Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് തീ പിടുത്തം: കെട്ടിടത്തില്‍ നിന്ന് ചാടിയവരും മരിച്ചു, മലയാളിയായ ഉടമയെ അറസ്റ്റ് ചെയ്യും

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഔദ്യോഗിക റിപ്പോർട്ടുകള്‍ പ്രകാരം 35 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവരില്‍ നിരവധി പേർ മലയാളികളാണ്. നിരവധി പേർക്ക് പരിക്കേറ്റ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മണിക്കൂറുകളുടെ പരിശ്രമത്തിന് ഒടുവില്‍ തീ പൂർണ്ണമായി അണച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായ കെട്ടിടത്തിലേയും സമീപത്തെ കെട്ടിടത്തിലേയും ആളുകളേയും പൂർണ്ണമായും ഒഴിപ്പിച്ചു.

തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് ഈ കെട്ടിടത്തില്‍ കൂടുതലായും താമസിച്ചിരുന്നത്. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ കുവൈത്ത് അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പല മൃതദേങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ കൂടുതല്‍ സമയം എടുത്തേക്കും. ഇന്ത്യന്‍ എമ്പസിയും ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ആകെ 196 പേരായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

kuwait-city-fire-

കോട്ടയം, തൃശൂർ, എറണാകുളം ഭാഗത്ത് നിന്നുള്ളവരാണ് ഈ കെട്ടിട്ടത്തില്‍ താമസിച്ചതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ഉടമയേയും കെട്ടിടത്തിന്റെ സുരക്ഷ നോക്കിയിരുന്നവരേയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള ഒരു ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഗുരുതരമായ അശ്രദ്ധ സംഭവത്തിലുണ്ടായതെന്നാണ് കുവൈത്ത് അധികൃതർ വിലയിരുത്തുന്നത്. കുവൈത്ത് ആഭ്യന്തരമന്ത്രി, ഇന്ത്യന്‍ അംബാസിഡർ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചു.

kuwait-city-fire

'രാവിലെ ചെറിയ തീപ്പിടുത്തമായിരുന്നു. ഇത്ര വലിയ അപകടമായിരിക്കും ഇതെന്ന് മനസ്സിലായില്ല. പിന്നീടാണ് അതിന്റെ വ്യാപ്തി മനസ്സിലായത്. ഏഴ് മണിയായപ്പോഴേക്കും മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു തുടങ്ങി. അപകടം സ്ഥലം കുവൈത്ത് സിവില്‍ ഡിഫന്‍സ് ടീം അടച്ച് പൂട്ടിയതിനാല്‍ മറ്റുള്ളവർക്ക് അവിടേക്ക് പ്രവേശനമില്ല. നിരവധി ഫയർ എഞ്ചിനുകളും ആമ്പുലന്‍സുകളും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്' കുവൈത്തില്‍ നിന്നുള്ള ഒരു പ്രവാസി പറയുന്നു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇവിടെ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ചൂടുള്ള കാലാവസ്ഥയും തീ ആളിക്കത്തുന്നതിന് ഇടയാക്കി. തീ പടർന്നതോടെ ചിലർ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടി. ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടക്കുന്നവരായിരുന്നു മരണപ്പെട്ടവരില്‍ അധികം പേരുമെന്നാണ് റിപ്പോർട്ട്. കനത്ത പുകയില്‍ ശ്വാസം മുട്ടിയും ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് സംഭവസ്ഥലത്ത് നിന്നും ചിലർ പങ്കുവെച്ച ഓഡീയോ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+