കുവൈത്ത് ഡ്രൈവിങ് ലൈസന്‍സ് കാലാവധി 5 വര്‍ഷം; ഏഴ് പേരില്‍ അധികം വാഹനത്തില്‍ വേണ്ട
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തി. കുവൈത്ത് പൗരന്മാര്ക്കും മറ്റു ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും ലൈസന്‍സ് കാലാവധി 15 വര്‍ഷമായിരിക്കും. അതേസമയം, കുവൈത്തില്‍ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിലുള്ളവരുടെ ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി പുതിയ പ്രമേയത്തിന് അംഗീകാരം നല്കി.
അതേസമയം, 66584 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് വിശദീകരിച്ചിട്ടില്ല. 'പ്രൈവറ്റ് ലൈസന്‍സ്' ലഭിക്കുന്നവര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കും. ഇത്തരം വാഹനങ്ങളില്‍ ഏഴ് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ 2 ടണ്ണിലധികം ഭാരം കൊണ്ടുപോകരുത്.

കുവൈത്തിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്ത് ലഭിക്കും. കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൈസന്‍സ് മൊത്തം ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് മാറ്റിയത് പല പ്രയാസങ്ങള്‍ക്കും കാരണമായിരുന്നു. കുവൈത്തിന് പുറത്ത് ഡിജിറ്റല്‍ ലൈസന്‍സ് അംഗീകരിക്കുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് മാറ്റം.
വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും ഉപയോഗിക്കുന്നതിനും ഡിജിറ്റല്‍ ലൈസന്‍സ് തടസമായിരുന്നു. പ്രിന്റ് ലൈസന്‍സ് എടുക്കുന്നതിന് പ്രവാസികള്‍ 10 ദിനാര്‍ ഫീസ് നല്‍കണം. ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വകുപ്പിലാണ് ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കേണ്ടത്. സിവില്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ അപേക്ഷക്കൊപ്പം നല്‍കണം.
കൂടാതെ ഡിജിറ്റല്‍ ലൈസന്‍സ്, പഴയ പ്രിന്റ് ലൈസന്‍സ് ഉണ്ടെങ്കില്‍ അതും കൈമാറണം. പഴയ ലൈസന്‍സ് ഇല്ലെങ്കില്‍ 10 ദിനാര്‍ കൂടി അധികമായി ഈടാക്കും. പണമടച്ച് പരിശോധന പൂര്‍ത്തിയായ ഉടനെ പ്രിന്റ് ചെയ്ത ലൈസന്‍സ് ലഭിക്കും. ഡിജിറ്റല്‍ ലൈസന്‍സ് പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. കുവൈത്തില്‍ വാഹനം ഓടിക്കുന്തിന് ഡിജിറ്റല്‍ ലൈസന്‍സ് മതിയാകും.
പണവും സ്വര്‍ണവും കൊണ്ടുവരുന്നതിന് നിയന്ത്രണം
വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വെളിപ്പെടുത്തണം എന്ന് കുവൈത്ത് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിക്ലറേഷന്‍ ഫോറം പൂരിപ്പിക്കണം. കൃത്യമായ രേഖയില്ലെങ്കില്‍ വിമാനത്താവളം വഴി ഒരു വസ്തുവും കൊണ്ടുപോകാനോ കൊണ്ടുവരാനോ സാധിക്കില്ല. 3000 കുവൈത്ത് ദിനാര്‍, അല്ലെങ്കില്‍ അതിനു മുകളിലുള്ള തുക കൈവശമുണ്ടെങ്കിലാണ് വെളിപ്പെടുത്തേണ്ടത്.
വില കൂടിയ വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ സംബന്ധിച്ചും വെളിപ്പെടുത്തണം. വിലയേറിയ ഉപകരണങ്ങള്‍ ഹാന്റ് ബാഗില്‍ കൊണ്ടുവരുമ്പോഴും രസീത് വേണം. സ്വര്‍ണം ഏത് രൂപത്തിലുള്ളതാണെങ്കിലും തുകയുടെ പരിധി വിട്ടാല്‍ വെളിപ്പെടുത്തണം. വിലയേറിയ സമ്മാനങ്ങളാണെങ്കിലും രേഖ കൈവശമുണ്ടാകണം. പരിധി വിട്ടുള്ള പണവും സ്വര്‍ണവും കൈവശമുണ്ടെങ്കില്‍ പിടിച്ചെടുക്കും.
-
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം












Click it and Unblock the Notifications