യുഎഇ 'ഫോര്‍വേഡ്' കളിക്കുന്നു; ഇന്ത്യയുടെ കമ്മി 350 കോടി ഡോളര്‍... എഫ്ടിഎ നേട്ടമാക്കി ഗള്‍ഫ് രാജ്യം
അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവച്ചത് 2022ലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വിപുലീകരിക്കാന്‍ സഹായകമാകുന്നതായിരുന്നു കരാര്‍. ഇറക്കുമതി കയറ്റുമതി ചെയ്യുന്നതില്‍ പരസ്പരം ഇളവുകള്‍ അനുവദിക്കുന്ന കരാറില്‍ നിന്ന് കൂടുതല്‍ നേട്ടം കൊയ്യുന്നത് യുഎഇ ആണെന്നാണ് പുതിയ കണക്കുകള്‍.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി വര്‍ധിക്കുന്നു എന്ന പുതിയ വിവരം ആശങ്കപ്പെടുത്തുന്നു. വാണിജ്യ മന്ത്രാലയത്തിന്റെ ഒക്ടോബറിലെ കണക്ക് പ്രകാരം യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 70 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വന്‍തോതില്‍ കൂടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിക്ക് ഒച്ചിന്റെ വേഗതയേ ഉള്ളൂ.

ഒരു രാജ്യത്തിന്റെ വ്യാപാര കമ്മി കണക്കാക്കുന്നത് കയറ്റുമതിയും ഇറക്കുമതിയും ഒത്തുനോക്കിയാണ്. കയറ്റുമതി ഉയര്‍ന്നു നില്‍ക്കുന്നതാണ് വികസിത രാജ്യത്തിന്റെ ഒരു സൂചിക. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറക്കുമതിയാണ് ഉയര്ന്നുനില്ക്കുന്നത്. അതായത്, ഇന്ത്യയുടെ പണം കൂടുതല്‍ വിദേശത്തേക്ക് ഒഴുകുന്നു എന്ന് ചുരുക്കം.
വ്യാപാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. നികുതികളില്‍ ഇളവ് നല്‍കിയും കടലാസ് ജോലികള്‍ കുറച്ചും വ്യാപാരം കൂടുതല്‍ മികവുറ്റതാക്കുകയാണ് സ്വതന്ത്ര്യ വ്യാപാര കരാര്‍. യുഎഇയുമായി ഇന്ത്യ എഫ്ടിഎ ഒപ്പുവച്ചത് വലിയ നേട്ടമായി വ്യവസായ ലോകം വിലയിരുത്തിയിരുന്നു എങ്കിലും വന്‍മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്ന് ഒക്ടോബറിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 70 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ കണക്കുകളുമായി അടിസ്ഥാനമാക്കിയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 350 കോടി ഡോളറായി വര്‍ധിച്ചുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്തംബറിലെ വ്യാപാര കമ്മി 247 കോടി ഡോളറായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഇന്ത്യയുടെ ഇറക്കുമതി 38.64 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24.91 ബില്യണ്‍ ഡോളറായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20.93 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 18 ബില്യണായിരുന്നു. ഇറക്കുമതിയില്‍ വലിയ വര്‍ധനവുണ്ടായപ്പോള്‍ കയറ്റുമതിയില്‍ നേരിയ മുന്നേറ്റം മാത്രമാണെന്ന് കണക്കുകളില്‍ വ്യക്തം.
വെള്ളി ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍, ഈത്തപ്പഴം ഉള്‍പ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, ക്രൂഡ് ഓയില്‍, കെമിക്കല്‍സ്, സുഗന്ധ ദ്രവ്യം, ഇരുമ്പ്-ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുമുണ്ട്. പാകിസ്താന് ഉള്‍പ്പെടെയുള്ള മൂന്നാംകക്ഷികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ യുഎഇ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ ആശങ്ക പരിശോധിക്കുമെന്ന് യുഎഇ ഉറപ്പ് നല്‍കിയിട്ടുണ്ട്.
-
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ












Click it and Unblock the Notifications