യുഎഇ നടുങ്ങി; ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു, ആകാശപാത അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി, ആശങ്കയില്‍ പ്രവാസികള്‍
ദുബായ്: ഇറാന് തിരിച്ചടി ശക്തമാക്കിയതോടെ ജിസിസി രാജ്യങ്ങളിലേക്കും മിസൈലുള്‍ കുതിച്ചു. ഒമാന്‍ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ഈ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ എത്തുന്നത്. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന് തിരിച്ചടിയാണ് ഇറാന്റെ നീക്കം. ഇറാനില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇസ്രായേലിലെ ടെല്‍ അവീവില്‍ സ്ഫോടനമുണ്ടായി.
അബുദാബിയിലും ദുബായിലും സ്ഫോടനങ്ങളുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു. അബൂദാബിയില്‍ സ്ഫോടനം ഉണ്ടായി എന്ന് ഇവിടെയുള്ളവരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്ഫോടന ശബ്ദമുണ്ടായി. പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇതോടെ പ്രവാസികളും ആശങ്കയിലാണ്.

ഡല്‍ഹിയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഖത്തര്‍ എയര്‍വേയ്സ്, തുര്‍ക്കി വിമാനങ്ങള്‍, യുഎഇ വിമാനങ്ങള്‍ എന്നിവയെല്ലാം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഗള്‍ഫ് രാജ്യങ്ങളെല്ലാം ആകാശ പാതകള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു വിമാനവും പറക്കില്ല. യുദ്ധമേഖലയില്‍ വിമാനം പറക്കുന്നത് വെടിവച്ചിടാന്‍ കാരണമാകും.
ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് പുറമെ ലബ്നാന്‍, സിറിയ, ഇറാഖ്, ഇറാന്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് രണ്ട് വരെ നിര്‍ത്തിയെന്ന് തുര്‍ക്കി വിമാന കമ്പനികള്‍ അറിയിച്ചു. ഇറാന്, ഇറാഖ്, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാത അടച്ചു. ഗള്‍ഫിലെ മിക്ക ഇന്ത്യന്‍ എംബസികളും പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരും പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം.
അബുദാബിയിലെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന വിവരം വന്നിട്ടുണ്ട്. നിരവധി മിസൈലുകള്‍ എത്തുകയും മിക്കതും യുഎഇ പ്രതിരോധിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പരമാധികാരത്തിന് എതിരായ ആക്രമണമാണ് ഇറാന് നടത്തുന്നത് എന്ന് യുഎഇ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാന് ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും യുഎഇയും ഖത്തറും വ്യക്തമാക്കി.
യാത്ര ചെയ്യാനാകാതെ പ്രവാസികള്‍
ഇസ്രായേലിലെ ആശുപത്രികൡ നിന്ന് രോഗികളെ ഭൂമിക്കടിയിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇസ്രായേലിലേക്ക് ഇറാന്റെ മിസൈലുകള്‍ തുടര്‍ച്ചയായി എത്തുന്നുണ്ട്. ഒരു കെട്ടിടത്തില്‍ മിസൈല്‍ പതിച്ചു. മിക്കതും ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. ഇറാനിലെ പല പ്രദേശങ്ങളിലും സ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്.
ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഇറാനിലെ സ്കൂളിലുണ്ടായ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചു. ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഇസ്രായേലും അമേരിക്കയും തുടങ്ങിയ യുദ്ധം എപ്പോള്‍ നിര്‍ത്തണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന് ഭീഷണി മുഴക്കി. എന്തുവന്നാലും മിസൈല്‍ ആക്രമണം തുടരുമെന്ന് ഇറാന് അറിയിച്ചു.
ഇറാഖിലും ആക്രമണം നടന്നിട്ടുണ്ട്. ഇസ്രായേലിലേക്ക് യമനിലെ ഹൂത്തികള്‍ മിസൈലുകള്‍ അയച്ചു. ബഹ്റൈനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായി എന്നാണ് വിവരം. ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനും പുറത്തിറങ്ങരുത് എന്നും അമേരിക്ക നിര്‍ദേശിച്ചു. ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങിയതില്‍ പ്രവാസികള്‍ ആശങ്കയിലാണ്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രവാസികള്‍ക്ക് ഇപ്പോള്‍ അസാധ്യമാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
സൗദിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു: 12 പേര്‍ക്ക് പരിക്ക് -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ













Click it and Unblock the Notifications