കുവൈത്ത് ദിനാര്‍ മാത്രമല്ല, ഈ 7 ഏഷ്യന്‍ കറന്‍സികള്‍ തന്നെ മുമ്പില്‍; ഡോളര്‍ പിന്നില്‍, കിട്ടിയാല്‍ വിടേണ്ട
ലോക വ്യാപാരവും ഇടപാടുകളും നിര്‍ണയിക്കുന്ന പ്രധാന രാജ്യം അമേരിക്കയാണ്. അതുകൊണ്ടാണ് അമേരിക്ക വ്യാപാര ചുങ്കം ചുമത്തുമെന്ന ഭീഷണി മുഴക്കുമ്പോള്‍ വിപണി ഇളകുന്നത്. അമേരിക്കന്‍ ഡോളറിലാണ് വ്യാപാരങ്ങളെല്ലാം. മിക്ക രാജ്യങ്ങളും യുഎസ് ഡോളര്‍ കരുതല്‍ ധനമായി സൂക്ഷിക്കാനും കാരണം ഇതുതന്നെ. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് കരുതല്‍ ധനം ശേഖരിക്കുന്നത്.
ഓരോ രാജ്യങ്ങളും വന്‍കിട കമ്പനികളുമെല്ലാം കരുതല്‍ ധനമായി അടുത്തകാലം വരെ ആശ്രയിച്ചിരുന്നത് ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ഇത് സ്വര്‍ണത്തിലേക്കും തിരഞ്ഞു. സ്വര്‍ണവും വന്‍തോതില്‍ ശേഖരം തുടങ്ങി. ഡോളര്‍ ഒഴിവാക്കാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയുടെ കറന്‍സിയല്ല ലോകത്ത് ഏറ്റവും മൂല്യമുള്ളത്.

അമേരിക്കയേക്കാള്‍ മൂല്യമുള്ള ഏഴ് കറന്‍സികള്‍ ഏഷ്യയിലെ രാജ്യങ്ങളുടേതാണ്. അമേരിക്ക വലിയ ശക്തിയാണെങ്കിലും അതു മാത്രമല്ല കറന്‍സികളുടെ കരുത്ത് തീരുമാനിക്കുന്ന ഘടകം. കരുത്തുറ്റ സാമ്പത്തിക രംഗം, വ്യാപാര സാധ്യത, നിക്ഷേപ അന്തരീക്ഷം, സുസ്ഥിരമായ വളര്‍ച്ച, സമധാന അന്തരീക്ഷം, വിഭവങ്ങളുടെ കൈകാര്യം എന്നിവയെല്ലാം ഇക്കാര്യത്തില്‍ സുപ്രധാനമാണ്.
കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍
ഈ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ മികച്ചു നില്‍ക്കുന്നത് കൊണ്ടാണ് കുവൈത്ത് ദിനാര്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയായി മാറിയത്. ഒരു അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇന്ത്യന്‍ രൂപയില്‍ പരിശോധിച്ചാല്‍ 88 ആണ്. 3.27 ഡോളര്‍ കൊടുത്താലാണ് ഒരു കുവൈത്ത് ദിനാര്‍ ലഭിക്കുക. പണപ്പെരുപ്പം കുറവും വിശാലമായ എണ്ണ സമ്പത്തും കുവൈത്തിന്റെ മേന്മയാണ്.
കരുത്തുള്ള രണ്ടാമത്തെ കറന്‍സി ബഹ്റൈന്‍ ദിനാര്‍ ആണ്. 2.65 ഡോളര്‍ കൊടുത്താലാണ് ഒരു ബഹ്റൈന്‍ ദിനാര്‍ കിട്ടുക. എണ്ണ തന്നെയാണ് ഇവരുടെ വരുമാന മാര്‍ഗം. ബാങ്കിങ്, ടൂറിസം, ധനകാര്യം എന്നീ മേഖലകളിലെല്ലാം ബഹ്റൈന്‍ തിളങ്ങി നില്ക്കുന്നു. ഒമാന്‍ റിയാല്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2.60 ഡോളര്‍ കൊടുത്താലാണ് ഒരു ഒമാനി റിയാല്‍ ലഭിക്കുക.
ജോര്‍ദാന്‍ ദിനാര്‍, സിംഗപ്പൂര്‍ ഡോളര്‍, ബ്രൂണെ ഡോളര്‍, ഹോങ്കോങ് ഡോളര്‍
ജോര്‍ദാന്‍ ദിനാര്‍ ആണ് ഏഷ്യയിലെ നാലാമത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി. 1.41 ഡോളര്‍ കൊടുത്താലാണ് ഒരു ജോര്‍ദാന്‍ ദിനാര്‍ കിട്ടുക. ടൂറിസം ഉള്‍പ്പെടെ വൈവിധ്യമായ വരുമാന മാര്‍ഗമാണ് ജോര്‍ദാന്‍ കറന്‍സിയുടെ കരുത്ത്. മാത്രമല്ല, വിദേശത്തു നിന്ന് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന രാജ്യം കൂടിയാണിത്. അഞ്ചാം സ്ഥാനത്ത് സിംഗപ്പൂര്‍ ഡോളര്‍ ആണ്. 0.77 യുഎസ് ഡോളര്‍ കൊടുത്താലാണ് ഒരു സിംഗപ്പൂര്‍ ഡോളര്‍ ലഭിക്കുക.
ഡിജിറ്റല്‍ രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന നാടാണ് സിംഗപ്പൂര്‍. ആറാം സ്ഥാനത്ത് ബ്രൂണെ ഡോളര്‍ ആണ്. 0.76 യുഎസ് ഡോളര്‍ കൊടുത്താലാണ് ഒരു ബ്രൂണെ ഡോളര്‍ കിട്ടുക. എണ്ണയും വാതകവുമാണ് ഇവരുടെ വരുമാന മാര്‍ഗം. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെല്ലാം ജനസംഖ്യ കുറവും കരുത്തുള്ള സാമ്പത്തിക രംഗവുമണ്ട് എന്നത് എടുത്തു പറയണം. ഏഴാം സ്ഥാനത്ത് ഹോങ്കോങ് ഡോളര്‍ ആണ്. 0.12 യുഎസ് ഡോളര്‍ കൊടുത്താലാണ് ഒരു ഹോങ്കോങ് ഡോളര്‍ കിട്ടുക.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications