കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവുകള്‍ അറിയാം; 3 മാസം, പരിധി വിട്ടാല്‍ വെട്ടിലാകും
കുവൈത്ത് സിറ്റി: നിയമ വിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച് ഭരണകൂടം. രേഖകള്‍ ക്രമപ്പെടുത്തുന്നതിനും നാട്ടിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്കുന്നതുമാണ് പൊതുമാപ്പ്. മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ ആരംഭിക്കും. ഇളവ് ഉപയോഗപ്പെടുത്താത്തവര്‍ പിന്നീട് കൂടുതല്‍ കുരുക്കിലാകും.
കൃത്യമായ രേഖകള്‍ ഇല്ലാതെ കുവൈത്തില്‍ താമസിക്കരുത് എന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. രേഖകളില്ലാതെ താമസിക്കുന്ന നിരവധി പേരുണ്ടെന്ന് അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂണ്‍ 17 വരെ നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും കുവൈത്തില്‍ താമസിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് രേഖകള്‍ ക്രമപ്പെടുത്തുന്നതിനുള്ള അവസരമുണ്ട്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 17ന് ആരംഭിക്കുന്ന പൊതുമാപ്പ് റമദാന് കൂടി പരിഗണിച്ചാണ്. രാജ്യത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരത്തിലെത്തിയ ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.
രേഖകളില്ലാതെ നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരും. പിഴയൊടുക്കിയാല്‍ ഇവര്‍ക്ക് പുതിയ താമസ രേഖ അനുവദിക്കും. നിയമവിരുദ്ധമായി താമസിച്ച ഓരോ ദിവസത്തിനും രണ്ട് ദിനാര്‍ ആണ് പിഴ. പരമാവധി പിഴ 600 ദിനാര്‍ ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, പിഴ നല്കാന് സാധിക്കാത്തവര്‍ക്ക് രാജ്യം വിട്ടുപോകാം. ഇവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരുന്നതിന് തടസമുണ്ടാകില്ല. പക്ഷേ, കുവൈത്ത് ഭരണകൂടം നടപ്പാക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഇവര്‍ക്ക് മടങ്ങി വരാന്‍ സാധിക്കുക. പൊതുമാപ്പ് കാലയളവ് ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി ലഭിക്കും.
ജൂണ്‍ 17ന് ശേഷം നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ഇവര്‍ക്ക് വീണ്ടും കുവൈത്തിലേക്ക് വരാന്‍ കഴിയാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തും. നിയമ പ്രകാരമുള്ള ശിക്ഷ വിധിച്ച ശേഷമാകും ഇത്തരക്കാരെ നാടുകടത്തുക എന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
ഏതെങ്കിലും കേസില്‍പെട്ട നിയമ വിരുദ്ധ താമസക്കാരുണ്ടെങ്കില്‍ അവര്‍ റസിഡന്സികാര്യ വകുപ്പിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട വകുപ്പ് അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് പ്രവാസികള്‍ നിയമ വിരുദ്ധമായി താമസിക്കുന്നുണ്ടെങ്കിലും കുവൈത്ത് ഭരണകൂടം കണക്ക് പുറത്തുവിട്ടിട്ടില്ല. 2021 തുടക്കത്തിലാണ് ഇതിന് മുമ്പ് പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
-
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം












Click it and Unblock the Notifications