിക്കുന്നു. ഭൂമി, ജലം, തീ, വായു, ബഹിരാകാശം എന്നിവയെ ആണ് 'ഡോം ഓഫ് ഹാര്‍മണി' പ്രതിനിധീകരിക്കുന്നത്. സമുച്ചയത്തിനുള്ളിലെ പ്രതീകാത്മക വെള്ളച്ചാട്ടം ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ ഉത്ഭവത്തെ പ്രതിഫലിപ്പിക്കുന്നു.

8000-10,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ട്. സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, എക്‌സിബിഷനുകള്‍, പഠനകേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് ഏരിയ, തീമാറ്റിക് ഗാര്‍ഡനുകള്‍, വാട്ടര്‍ ഫീച്ചറുകള്‍, ഫുഡ് കോര്‍ട്ട്, പുസ്തകങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സാമൂഹിക സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കുള്ള പൂര്‍ണ്ണമായ പ്രവര്‍ത്തന സ്ഥലമായാണ് ക്ഷേത്ര സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്.

രാമായണം, മഹാഭാരതം, പുരാണങ്ങള്‍ തുടങ്ങിയവയുടെ ശില്പചിത്രീകരണങ്ങളാണ് ക്ഷേത്രത്തിന് അകത്ത് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ദര്‍ശനത്തിന് സമയം ബുക്ക് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. ഫെബ്രുവരി 18 മുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+