ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു: പൈലറ്റ് മരിച്ചു
ദുബായ്: ദുബായ് എയർ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യന്‍ യുദ്ധവിമാനം തകർന്നു വീണൂ. അപകടത്തില്‍ പൈലറ്റ് മരണപ്പെട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് എടുത്ത തേജസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുകയായിരുന്നു വിമാനം.
വിമാനം രണ്ടു ലാപ് അഭ്യാസപ്രകടനം നടത്തിയ ശേഷം മൂന്നാമത്തെ റൗണ്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകർന്ന് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുബായ് എയർ ഷോ താല്‍ക്കാലികമായി നിർത്തിവെച്ചു. അപകടം ഇന്ത്യൻ എയർഫോഴ്സ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

"ഇന്ന് ദുബായ് എയർഷോയിലെ ഒരു ആകാശപ്രദർശനത്തിനിടെ ഒരു IAF തേജസ് വിമാനം അപകടത്തിൽപ്പെട്ടു. പൈലറ്റിന് ജീവന്‍ നഷ്ടമായതില്‍ ഇന്ത്യന്‍ എയർ ഫോഴ്സ് ആഴത്തിൽ ദുഃഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അപകടകാരണം അറിയാൻ അന്വേഷണം ആരംഭിക്കുന്നു." ഇന്ത്യൻ എയർഫോഴ്സ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പൈലറ്റിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തേജസ്
ഹിന്ദുസ്ഥാൻ ആർണോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന 4.5 ജനറേഷൻ മൾട്ടി-റോൾ ഫൈറ്റർ ജെറ്റാണ് തേജസ്. 1984-ൽ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) പ്രോഗ്രാം പ്രകാരം 2001-ൽ ആദ്യ പറക്കല്‍ വിജയകരമായി പൂർത്തിയാക്കി. ജനറൽ ഇലക്ട്രിക് F404 എഞ്ചിൻ ഉപയോഗിക്കുന്ന ഈ ജെറ്റ്, ലോകത്തിലെ ഏറ്റവും ലഘുവായ ഫൈറ്ററുകളിലൊന്നാണ്. ഏർ-ഡിഫൻസ്, ഓഫൻസീവ് എയർ സപ്പോർട്ട്, ക്ലോസ് കോംബാറ്റ് മിഷനുകൾക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഇന്ത്യൻ വായുസേനയുടെ ആധുനികവൽക്കരണത്തിന്റെ പ്രധാന ഭാഗമാണ് തേജസ് Mk1A വേരിയന്റിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 2024 മാർച്ചിൽ ജയ്സൽമേറിൽ (രാജസ്ഥാൻ) നടന്ന ട്രെയിനിംഗ് സോർട്ടിയിൽ ഒരു തേജസ് വിമാനം അപകടത്തില്‍പ്പെട്ടിരുന്നെങ്കിലും പൈലറ്റ് സുരക്ഷിതമായി ഇജക്റ്റ് ചെയ്തു.
ദുബായ് എയർഷോ
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആവിയേഷൻ ഷോയാണ് ദുബായ് എയർഷോ. വാണിജ്യ-സൈനിക വിമാനങ്ങൾ, UAVകൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ സ്റ്റാറ്റിക്, ഫ്ലൈയിംഗ് ഡിസ്പ്ലേകൾക്ക് പുറമെ, ഈ വർഷം ഇമിറേറ്റ്സും ഫ്ലൈഡുബായും ബില്യൺ ഡോളർ കരാറുകൾ പ്രഖ്യാപിച്ചു. തേജസിന്‍റെ പ്രദർശനം ഇന്ത്യയുടെ ആത്മനിർഭർ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു, പക്ഷേ ഈ അപകടം അതിന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ചോദ്യവും ഉയർത്തുന്നു. അഭ്യൂഹങ്ങൾക്ക് വിപരീതമായി, മുൻ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓയിൽ ലീക്കേജ് ക്ലെയിമുകൾ തെറ്റാണെന്നും സർക്കാർ സ്ഥിരീകരിച്ചിരുന്നു.
-
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
യുഎഇയിലേക്ക് ഭീമൻ ചരക്ക് വിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി; ലുലുവിലേക്കെത്തിയത് 80 ടൺ











Click it and Unblock the Notifications