ഖത്തര്‍ വാതകം തരുന്നത് നിര്‍ത്തിയാല്‍ എന്തു ചെയ്യും? ഒന്നും സംഭവിക്കില്ലെന്ന് ഇന്ത്യ, ബദല്‍ മാര്‍ഗം റെഡി
പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തില്‍ വാതക ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ് ഖത്തര്‍ എനര്‍ജി. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഇന്ത്യയുമായി ദീര്‍ഘകാല കരാറുള്ള രാജ്യം കൂടിയാണിത്. ഹോര്‍മുസ് അടച്ച സാഹചര്യത്തിലാണ് ഖത്തര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്.
എന്നാല്‍ ഖത്തറിന്റെ തീരുമാനം ഇന്ത്യയെ പ്രതിസന്ധിയിലാക്കുമോ? ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന പ്രതികരണം. ഇന്ത്യ നിലവില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ഏകദേശം മൂന്നിലൊന്ന് വാതകം ഖത്തറില്‍ നിന്നാണ്. ഇവ നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് വാതകം തരാന്‍ മറ്റു രാജ്യങ്ങള്‍ സന്നദ്ധമാണ്. ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.

ഇന്ത്യയില്‍ മതിയായ അളവില്‍ ലിക്വിഡ് പെട്രോളിയം ഗ്യാസും (എല്‍പിജി) ലിക്വിഡ് നാചുറല്‍ ഗ്യാസും (എല്‍എന്‍ജി) ഉണ്ട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമുണ്ടെങ്കില്‍ ആഗോള വിപണിയില്‍ ലഭ്യമാണ് എന്ന പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്. ഒന്നിലധികം രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ഇന്ത്യ ബന്ധപ്പെടുകയും ചെയ്തു.
ഒരു ദിവസം 195 മില്യണ്‍ മെട്രിക് സ്റ്റാന്റേര്‍ഡ് ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 60 ക്യൂബിക് മീറ്റര്‍ ഖത്തറില്‍ നിന്നാണ്. ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് പുതിയ സാഹചര്യത്തിലെ വെല്ലുവിളി. ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നിലധികം രാജ്യങ്ങളെ ആശ്രയിക്കുക എന്നതാണ് പുതിയ നയം.
കാനഡയും ഓസ്ട്രേലിയയും അമേരിക്കയും വാതകം തരും
ഇന്ത്യയ്ക്ക് വാതകം നല്കാന് തയ്യാറാണ് എന്ന് ഓസ്ട്രേലിയയും കാനഡയും അറിയിച്ചിട്ടുണ്ട്. മറ്റു മാര്‍ഗങ്ങളും ഇന്ത്യ തേടുന്നുണ്ട്. അടുത്തിടെ യുഎഇയുമായി വാതക കരാറില്‍ ഒപ്പുവച്ചിരുന്നു. കൂടാതെ അമേരിക്കയുമായും വാതക കരാറുണ്ട്. ഹോര്‍മുസിലെ തടസം യുഎഇക്കും ബാധകമാണ്. എന്നാല്‍ കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വാതകം വാങ്ങുന്നതിന് വെല്ലുവിളിയില്ല. പക്ഷേ, ഇവിടെ നിന്ന് വാങ്ങുന്ന വാതകത്തിന് ചെലവേറും.
അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി, ഒപെക് എന്നീ സംഘടനകളുമായി ഇന്ത്യ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. ആഗോള വിപണിയില്‍ വാതക-എണ്ണ ലഭ്യത കുറവില്ല എന്നതാണ് ചര്‍ച്ചകളില്‍ വ്യക്തമായത്. എന്നാല്‍ ഖത്തര്‍ ഉല്‍പ്പാദനം നിര്‍ത്തിയത് മാത്രമാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇതുകാരണം യൂറോപ്പില്‍ വാതകത്തിന് 40 ശതമാനം വില വര്‍ധനവുണ്ടായിട്ടുണ്ട്.
അമിതമായ വിലക്കയറ്റം ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ഊര്‍ജ കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഇന്ത്യ ഇടയ്ക്കിടെ നടത്തുന്നുണ്ട്. അമേരിക്കയില്‍ നിന്ന് വാതകം വാങ്ങാനുള്ള കരാറുമുണ്ട്. വാതകം ആവശ്യമെങ്കില്‍ അമേരിക്ക ലഭ്യമാക്കും. ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ വിപണിയെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ആവശ്യമുള്ള വാതകം കിട്ടുന്നതിന് ഇന്ത്യയ്ക്ക് തടസമുണ്ടാകില്ല എന്നാണ് പ്രതീക്ഷ.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
പാചകവാതക, സിഎൻജി വിലയിൽ മാറ്റമില്ലെന്ന് അദാനി ഗ്യാസ് ലിമിറ്റഡ്;വാണിജ്യ ഗ്യാസ് വിതരണം വെട്ടിക്കുറച്ചു -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്














Click it and Unblock the Notifications