Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്‍; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്

ഇറാന്‍ ഒരു ഭാഗത്തും അമേരിക്കയും ഇസ്രായേലും മറുഭാഗത്തുമായി നടക്കുന്ന യുദ്ധം പുതിയ തലത്തിലേക്ക്. ഇസ്രായേലിന്റെ ഗാസ, ലബ്‌നാന്‍ യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമാണ് കാഴ്ച. ഇറാനുമായുള്ള യുദ്ധത്തില്‍ ഇരുഭാഗത്തും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇറാനില്‍ ഇതുവരെ 1300ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ 12 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.

ഖത്തര്‍, ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്‍, അനാവശ്യ ധൃതി വേണ്ട
ഖത്തര്‍, ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്‍, അനാവശ്യ ധൃതി വേണ്ട

അതിനിടെയാണ് നിരവധി അമേരിക്കന്‍ സൈനികരെ തങ്ങള്‍ തടവിലാക്കി എന്ന് ഇറാന്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനികര്‍ കൊല്ലപ്പെട്ടു എന്ന് അമേരിക്ക പറയുമെങ്കിലും പലരും തങ്ങളുടെ തടവിലാണ് എന്ന് ഇറാന്‍ പറയുന്നു. സത്യം കൂടുതല്‍ കാലം അമേരിക്കക്ക് മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും അലി ലാരിജാനി പറഞ്ഞു.

iran capture us soldiers us denied

അതേസമയം, ഇറാന്റെ വാദം തള്ളി അമേരിക്ക. ഇറാന്‍ കള്ളം പറയുകയാണ് എന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് വക്താവ് പറയുന്നു. അതിനിടെ, കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കൈമാറുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തു. വലിയ ദുഖമുള്ള ദിനമാണിത് എന്ന് ട്രംപ് പറഞ്ഞു. യുദ്ധം പുനപ്പരിശോധിക്കുമോ എന്ന ചോദ്യത്തിന്, അമേരിക്ക വളരെ മുന്നിലാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര്
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര്

യുഎസ് സൈന്യത്തിന് കൂടുതല്‍ നഷ്ടം നേരിട്ടേക്കാമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതിനിടെ, കുവൈത്തില്‍ സൈനിക ഓഫീസര്‍മാര്‍ ഇന്നും കൊല്ലപ്പെട്ടിട്ടുണ്ട്. യുഎഇയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കക്കും യൂറോപ്പിനുമിടയില്‍ ഐക്യമില്ലാത്തത് പ്രകടമാണ്. സ്വീഡന്‍ യുദ്ധത്തിനെതിരെ രംഗത്തുവന്നു. ബ്രിട്ടന്‍ ഇനി യുദ്ധത്തിന് വരേണ്ടതില്ലെന്ന് ട്രംപ് പ്രതികരിച്ചു.

മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പണിമുടക്കുന്നു

ഇറാഖിലും അഫ്ഗാനിലും അമേരിക്ക നടത്തിയ അധിനിവേശത്തിന് യൂറോപ്പിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇറാനെ ആക്രമിക്കുന്നതില്‍ അമേരിക്കയും ഇസ്രായേലും മാത്രമാണ് ഇതുവരെയുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കക്ക് കടുത്ത സമ്മര്‍ദ്ദമുണ്ട്. നേരത്തെ ഒപ്പുവച്ച ബിസിനസ് കരാറുകളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പിന്നാക്കം പോയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗള്‍ഫിലും ഇസ്രായേലിലും ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ അമേരിക്ക സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ചിലത് പണിമുടക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ജോര്‍ദാനിലെ പ്രതിരോധ സംവിധാനം തകര്‍ന്നു. പ്രതിരോധ സംവിധാനം തകര്‍ന്നാല്‍ ഇറാന്റെ മിസൈലുകള്‍ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും. ഇത് യുദ്ധത്തിന്റെ ഗതി മാറ്റും.

ദീര്‍ഘദൂര മിസൈലുകള്‍ ഇനി ഉപയോഗിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതിനിടെ ഇറാനിലെ പല മേഖലയിലും ഇസ്രായേലും അമേരിക്കയും ശക്തമായ ആക്രമണം തുടരുകയാണ്. ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം നടത്തില്ല എന്ന് ഇറാന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍, യുഎസ് താവളങ്ങള്‍ ഗള്‍ഫില്‍ നിലനില്‍ക്കുന്നതിനാല്‍ ആക്രമിക്കുമെന്ന് പിന്നീട് തിരുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+