Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി പ്രവാസികള്‍ ഉള്‍പ്പെടെ 25000-ത്തിലധികം പേരെ നാടുകടത്തി കുവൈത്ത്: ചുമത്തിയ കുറ്റങ്ങള്‍ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ശക്തമായി തുടരുന്നു. 2023 ജനുവരി മുതൽ ഓഗസ്റ്റ് 19 വരെ 25,000-ത്തിലധികം പ്രവാസികളെ നാടുകടത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതായത് ഒരു ദിവസം ശരാശരി 08 പ്രവാസികളെ കുവൈത്ത് സർക്കാർ അധികൃതർ സ്വന്തം രാജ്യത്തേക്ക് തിരികെ അയച്ചു. കയറ്റി അയക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയവരാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

നിയമലംഘകരിൽ നിന്ന്, പ്രത്യേകിച്ച് അവിഹിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്നാണ് നടപടി.നാടുകടത്തപ്പെട്ടവരിൽ വ്യത്യസ്ത നിയമങ്ങൾ ലംഘിച്ച 10,000 സ്ത്രീകളും ഉൾപ്പെടുന്നു. നാടുകടത്താനുള്ള മറ്റ് കാരണങ്ങളിൽ മയക്കുമരുന്ന് ദുരുപയോഗവും വിതരണവും, ഭിക്ഷാടനം, ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവൃത്തികൾ എന്നിവയും ഉൾപ്പെടുന്നു.

 kuwait-city

നാടുകടത്തപ്പെട്ടവരില്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. ദേശീയ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന ഏകദേശം 100,000 വ്യക്തികളെ ലക്ഷ്യമിട്ട് വിപുലമായ കാമ്പെയ്‌നിനായുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.

2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കവിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷ നിലനിർത്തുന്നതിനും ജനസംഖ്യാപരമായ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനും നിയമവിരുദ്ധമായ തൊഴിൽ ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശം. ഇത്തരം നിയമലംഘകർക്ക് അഭയം നൽകുന്ന കമ്പനികളും സ്പോൺസർമാരും ഗുരുതരമായ പിഴകൾ നേരിടേണ്ടിവരും.

ഫിലിപ്പിനോ, ശ്രീലങ്കൻ, ഈജിപ്ഷ്യൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും വലിയ തോതില്‍ കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും പബ്ലിക് സെക്യൂരിറ്റി സെക്ടറുമാണ് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്ന പ്രവർത്തികള്‍ ചെയ്ത് വരുന്നത്. നിയമലംഘകരെ അലംഭാവമോ കാലതാമസമോ കൂടാതെ ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ റഫർ ചെയ്ത് കയറ്റി അയക്കണമെന്നാണ് ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ കർശന നിർദ്ദേശം.

ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറക്കുക, ഇത് വഴിയുള്ള ചിലവ് ലാഭിക്കുക, ഉള്ള തടവുകാരുടെ അന്തസ്സ് സംരക്ഷിക്കുക, ജയിൽ തടവുകാർക്ക് ആരോഗ്യ ആവശ്യകതകൾ ബാധകമാക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്നായിരുന്നു കയറ്റി അയക്കലിനെക്കുറിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നേരത്തെ വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+