കുവൈത്ത് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി; മലയാളികള്‍ക്കെതിരെ കേസ്, 806 പേര് നിരീക്ഷണത്തില്‍
കുവൈത്തിലെ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് മുങ്ങിയവരില്‍ മലയാളികളും. ഇവര്‍ക്കെതിരെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി പോലീസില്‍ പരാതി നല്കി. കോട്ടയം, എറണാകുളം ജില്ലയിലുള്ളവരാണ് പ്രതികളില്‍ കൂടുതല്‍. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതി അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറി.
നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത്. 69 ലക്ഷം കുവൈത്ത് ദിനാറിന്റെ തട്ടിപ്പാണിത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 806 പേരാണ് നിരീക്ഷണത്തിലുള്ളത്. 2019നും 2023നുമിടയില്‍ കുവൈത്തില്‍ ജോലി ചെയ്തിരുന്നവരാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.

ഇവര്‍ ബാങ്കില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി വായ്പ എടുത്തിരുന്നു. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ചിലര്‍ എടുത്ത വായ്പ കോടി രൂപയ്ക്ക് മുകളില്‍ വരും. തിരിച്ചടവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നാട്ടിലേക്ക് വന്ന മലയാളികള്‍ പിന്നീട് അമേരിക്ക, ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലേക്ക് ജോലി ആവശ്യാര്‍ഥം പോയി എന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയതായി 13 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ മാത്രം വായ്പ എടുത്തത് ഒരു കോടി രൂപയില്‍ അധികം വരും. 2019 മുതല്‍ 2021 വരെയുള്ള കാലത്താണ് ഈ വായ്പകള്‍ എടുത്തിട്ടുള്ളത്. ബാങ്ക് പ്രതിനിധി മുഹമ്മദ് അല്‍ ഖത്തന്‍ കേരള പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുവൈത്തിലെ പ്രവാസികള്‍ കുടുങ്ങി
വായ്പ എടുത്ത ചിലര്‍ അല്‍പ്പം തിരിച്ചടച്ചിട്ടുണ്ടത്രെ. വിശ്വാസത്തിലെടുക്കാന്‍ വേണ്ടി ചെയ്ത തന്ത്രമാണോ ഇത് എന്നാണ് സംശയം. നേരത്തെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയവരിലും മലയാളികള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കവെയാണ് പുതിയ തട്ടിപ്പ്. ഇതോടെ കുവൈത്തിലെ മലയാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. ന്യായമായ ആവശ്യത്തിന് പോലും പ്രവാസികള്‍ക്ക് വായ്പ കിട്ടാത്ത അവസ്ഥ വരും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നടന്ന തട്ടിപ്പ് പുറത്തായത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കുവൈത്തിലെ അല്‍ അഹ്ലി ബാങ്കിലെ വായ്പ തട്ടിപ്പാണ്. ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടി രൂപയില്‍ അധികമായിരുന്നു തട്ടിയത്. അതിനേക്കാള്‍ ഇരട്ടിയാണ് അഹ്ലി ബാങ്കിന് നഷ്ടമായിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ശമ്പള രേഖകള്‍ കാണിച്ചാണ് പലരും കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത്. വായ്പ അടവ് തീരുന്നത് വരെ കുവൈത്തില്‍ താമസിക്കുമെന്ന നിബന്ധന പാലിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജോലി അപ്രതീക്ഷിതമായി രാജിവച്ച് യാതൊരു അറിയിപ്പും നല്‍കാതെ കുവൈത്ത് വിടുകയാണ് ചെയ്തിട്ടുള്ളത്. കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തവരാണ് തട്ടിപ്പ് നടത്തിയവരില്‍ കൂടുതലും.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications