ഒമാന്‍ വമ്പന്‍ പദ്ധതിക്ക്; ക്രൂഡ് ഓയില്‍ ഒഴുകും, ഇന്ത്യയ്ക്കും നേട്ടം, കടലിലൂടെ ഇറാഖ് എണ്ണ വരും
മസ്കത്ത്: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. അമേരിക്കന്‍ അധിനിവേശ കാലത്ത് വിപണിയില്‍ നിന്ന് ഇറാഖിന്റെ എണ്ണ പൂര്‍ണമായും ഒഴിവായ മട്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ചിത്രം മാറി. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇറാഖ് ആണ്.
യുഎഇയുമായി ഒപ്പുവച്ചതിന് സമാനമായ സ്വതന്ത്ര വ്യാപാര കരാര്‍ ഒമാനുമായും ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും ഇക്കാര്യത്തിലുള്ള ചര്‍ച്ച 98 ശതമാനവും പൂര്‍ത്തിയാക്കി. വൈകാതെ കരാറിന്റെ പ്രഖ്യാപവനും ഒപ്പുവയ്ക്കലും ഉണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതിനിടെയാണ് ഒമാനും ഇറാഖും തമ്മില്‍ പുതിയ പൈപ്പ്ലൈന് കരാര്‍ വരുന്നത്. ഇന്ത്യയും ഇത് പ്രതീക്ഷയോടെയാണ് കാണുന്നത്...

ഇറാഖില്‍ നിന്ന് തുര്‍ക്കിയിലേക്ക് പൈപ്പ് ലൈന്‍ വഴി എണ്ണ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതുവഴി ഇറാഖിലെ എണ്ണ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും എത്തും. കുര്‍ദിസ്ഥാന്‍ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ഏകദേശ ധാരണയിലെത്തിയ ശേഷമാണ് തുര്‍ക്കിയും ഇറാഖും ഇക്കാര്യത്തില്‍ കരാറുണ്ടാക്കിയത്. തൊട്ടുപിന്നാലെയാണ് ഇറാഖ് ഒമാനിലേക്ക് പൈപ്പ്ലൈന് സ്ഥാപിക്കാന്‍ പോകുന്നത്.
ലോകത്തെ തന്ത്രപ്രധാന വ്യാപാര പാതയിലാണ് ഒമാന്റെ സ്ഥാനം. ഹോര്‍മുസ് കടലിടുക്കിലൂടെ ഒമാന്‍ കടലിലേക്ക് കടക്കുന്ന ചരക്കു കപ്പലുകള്‍ക്ക് അറബി കടലിലേക്കും മധ്യധരണ്യാഴിയിലേക്കും പോകാന്‍ അവസരമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇതുവഴി എത്താം. അതുകൊണ്ടുതന്നെ ഒമാനുമായുള്ള കരാര്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് ഇറാഖ് കരുതുന്നു.
സുപ്രധാന നീക്കം ഇങ്ങനെ
പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ സംബന്ധിച്ച് തത്വത്തില്‍ ധാരണയായി എന്ന് ഇറാഖ് എണ്ണ കമ്പനി ഡയറക്ടര്‍ ജനറല്‍ അലി നാസര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പൈപ്പ് ലൈന്‍ ഏത് വഴി കൊണ്ടുവരണം, ചെലവ് കുറഞ്ഞ വഴിയേത് തുടങ്ങിയ കാര്യങ്ങളിലാണ് ഇനി ചര്‍ച്ചകള്‍. കടലിലൂടെയും കരയിലൂടെയുമായിട്ടാകും പൈപ്പ്ലൈന് സ്ഥാപിക്കുക എന്ന് അലി നാസര്‍ കൂട്ടിച്ചേര്‍ത്തു.
ഒമാനിലെ റാസ് മര്‍ക്കസ് തുറമുഖത്ത് കൂറ്റന്‍ എണ്ണ സംഭരണ നിലയം സ്ഥാപിക്കുന്നുണ്ട്. ഒരു കോടി ബാരല്‍ വരെ സംഭരിക്കാന്‍ ശേഷിയുള്ളതാണ് ഈ കേന്ദ്രം. ഇറാഖില്‍ നിന്ന് പൈപ്പ്ലൈന് വഴി എത്തുന്ന ക്രൂഡ് ഓയില്‍ ഇവിടെയാകും സംഭരിക്കുക. ശേഷം സംസ്കരിച്ച് അവശ്യമുള്ള രാജ്യങ്ങളിലേക്ക് അയക്കും. ഇതുവഴി ഇറാഖിന്റെ എണ്ണ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഒമാന്‍ കമ്പനിയായ ഒക്യു ഗ്രൂപ്പുമായി ഇറാഖിന്റെ എണ്ണ കമ്പനിയായ സോമോ രണ്ട് പ്രധാന കരാറുകളാണ് ഒപ്പുവച്ചിരിക്കുന്നത്. റാസ് മര്‍ക്കസ് എണ്ണ സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ഒന്ന്. ഇറാഖിന്റെ എണ്ണ ആഗോള വിപണിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. ഇറാഖുമായും ഒമാനുമായും അടുത്ത സൗഹൃദമുള്ള ഇന്ത്യയ്ക്ക് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുമെന്ന് തീര്‍ച്ചയാണ്. പ്രത്യേകിച്ച് ഒമാനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചാല്‍.
-
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില











Click it and Unblock the Notifications