Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ വിസയില്‍ വമ്പന്‍ മാറ്റവുമായി കുവൈത്ത്; ഇനി സൗജന്യമല്ല.. ഫീസ് വേണം

ദുബായ്: തൊഴില്‍ വിസ ട്രാന്‍സ്ഫറുകളില്‍ ദീര്‍ഘ കാലമായി നിലനിന്നിരുന്ന ഫീസ് ഇളവുകള്‍ കുവൈത്ത് റദ്ദാക്കി. തൊഴില്‍ വിപണി മേല്‍നോട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇനി നല്‍കുന്ന തൊഴില്‍ വിസ ട്രാന്‍സ്ഫറുകളുടെ ഓരോ പെര്‍മിറ്റിനും പുതിയതും സ്റ്റാന്‍ഡേര്‍ഡ് ചെയ്തതുമായ 150 കുവൈത്ത് ദിനാര്‍ ചാര്‍ജും കുവൈത്ത് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് വ്യാഴാഴ്ച പ്രഖ്യാപിച്ച മന്ത്രിതല പ്രമേയം പ്രകാരം, ചില മേഖലകള്‍ക്ക് മാന്‍ പവര്‍ ആവശ്യകതകളെ അടിസ്ഥാനമാക്കി അധിക പെര്‍മിറ്റ് ഫീസ് ഒഴിവാക്കാന്‍ അനുവദിച്ചിരുന്ന കഴിഞ്ഞ വര്‍ഷത്തെ ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 2 സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിതല പ്രമേയം പ്രകാരം പുറപ്പെടുവിച്ച മാറ്റങ്ങള്‍, വര്‍ക്ക് പെര്‍മിറ്റ് മാനേജ്മെന്റിനോടുള്ള രാജ്യത്തിന്റെ സമീപനത്തിലെ ഒരു പ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നു.

Kuwait

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍, ആരോഗ്യ മന്ത്രാലയം ലൈസന്‍സ് ചെയ്ത ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, നിക്ഷേപ പ്രമോഷന്‍ അതോറിറ്റിയുടെ അംഗീകാരമുള്ള വിദേശ നിക്ഷേപകര്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ഫെഡറേഷനുകളും, പൊതു ആനുകൂല്യ അസോസിയേഷനുകള്‍, തൊഴിലാളി യൂണിയനുകള്‍, ചാരിറ്റികള്‍, എന്‍ഡോവ്‌മെന്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്കും സംഘടനകള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്.

ലൈസന്‍സുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക സൗകര്യങ്ങള്‍, വാണിജ്യ, നിക്ഷേപ സ്വത്തുക്കള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു. മുന്‍ ഇളവ് റദ്ദാക്കിയതോടെ ഈ വിഭാഗങ്ങളിലെ എല്ലാ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും ഇപ്പോള്‍ 150 കുവൈത്ത് ദിനാര്‍ അധിക ഫീസ് ഈടാക്കും. ഇത് അനുവദിച്ച ഓരോ പെര്‍മിറ്റിനും വ്യക്തിഗതമായി കണക്കാക്കും.

ഈ നീക്കം നിര്‍ദ്ദിഷ്ട മേഖലകള്‍ക്കുള്ള മുന്‍ഗണനാ പരിഗണന ഇല്ലാതാക്കുന്നു. കൂടാതെ വിദേശ തൊഴിലാളികള്‍ക്കുള്ള ഫീസും പ്രക്രിയകളും സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിത്. 2024 - ലെ തീരുമാനത്തെ കുറിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഒരു വര്‍ഷത്തെ ആഘാത പഠനം നടത്തണമെന്ന ആവശ്യകതയും പ്രമേയം ഇല്ലാതാക്കുന്നു.

ഇത് പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് മുമ്പ് ഔപചാരിക അവലോകനമോ ശുപാര്‍ശകളോ ഉണ്ടാകില്ല എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+