ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്
ടെഹ്റാന്: ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതീക്ഷ നല്കി ഇറാന്റെ പുതിയ പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന്. നേരത്തെ നടന്ന ആക്രമങ്ങളില്‍ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു. ഗള്‍ഫില്‍ പ്രതിസന്ധി ഇരട്ടിയാകുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.
ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന് ആക്രമിച്ചിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി ഇത് തുടരുകയാണ്. ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു എന്ന വിവരവും ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്ന് സന്തോഷം നല്കുന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇറാനില്‍ നിലവില്‍ ഭരണം നടത്തുന്നത് മൂന്നംഗ സമിതിയാണ്. പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, പണ്ഡിത സമിതി അംഗം എന്നിവരാണ് ഇതിലുള്ളത്. ഈ സമിതിയാണ് പുതിയ തീരുമാനം കൈകൊണ്ടത്. അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കേണ്ടതില്ല എന്നാണ് തീരുമാനം. അതേസമയം, അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ ആക്രമിക്കുകയും ചെയ്യും.
പ്രസിഡന്റ് പെഷസ്കിയാന് ഇക്കാര്യം അറിയിച്ചു എന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന് പ്രസിഡന്റ് മാപ്പ് ചോദിച്ചു എന്ന് അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഇറാന് പ്രസിഡന്റിന്റെ തീരുമാനം നടപ്പായാല്‍ ജിസിസി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഇനി വിമാനത്താവളങ്ങള്‍ക്കും മറ്റും നേരെ ആക്രമണം ഉണ്ടാകാനിടയില്ല.
ജിസിസി രാജ്യങ്ങളുടെ നിലപാട്
ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് അനുവദിക്കില്ലെന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഈ രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളാണ് ഇറാന് ലക്ഷ്യമിട്ടിരുന്നത്. മിസൈലുകള്‍ വെടിവച്ച് വീഴ്ത്തുന്ന സാഹചര്യത്തില്‍ അവശിഷ്ടങ്ങള്‍ വീണതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതിനിടെ മനപ്പൂര്‍വമായ ചില ആക്രമണങ്ങള്‍ ഇറാന് നടത്തി എന്ന് സംശയിക്കാവുന്ന സംഭവങ്ങളുമുണ്ടായി. ഖത്തറിലെയും കുവൈത്തിലെയും യുഎഇയിലെയും സൗദിയിലെയും വാണിജ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. എണ്ണ, വാതക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ഗള്‍ഫ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
ഇറാന് നേതൃത്വവുമായി കഴിഞ്ഞ ദിവസം ഖത്തര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇറാന്റെ പ്രതിനിധികളെ വിളിച്ചുവരുത്തി ജിസിസി രാജ്യങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഇറാന് ഒരടി പിന്നോട്ട് വെക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനം ലംഘിക്കപ്പെടുമോ എന്ന ആശങ്കയും ബാക്കിയാണ്. തുര്‍ക്കി, അസര്ബൈജാന് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത് തങ്ങളല്ല എന്നും ഇറാന് വ്യക്തമാക്കി.
-
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; കുടുങ്ങിയ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ -
കടലിൽ തീമഴ; ഇറാന്റെ ഡ്രോൺ കപ്പൽ തകർത്ത് യുഎസ്, ഞെട്ടിക്കുന്ന വീഡിയോ -
ഖത്തര്‍ വാതകം തരുന്നത് നിര്‍ത്തിയാല്‍ എന്തു ചെയ്യും? ഒന്നും സംഭവിക്കില്ലെന്ന് ഇന്ത്യ, ബദല്‍ മാര്‍ഗം റെഡി -
യുഎഇ പ്രവാസികള്‍ പെട്ടു; നാട്ടിലേക്ക് ടിക്കറ്റ് നിരക്ക് 7000 ദിര്‍ഹം വരെ, യാത്രക്കാര്‍ ഇതാണ് ചെയ്യേണ്ടത് -
യുഎസിന്റെ സര്‍പ്രൈസ് മൂവ്..! കടലില്‍ കുടുങ്ങിയ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാം; ഉപരോധത്തില്‍ ഇളവ് -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
ഇറാന് നിഷേധിച്ചു; ആ 2 ആക്രമണങ്ങളില്‍ പങ്കില്ല, സൈപ്രസിലെത്തിയത് ഇറാന്റെ ഡ്രോണ്‍ അല്ലെന്ന് യുകെ -
'സൈനിക സംഘര്‍ഷം ഒരു പ്രശ്നത്തിനും പരിഹാരമല്ല'; ഒടുവില്‍ പ്രതികരിച്ച് പ്രധാനമന്ത്രി -
ശമ്പളം മാര്‍ച്ച് 17ന് കിട്ടും; ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നീക്കം, വിസ ഇളവ് നല്‍കാനും യുഎഇ തീരുമാനം -
'ഇറാനെ ആക്രമിക്കുന്നതിന് മുൻപ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത്'? വിമർശിച്ച് തോമസ് ഐസക്













Click it and Unblock the Notifications